മോസ്കോ: സൈബീരിയയിലെ സൈനികത്താവളത്തിൽ റഷ്യൻ സൈനികൻ എട്ടു സഹപ്രവർത്തകരെ വെടിവച്ചു കൊന്നു. മനസിന്റെ സമനില തെറ്റിയതിനെത്തുടർന്നാണ് ഇയാൾ അക്രമം നടത്തിയതെന്നു പറയപ്പെടുന്നു. അക്രമിയെ കസ്റ്റഡിയിലെടുത്തെന്നു പ്രതിരോധ വകുപ്പ് അറിയിച്ചു. വെടിവയ്പിൽ ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.