+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മഹാരാഷ്‌ട്ര നിയമസഭയിൽ രണ്ടു ജോടി സഹോദരങ്ങൾ

മുംബൈ: മഹാരാഷ്‌ട്ര നിയമസഭയിലേക്ക് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് രണ്ടു ജോടി സഹോദരങ്ങൾ. മുൻ മുഖ്യമന്ത്രി
മഹാരാഷ്‌ട്ര നിയമസഭയിൽ  രണ്ടു ജോടി സഹോദരങ്ങൾ
മുംബൈ: മഹാരാഷ്‌ട്ര നിയമസഭയിലേക്ക് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടത് രണ്ടു ജോടി സഹോദരങ്ങൾ. മുൻ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിന്‍റെ മക്കളും കോൺഗ്രസ് പ്രതിനിധികളായ അമിത്, ധീരജ്, എൻസിപിക്കാരായ ബാബൻ ഷിൻഡെ, സഞ്ജയ് എന്നിവരാണു നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.

ലാത്തൂർ റൂറലിൽനിന്ന് 1.21 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണു ധീരജ് ദേശ്മുഖ് തെരഞ്ഞെടുക്കപ്പെട്ടത്. അമിത് ലാത്തൂർ സിറ്റി മണ്ഡലത്തിൽനിന്നാണു വിജയിച്ചത്. തുടർച്ചയായ മൂന്നാം തവണയാണ് അമിത് വിജയിച്ചത്. ബാബൻ മാധ സീറ്റിലും ഇളയ സഹോദരൻ കാർമല സീറ്റിലും വിജയിച്ചു.

മുന്പ് അച്ഛനും മകനും ഒരേ നിയമസഭയിൽ അംഗമായ സംഭവമുണ്ടായിട്ടുണ്ട്. ഛഗൻ ഭുജ്ബൽ, മകൻ പങ്കജ്, ഗണേശ് നായിക്, മകൻ സന്ദീപ് എന്നിവരാണിവർ. ഇവരെല്ലാം എൻസിപി അംഗങ്ങളായിരുന്നു.

വനിതാ പ്രാതിനിധ്യം കൂടി

മഹാരാഷ്‌ട്രയിൽ ഇത്തവണ വനിതാ പ്രാതിനിധ്യം വർധിച്ചു. 24 പേരാണ് ഇത്തവണ വിജയിച്ചത്. 2014ൽ 22 പേരായിരുന്നു സഭയിലെത്തിയത്. ഇത്തവണ വിജയിച്ചവരിൽ പകുതി പേർ പുതുമുഖങ്ങളാണ്. ഭരണപക്ഷത്ത് 14 പേരും പ്രതിപക്ഷത്ത് എട്ടു പേരുമാണുള്ളത്. ബിജെപിക്കാരായ 12 പേരാണ് ഇത്തവണ വിജയിച്ചത്. 17 വനിതകളെയായിരുന്നു ബിജെപി മത്സരിപ്പിച്ചത്. കോൺഗ്രസ് നോമിനികളായ അഞ്ചു പേരും വിജ‍യിച്ചു. വിവിധ രാഷ്‌ട്രീയപാർട്ടികളിൽനിന്നായി മഹാരാഷ്‌ട്രയിൽ പത്തു മുസ്‌ലിംകൾ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. ഇതിൽ മൂന്നു പേർ കോൺഗ്രസ് പ്രതിനിധികളാണ്.