മഹാരാഷ്ട്ര: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തിനു തൊട്ടുപിന്നാലെ ബിജെപിയെ രൂക്ഷമായി വിമർശിച്ച് സഖ്യകക്ഷിയായ ശിവസേന.
തെരഞ്ഞെടുപ്പ് ഫലം മഹാജനവിധിയല്ലെന്നും അധികാരത്തിന്റെ ബലത്തില്‍ അഹങ്കാരം കാണിക്കുന്നവര്‍ക്കുള്ള പ്രഹരമാണെന്നും മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിൽ ശിവസേന കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ ഇരുനൂറിലേറെ മണ്ഡലങ്ങളിൽ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ് മഹാജന സന്ദേശ് യാത്ര സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മഹാജനവിധിയല്ലെന്ന പ്രയോഗം.
200 ലേറെ സീറ്റുകൾ സ്വന്തമാക്കി അധികാരത്തിൽ തിരിച്ചെത്തുമെന്നായിരുന്നു ഫഡ്നാവിസ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ അവകാശപ്പെട്ടിരുന്നത്.
പ്രതിപക്ഷപാർട്ടികളിൽ നിന്നും നേതാക്കളെ വിലക്കെടുത്തും കാലുമാറ്റം പ്രോത്സാഹിപ്പിച്ചും തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന നിലപാടിനെ ജനം തള്ളിക്കളഞ്ഞുവെന്നും മുഖപ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്.
ചർച്ചകളിൽ നിറഞ്ഞ് കാർട്ടൂൺ
മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ശിവസേനാ എംപി സഞ്ജയ് റാവത്ത് ട്വിറ്ററിൽ പോസ്റ്റ്ചെയ്ത കാർട്ടൂൺ ബിജെപിയെ വെട്ടിലാക്കി. ടൈംപീസ് കൈയില്പിടിച്ച ഒരു കടുവ താമരപ്പൂവിന്റെ മണം ആസ്വദിക്കുന്നതാണ് കാർട്ടൂൺ.
കടുവ ശിവസേനയുടെയും ടൈംപീസ് എൻസിപിയുടേയും താമരപ്പൂ ബിജെപിയുടെയും ചിഹ്നമാണ്. “ ഇതു മൈൻഡ് ചെയ്യേണ്ട ദീപാവലിയാണ്” എന്നതാണ് കാർട്ടൂണിന്റെ അടിക്കുറിപ്പ്.
ബിജെപിയെ ഒഴിവാക്കി എന്‍സിപിയും ശിവേസനയും ചേര്‍ന്ന് സർക്കാർ രൂപീകരിക്കുമെന്നു കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ശിവസേനാ നേതാവിന്റെ ട്വിറ്റർകാർട്ടൂണിന് അർത്ഥതലങ്ങൾ ഏറെയാണ്.
തെരഞ്ഞെടുപ്പ് ഫലം മഹാജനവിധിയല്ലെന്നും അധികാരത്തിന്റെ ബലത്തില്‍ അഹങ്കാരം കാണിക്കുന്നവര്‍ക്കുള്ള പ്രഹരമാണെന്നും മുഖപത്രമായ സാമ്നയിലെ മുഖപ്രസംഗത്തിൽ ശിവസേന കുറ്റപ്പെടുത്തുന്നു. തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തെ ഇരുനൂറിലേറെ മണ്ഡലങ്ങളിൽ മുഖ്യമന്ത്രി ദേവേന്ദ്രഫഡ്നാവിസ് മഹാജന സന്ദേശ് യാത്ര സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മഹാജനവിധിയല്ലെന്ന പ്രയോഗം.
200 ലേറെ സീറ്റുകൾ സ്വന്തമാക്കി അധികാരത്തിൽ തിരിച്ചെത്തുമെന്നായിരുന്നു ഫഡ്നാവിസ് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ അവകാശപ്പെട്ടിരുന്നത്.
പ്രതിപക്ഷപാർട്ടികളിൽ നിന്നും നേതാക്കളെ വിലക്കെടുത്തും കാലുമാറ്റം പ്രോത്സാഹിപ്പിച്ചും തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന നിലപാടിനെ ജനം തള്ളിക്കളഞ്ഞുവെന്നും മുഖപ്രസംഗത്തിൽ സൂചിപ്പിക്കുന്നുണ്ട്.
ചർച്ചകളിൽ നിറഞ്ഞ് കാർട്ടൂൺ
മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു പിന്നാലെ ശിവസേനാ എംപി സഞ്ജയ് റാവത്ത് ട്വിറ്ററിൽ പോസ്റ്റ്ചെയ്ത കാർട്ടൂൺ ബിജെപിയെ വെട്ടിലാക്കി. ടൈംപീസ് കൈയില്പിടിച്ച ഒരു കടുവ താമരപ്പൂവിന്റെ മണം ആസ്വദിക്കുന്നതാണ് കാർട്ടൂൺ.
കടുവ ശിവസേനയുടെയും ടൈംപീസ് എൻസിപിയുടേയും താമരപ്പൂ ബിജെപിയുടെയും ചിഹ്നമാണ്. “ ഇതു മൈൻഡ് ചെയ്യേണ്ട ദീപാവലിയാണ്” എന്നതാണ് കാർട്ടൂണിന്റെ അടിക്കുറിപ്പ്.
ബിജെപിയെ ഒഴിവാക്കി എന്‍സിപിയും ശിവേസനയും ചേര്‍ന്ന് സർക്കാർ രൂപീകരിക്കുമെന്നു കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാൻ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ശിവസേനാ നേതാവിന്റെ ട്വിറ്റർകാർട്ടൂണിന് അർത്ഥതലങ്ങൾ ഏറെയാണ്.