ചാന്പ്യൻ കേരളം

11:50 PM Oct 24, 2019 | Deepika.com
പാറ്റ്ന: 70-ാം ദേശീയ ജൂണിയർ ബാസ്കറ്റ്ബോൾ ചാന്പ്യൻഷിപ്പിൽ കേരള പെണ്‍കുട്ടികൾ ജേതാക്കളായി. ഫൈനലിൽ ഛത്തീസ്ഗഡിനെ തകർത്താണ് കേരള പെണ്‍കൊടികൾ ചാന്പ്യന്മാരായത്. 70-50നായിരുന്നു കേരളത്തിന്‍റെ ജയം. ഒന്പത് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് കേരള പണ്‍കുട്ടികളുടെ വിഭാഗത്തിൽ ദേശീയ ചാന്പ്യൻഷിപ്പ് കരസ്ഥമാക്കുന്നത്. കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ തമിഴ്നാടിനെ സെമിയിൽ കീഴടക്കിയായിരുന്നു കേരളം ഫൈനലിലെത്തിയത്.

ഫൈനലിൽ ആദ്യ ക്വാർട്ടറിൽതന്നെ കേരളം 20-6ന്‍റെ ലീഡ് സ്വന്തമാക്കി. ഇടവേളയ്ക്കു പിരിയുന്പോൾ 37-22 ആയിരുന്നു സ്കോർ. കാൽക്കുഴയ്ക്കു പരിക്കേറ്റതിനെത്തുടർന്ന് ക്യാപ്റ്റൻ ആർ. ശ്രീകലയ്ക്ക് ഇടവേളയ്ക്കുശേഷം അഞ്ച് മിനിറ്റ്മാത്രമാണ് കളത്തിൽ തുടരാൻ സാധിച്ചത്. കേരളത്തിനായി ശ്രീകല 21ഉം ആൻ മരിയ സക്കറിയ 17ഉം ജോമോ ജിയോ 12ഉം അമീഷ ജോസ് 11ഉം പോയിന്‍റ് വീതം നേടി.

ആണ്‍കുട്ടികളുടെ വിഭാഗത്തിൽ രാജസ്ഥാനെ 105-73 തകർത്ത് പഞ്ചാബ് ചാന്പ്യന്മാരായി. സെമിയിൽ കേരളത്തെ കീഴടക്കിയായിരുന്നു പഞ്ചാബ് ഫൈനലിൽ എത്തിയത്. മൂന്നാം സ്ഥാനപോരാട്ടത്തിൽ കേരളത്തെ 67-54ന് ഉത്തർപ്രദേശ് മറികടന്നു.