ശ്രീനഗർ: ഭീകരസംഘടനയായ അൽക്വയ്ദയുടെ കാഷ്മീർ പതിപ്പായ അൻസാർ ഗസ്വാത് അൽ ഹിന്ദിന്റെ (എജിഎച്ച്) നേതാവ് ഹമീദ് ലോണുൾപ്പെടെ മൂന്നുഭീകരരെ ജമ്മുകാഷ്മീരിൽ സുരക്ഷാസേന വധിച്ചു. ഇതോടെ എജിഎച്ചിനെ തുടച്ചുനീക്കാനായെന്ന് ജമ്മുകാഷ്മീർ ഡിജിപി ദിൽബാഗ് മാധ്യമപ്രവർത്തകരോടു പറഞ്ഞു. എജിഎച്ച് സ്ഥാപകൻ സക്കീർ മുസയുടെ പിൻഗാമിയാണ് ഹമീദ് ലെൽഹാരി എന്നറിയപ്പെടുന്ന ഹമീദ് ലോൺ. കഴിഞ്ഞ മേയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിലാണ് സക്കീർ മൂസ കൊല്ലപ്പെട്ടത്.
തെക്കൻകാഷ്മീരിലെ പുൽവാമയിൽ ത്രാലിൽ വച്ചാണു മൂന്നു ഭീകരരെയും സുരക്ഷാസേന വധിച്ചത്. ലോക്കൽപോലീസിൽ നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാസേന ഭീകരരെ വളയുകയായിരുന്നുവെന്ന് ഡിജിപി പറഞ്ഞു. ലോണിനൊപ്പം നവീദ് അഹമ്മദ് താക്, ജുനൈദ് റാഷിദ് ഭട്ട് എന്നിവരെയാണ് വധിച്ചത്.
തെക്കൻകാഷ്മീരിലെ പുൽവാമയിൽ ത്രാലിൽ വച്ചാണു മൂന്നു ഭീകരരെയും സുരക്ഷാസേന വധിച്ചത്. ലോക്കൽപോലീസിൽ നിന്നുലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സുരക്ഷാസേന ഭീകരരെ വളയുകയായിരുന്നുവെന്ന് ഡിജിപി പറഞ്ഞു. ലോണിനൊപ്പം നവീദ് അഹമ്മദ് താക്, ജുനൈദ് റാഷിദ് ഭട്ട് എന്നിവരെയാണ് വധിച്ചത്.