ബ്രസൽസ്: ബ്രെക്സിറ്റ് കാലാവധി നീട്ടാൻ യൂറോപ്യൻ യൂണിയൻ സന്നദ്ധത പ്രകടിപ്പിച്ചു. എന്നാൽ എത്രനാളത്തേക്കാണു കാലാവധി നീട്ടുകയെന്ന കാര്യത്തിൽ അടുത്തയാഴ്ചയേ തീരുമാനം പ്രഖ്യാപിക്കൂ.
ഡിസംബർ 12നു പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നു നിർദേശിക്കുന്ന പ്രമേയം തിങ്കളാഴ്ച ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിക്കാൻ ജോൺസൻ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പ്രമേയം പാസാകുമോ എന്നറിഞ്ഞശേഷം ബ്രെക്സിറ്റ് കാലാവധി എത്രനാൾ നീട്ടണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണു ബ്രസൽസിൽ ചേർന്ന ഇയു സ്ഥാനപതിമാരുടെ യോഗത്തിലുണ്ടായ ധാരണ.
നേരത്തെയുള്ള നിശ്ചയപ്രകാരം അഞ്ചു ദിവസത്തിനകം ഒക്ടോബർ 31നു യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിരിഞ്ഞുപോരണം. എന്നാൽ ഈ കാലാവധി മൂന്നുമാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ നിർദേശ പ്രകാരം പ്രധാനമന്ത്രി ജോൺസൻ യൂറോപ്യൻ യൂണിയന് കത്തയച്ചിട്ടുണ്ട്. യൂണിയനിൽ ബ്രിട്ടൻ ഒഴിച്ചുള്ള 27 അംഗങ്ങളിൽ ഭൂരിഭാഗവും ഇതിനു അനുകൂലമാണെന്നാണു റിപ്പോർട്ട്. അങ്ങനെയെങ്കിൽ ജനുവരി വരെ ബ്രെക്സിറ്റിനു സമയം കിട്ടും.
പക്ഷേ ഫ്രാൻസ് ഉൾപ്പെടെ ഏതാനും അംഗങ്ങൾ ഹ്രസ്വ കാലത്തേക്ക് അതായത് നവംബർ മധ്യംവരെ തീയതി നീട്ടിക്കൊടുത്താൽ മതിയെന്ന നിലപാടെടുത്തിട്ടുണ്ട്.
പൊതുതെരഞ്ഞെടുപ്പു നടത്തണമെന്ന പ്രമേയം ബ്രിട്ടീഷ് പാർലമെന്റിൽ പാസാകുമോ എന്ന കാര്യത്തിൽ ഇനിയും തീർച്ചയില്ല. കരാറില്ലാ ബ്രെക്സിറ്റ് നടപ്പാക്കില്ലെന്ന് ഉറപ്പു നൽകിയാൽ പ്രമേയത്തെ അനുകൂലിക്കാമെന്ന നിലപാടിലാണു പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ. പ്രമേയം പാസാവണമെങ്കിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന്റെ പിന്തുണ ആവശ്യമായതിനാൽ പ്രതിപക്ഷ സഹകരണം അനിവാര്യമാണ്.
ഡിസംബർ 12നു പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നു നിർദേശിക്കുന്ന പ്രമേയം തിങ്കളാഴ്ച ഹൗസ് ഓഫ് കോമൺസിൽ അവതരിപ്പിക്കാൻ ജോൺസൻ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പ്രമേയം പാസാകുമോ എന്നറിഞ്ഞശേഷം ബ്രെക്സിറ്റ് കാലാവധി എത്രനാൾ നീട്ടണമെന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണു ബ്രസൽസിൽ ചേർന്ന ഇയു സ്ഥാനപതിമാരുടെ യോഗത്തിലുണ്ടായ ധാരണ.
നേരത്തെയുള്ള നിശ്ചയപ്രകാരം അഞ്ചു ദിവസത്തിനകം ഒക്ടോബർ 31നു യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ പിരിഞ്ഞുപോരണം. എന്നാൽ ഈ കാലാവധി മൂന്നുമാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റിന്റെ നിർദേശ പ്രകാരം പ്രധാനമന്ത്രി ജോൺസൻ യൂറോപ്യൻ യൂണിയന് കത്തയച്ചിട്ടുണ്ട്. യൂണിയനിൽ ബ്രിട്ടൻ ഒഴിച്ചുള്ള 27 അംഗങ്ങളിൽ ഭൂരിഭാഗവും ഇതിനു അനുകൂലമാണെന്നാണു റിപ്പോർട്ട്. അങ്ങനെയെങ്കിൽ ജനുവരി വരെ ബ്രെക്സിറ്റിനു സമയം കിട്ടും.
പക്ഷേ ഫ്രാൻസ് ഉൾപ്പെടെ ഏതാനും അംഗങ്ങൾ ഹ്രസ്വ കാലത്തേക്ക് അതായത് നവംബർ മധ്യംവരെ തീയതി നീട്ടിക്കൊടുത്താൽ മതിയെന്ന നിലപാടെടുത്തിട്ടുണ്ട്.
പൊതുതെരഞ്ഞെടുപ്പു നടത്തണമെന്ന പ്രമേയം ബ്രിട്ടീഷ് പാർലമെന്റിൽ പാസാകുമോ എന്ന കാര്യത്തിൽ ഇനിയും തീർച്ചയില്ല. കരാറില്ലാ ബ്രെക്സിറ്റ് നടപ്പാക്കില്ലെന്ന് ഉറപ്പു നൽകിയാൽ പ്രമേയത്തെ അനുകൂലിക്കാമെന്ന നിലപാടിലാണു പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് ജെറമി കോർബിൻ. പ്രമേയം പാസാവണമെങ്കിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന്റെ പിന്തുണ ആവശ്യമായതിനാൽ പ്രതിപക്ഷ സഹകരണം അനിവാര്യമാണ്.