ന്യൂഡൽഹി: രാജ്യത്തു വർധിച്ചു വരുന്ന അതിക്രമങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും സഹിഷ്ണുതയിലും മതേതരത്വത്തിലും പരസ്പര വിശ്വാസത്തിലും ഉൗന്നി അഖണ്ഡ ഇന്ത്യയായി നിലനിൽക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയും മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ആരോഗ്യകരമായ ജനാധിപത്യത്തിനായി ദേശീയ താത്പര്യം മുൻനിർത്തി കൂടുതൽ ചർച്ചകൾ ആവശ്യമാണ്. ഇന്ന് ഭിന്നതകളുടെ പേരിൽ രാജ്യത്ത് അക്രമങ്ങൾ വളരെയേറെ വർധിച്ചിരിക്കുന്നു.
ഐക്യത്തിലും അഖണ്ഡതയിലും നിലനിൽക്കാനുള്ള കഴിവ് ഏറെ ശ്രമകരമായി മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള അതിക്രമങ്ങൾ ശാരീരികമായി മാത്രമല്ല മാനസികമായും ബൗദ്ധികമായും പിന്നോട്ടടിക്കുമെന്നു മാത്രമല്ല സാമൂഹ്യ, സാന്പത്തിക മേഖലകളെക്കൂടി പ്രതികൂലമായി ബാധിക്കും. ജനങ്ങളുടെ ജീവന് വില കൽപ്പിക്കുന്നില്ല എന്നു മാത്രമല്ല പരസ്പര വിശ്വാസമില്ലായ്മയും വെറുപ്പും സംശയവും അസൂയയും മുൻപെങ്ങുമില്ലാത്ത വിധം വളർന്നിരിക്കുന്നു എന്നും പ്രണബ് മുഖർജി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ദേശീയത എന്നാൽ ഒരു ഭാഷയോ ഒരു മതമോ ഒരു പൊതുശത്രുവോ അല്ല, അത് 122 ഭാഷകൾ സംസാരിക്കുന്ന പ്രതിദിന ജീവിതത്തിൽ 1600 ഭിന്നാഭിപ്രായങ്ങളുള്ള ഏഴിലേറെ സുപ്രധാന മതവിശ്വാസങ്ങളുള്ള മൂന്ന് മനുഷ്യവർഗങ്ങളും ചേർന്ന് 130 കോടി ജനങ്ങൾ ഒരേ സംവിധാനത്തിന് കീഴിൽ ജീവിക്കുന്നതാണ്. ഒരേ പതാകയും ഭാരതീയൻ എന്ന ഒരേ തിരിച്ചറിവും ആരോടും ശത്രുതയില്ലായ്മയും ആണ് ഇന്ത്യയെ നാനാത്വത്തിൽ ഏകത്വം എന്ന അടിസ്ഥാനത്തിൽ അഖണ്ഡ രാജ്യമാക്കി നിലനിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മതേതരത്വവും കൂടിച്ചേരലും നമ്മളെ സംബന്ധിച്ച് വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. ഗോഹട്ടിയിലെ നോർത്ത് ഈസ്റ്റ് ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ സ്ഥാപക ദിനാചരണത്തിൽ ഡൽഹിയിൽ നിന്നും വീഡിയോ കോണ്‍ഫറൻസിംഗിലൂടെ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഭാരത രത്ന ജേതാവ് കൂടിയായ മുൻ രാഷ്ട്രപതി.
ഐക്യത്തിലും അഖണ്ഡതയിലും നിലനിൽക്കാനുള്ള കഴിവ് ഏറെ ശ്രമകരമായി മാറിയിരിക്കുന്നു. ഇത്തരത്തിലുള്ള അതിക്രമങ്ങൾ ശാരീരികമായി മാത്രമല്ല മാനസികമായും ബൗദ്ധികമായും പിന്നോട്ടടിക്കുമെന്നു മാത്രമല്ല സാമൂഹ്യ, സാന്പത്തിക മേഖലകളെക്കൂടി പ്രതികൂലമായി ബാധിക്കും. ജനങ്ങളുടെ ജീവന് വില കൽപ്പിക്കുന്നില്ല എന്നു മാത്രമല്ല പരസ്പര വിശ്വാസമില്ലായ്മയും വെറുപ്പും സംശയവും അസൂയയും മുൻപെങ്ങുമില്ലാത്ത വിധം വളർന്നിരിക്കുന്നു എന്നും പ്രണബ് മുഖർജി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ദേശീയത എന്നാൽ ഒരു ഭാഷയോ ഒരു മതമോ ഒരു പൊതുശത്രുവോ അല്ല, അത് 122 ഭാഷകൾ സംസാരിക്കുന്ന പ്രതിദിന ജീവിതത്തിൽ 1600 ഭിന്നാഭിപ്രായങ്ങളുള്ള ഏഴിലേറെ സുപ്രധാന മതവിശ്വാസങ്ങളുള്ള മൂന്ന് മനുഷ്യവർഗങ്ങളും ചേർന്ന് 130 കോടി ജനങ്ങൾ ഒരേ സംവിധാനത്തിന് കീഴിൽ ജീവിക്കുന്നതാണ്. ഒരേ പതാകയും ഭാരതീയൻ എന്ന ഒരേ തിരിച്ചറിവും ആരോടും ശത്രുതയില്ലായ്മയും ആണ് ഇന്ത്യയെ നാനാത്വത്തിൽ ഏകത്വം എന്ന അടിസ്ഥാനത്തിൽ അഖണ്ഡ രാജ്യമാക്കി നിലനിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മതേതരത്വവും കൂടിച്ചേരലും നമ്മളെ സംബന്ധിച്ച് വിശ്വാസത്തിന്റെ ഭാഗം തന്നെയാണ്. ഗോഹട്ടിയിലെ നോർത്ത് ഈസ്റ്റ് ഇന്റസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിന്റെ സ്ഥാപക ദിനാചരണത്തിൽ ഡൽഹിയിൽ നിന്നും വീഡിയോ കോണ്‍ഫറൻസിംഗിലൂടെ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഭാരത രത്ന ജേതാവ് കൂടിയായ മുൻ രാഷ്ട്രപതി.