കോട്ടയം: വ്യാജരേഖ ചമച്ച് പരിവർത്തിത ക്രൈസ്തവ കോർപറേഷനെ കബളിപ്പിച്ച് വായ്പയെടുത്ത കേസിൽ ഒന്നും മൂന്നും പ്രതികൾക്ക് തടവും പിഴയും. രണ്ടാം പ്രതി വിചാരണ സമയത്ത് മരിച്ചു. തിരുവഞ്ചൂർ സ്വദേശികളായ മണിയംതിട്ടയിൽ തോമസ് (55), വലിയമഠത്തിൽ പ്രഫുല്ലചന്ദ്രൻ (57) എന്നിവരെ രണ്ടു വർഷം തടവിനും പതിനായിരം രൂപ വീതം പിഴയടയ്ക്കാനും ശിക്ഷിച്ചുകൊണ്ട് കോട്ടയം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ഒന്ന് എം.സി.സനിത ഉത്തരവായി. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസംകൂടി തടവ് അനുഭവിക്കണം. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ജെ.പത്മകുമാർ കോടതിയിൽ ഹാജരായി. കേസിലെ രണ്ടാം പ്രതി ശശിധരൻ നായർ വിചാരണയ്ക്കിടെ മരിച്ചു.
1999ലാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി തോമസ് കോർപറേഷനിൽ നിന്ന് 47500 രൂപ വായ്പയെടുത്തത് മരിച്ചു പോയ ശശിധരൻ നായർ തിരുവഞ്ചൂർ പിഇഎം ഹൈസ്കൂളിലെ അധ്യാപകനാണെന്ന വ്യാജ ശന്പള സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ്. ശശിധരൻ നായരുടെ ശന്പള സർട്ടിഫിക്കറ്റ് ശരിയാണോ എന്ന് അറിയുന്നതിന് കോർപറേഷൻ സ്കൂളിലേക്ക് അയച്ച കത്ത് തിരുവഞ്ചൂർ പോസ്റ്റ് ഓഫീസിലെ ഇഡി പോസ്റ്റ്മാനായിരുന്ന മൂന്നാം പ്രതി പ്രഫുല്ല ചന്ദ്രൻ സ്കൂളിന് നല്കാതെ മടക്കി അയച്ച് പ്രതികൾക്ക് സഹായം ചെയ്തുവെന്നാണ് കേസ്.
2003ൽ വായ്പ തുകയുടെ തവണ മുടങ്ങിയതോടെ ജാമ്യം നിന്ന ശശിധരൻ നായരുടെ ശന്പളത്തിൽ നിന്ന് തുക ഈടാക്കുന്നതിനായി കോർപറേഷൻ സ്കൂളിലേക്ക് റിക്കവറി നോട്ടീസ് അയച്ചു. അപ്പോഴാണ് അങ്ങനെയൊരു അധ്യാപകൻ സ്കൂളിലില്ലെന്ന വസ്തുത കോർപറേഷൻ അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. കോർപറേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന വി.പ്രസേനൻ കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നല്കി. അന്നത്തെ എസ്ഐ കെ.സുഭാഷ് ആണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയിൽ എത്തിച്ചത്.
1999ലാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതി തോമസ് കോർപറേഷനിൽ നിന്ന് 47500 രൂപ വായ്പയെടുത്തത് മരിച്ചു പോയ ശശിധരൻ നായർ തിരുവഞ്ചൂർ പിഇഎം ഹൈസ്കൂളിലെ അധ്യാപകനാണെന്ന വ്യാജ ശന്പള സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ്. ശശിധരൻ നായരുടെ ശന്പള സർട്ടിഫിക്കറ്റ് ശരിയാണോ എന്ന് അറിയുന്നതിന് കോർപറേഷൻ സ്കൂളിലേക്ക് അയച്ച കത്ത് തിരുവഞ്ചൂർ പോസ്റ്റ് ഓഫീസിലെ ഇഡി പോസ്റ്റ്മാനായിരുന്ന മൂന്നാം പ്രതി പ്രഫുല്ല ചന്ദ്രൻ സ്കൂളിന് നല്കാതെ മടക്കി അയച്ച് പ്രതികൾക്ക് സഹായം ചെയ്തുവെന്നാണ് കേസ്.
2003ൽ വായ്പ തുകയുടെ തവണ മുടങ്ങിയതോടെ ജാമ്യം നിന്ന ശശിധരൻ നായരുടെ ശന്പളത്തിൽ നിന്ന് തുക ഈടാക്കുന്നതിനായി കോർപറേഷൻ സ്കൂളിലേക്ക് റിക്കവറി നോട്ടീസ് അയച്ചു. അപ്പോഴാണ് അങ്ങനെയൊരു അധ്യാപകൻ സ്കൂളിലില്ലെന്ന വസ്തുത കോർപറേഷൻ അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് ബോധ്യപ്പെട്ടത്. കോർപറേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്ന വി.പ്രസേനൻ കോട്ടയം ഈസ്റ്റ് പോലീസിൽ പരാതി നല്കി. അന്നത്തെ എസ്ഐ കെ.സുഭാഷ് ആണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റു ചെയ്ത് കോടതിയിൽ എത്തിച്ചത്.