ന്യൂഡൽഹി: കർണാടക കോണ്ഗ്രസ് നേതാവ് ഡി.കെ. ശിവകുമാറിനു ജാമ്യം നൽകിയതിനെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചു. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരേയാണ് ഹർജി നൽകിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ശിവകുമാറിനു ജാമ്യം അനുവദിച്ചത്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എതിർപ്പിനെ മറികടന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ശിവകുമാർ പുറത്തുവന്നാൽ തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമായിരുന്നുമായിരുന്നു ഇഡിയുടെ വാദം. എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ എതിർപ്പിനെ മറികടന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ശിവകുമാർ പുറത്തുവന്നാൽ തെളിവുകൾ നശിപ്പിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നുമായിരുന്നുമായിരുന്നു ഇഡിയുടെ വാദം. എന്നാൽ, കോടതി ഇത് അംഗീകരിച്ചില്ല.