ന്യൂഡൽഹി: വിവരാവകാശ കമ്മീഷണർമാരുടെ കാലാവധി മൂന്നുവർഷമായി ചുരുക്കി. അവരുടെ ശന്പളവും ആനുകൂല്യങ്ങളും ഇനി ഗവൺമെന്റ് തീരുമാനിക്കും. വിവരാവകാശ കമ്മീഷണർമാരുടെ സ്വാതന്ത്ര്യത്തിലും സ്വയംഭരണാധികാരത്തിലുമുള്ള കൈകടത്തലാണിതെന്നു സന്നദ്ധസംഘടനകൾ വിമർശിച്ചു.
2005-ലെ വിവരാവകാശ നിയമ (ആർടിഐ)ത്തിൽ ഈയിടെ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ചട്ടങ്ങളിലാണ് ഇത്.
ആദ്യ നിയമപ്രകാരം അഞ്ചുവർഷമോ 65 വയസ് തികയുന്നതുവരെയോ ആയിരുന്നു വിവരാവകാശ കമ്മീഷണർമാരുടെ കാലാവധി. അവർക്ക് തെരഞ്ഞെടുപ്പു കമ്മീഷണർമാർക്കു തുല്യമായ പദവിയും സേവന-വേതനവ്യവസ്ഥകളും നിയമത്തിൽ പറഞ്ഞിരുന്നു.
ആ തുല്യത ഇല്ലാതാക്കി. ഇതുവരെ നിയമിക്കപ്പെട്ടവർക്കു നിലവിലുള്ളതു തുടരും. പുതുതായി നിയമിക്കപ്പെടുന്നവർക്കു കാലാവധി മൂന്നുവർഷം മാത്രം. വേതനവും ആനുകൂല്യങ്ങളും സർക്കാർ നിശ്ചയിക്കുന്നതുപോലെയാകും.
2005-ലെ വിവരാവകാശ നിയമ (ആർടിഐ)ത്തിൽ ഈയിടെ വരുത്തിയ ഭേദഗതിയുടെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ ചട്ടങ്ങളിലാണ് ഇത്.
ആദ്യ നിയമപ്രകാരം അഞ്ചുവർഷമോ 65 വയസ് തികയുന്നതുവരെയോ ആയിരുന്നു വിവരാവകാശ കമ്മീഷണർമാരുടെ കാലാവധി. അവർക്ക് തെരഞ്ഞെടുപ്പു കമ്മീഷണർമാർക്കു തുല്യമായ പദവിയും സേവന-വേതനവ്യവസ്ഥകളും നിയമത്തിൽ പറഞ്ഞിരുന്നു.
ആ തുല്യത ഇല്ലാതാക്കി. ഇതുവരെ നിയമിക്കപ്പെട്ടവർക്കു നിലവിലുള്ളതു തുടരും. പുതുതായി നിയമിക്കപ്പെടുന്നവർക്കു കാലാവധി മൂന്നുവർഷം മാത്രം. വേതനവും ആനുകൂല്യങ്ങളും സർക്കാർ നിശ്ചയിക്കുന്നതുപോലെയാകും.