ന്യൂഡൽഹി: രാജ്യത്തെ കോളജുകളിലും യൂണിവേഴ്സിറ്റികളിലും പ്രവേശനത്തിനു പൊതുദേശീയ പ്രവേശന പരീക്ഷ അടുത്ത അധ്യയന വർഷം നടപ്പാക്കാൻ നീക്കം. തയാറായിവരുന്ന പുതിയ വിദ്യാഭ്യാസ നയ(എൻഇപി)ത്തിലെ ഈ നിർദേശം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതായി മാനവശേഷി വികസനമന്ത്രി രമേശ് പൊഖ്രിയാൽ പറഞ്ഞു. ആദ്യം 40 കേന്ദ്രയൂണിവേഴ്സിറ്റികളിലെ പ്രവേശനത്തിനാണ് ഇത് ഉപയോഗിക്കുക.
എല്ലാ യൂണിവേഴ്സിറ്റികളി ലെയും കോളജുകളിലെയും ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി കോഴ്സുകൾക്കും പൊതുപ്രവേശന പരീക്ഷകളിലെ സ്കോർ അനുസരിച്ചാകും പ്രവേശനം. ഓരോ വിഷയത്തിനും പ്രത്യേക അഭിരുചി പരീക്ഷ ഉണ്ടാകും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണു പരീക്ഷ നടത്തുക. പുതിയ വിദ്യാഭ്യാസനയത്തെപ്പറ്റി രണ്ടു ലക്ഷത്തിലേറെ നിർദേശങ്ങൾ ലഭിച്ചതായി മന്ത്രി പറഞ്ഞു.
നീറ്റ്, ജെഇഇ (മെയിൻ), യുജിസി നെറ്റ് പരീക്ഷകളും ഡൽഹി യൂണിവേഴ്സിറ്റിയുടെയും ജെഎൻയുവിന്റെയും പ്രവേശന പരീക്ഷകളും എൻടിഎ നടത്തിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് ഒരു വർഷം പലതവണ പൊതുപ്രവേശന പരീക്ഷ എഴുതാം. ഏറ്റവും മികച്ച സ്കോർ ഉപയോഗിച്ച് അഡ്മിഷൻ നേടാം.
ഭാഷാശേഷി, വിഷയനൈപുണ്യം എന്നിവയ്ക്കു പുറമേ യുക്തിചിന്തയും പരീക്ഷിക്കുന്നതാകും പൊതുപരീക്ഷ.
എല്ലാ യൂണിവേഴ്സിറ്റികളി ലെയും കോളജുകളിലെയും ബിരുദ, ബിരുദാനന്തര, പിഎച്ച്ഡി കോഴ്സുകൾക്കും പൊതുപ്രവേശന പരീക്ഷകളിലെ സ്കോർ അനുസരിച്ചാകും പ്രവേശനം. ഓരോ വിഷയത്തിനും പ്രത്യേക അഭിരുചി പരീക്ഷ ഉണ്ടാകും. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ആണു പരീക്ഷ നടത്തുക. പുതിയ വിദ്യാഭ്യാസനയത്തെപ്പറ്റി രണ്ടു ലക്ഷത്തിലേറെ നിർദേശങ്ങൾ ലഭിച്ചതായി മന്ത്രി പറഞ്ഞു.
നീറ്റ്, ജെഇഇ (മെയിൻ), യുജിസി നെറ്റ് പരീക്ഷകളും ഡൽഹി യൂണിവേഴ്സിറ്റിയുടെയും ജെഎൻയുവിന്റെയും പ്രവേശന പരീക്ഷകളും എൻടിഎ നടത്തിയിട്ടുണ്ട്. പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവർക്ക് ഒരു വർഷം പലതവണ പൊതുപ്രവേശന പരീക്ഷ എഴുതാം. ഏറ്റവും മികച്ച സ്കോർ ഉപയോഗിച്ച് അഡ്മിഷൻ നേടാം.
ഭാഷാശേഷി, വിഷയനൈപുണ്യം എന്നിവയ്ക്കു പുറമേ യുക്തിചിന്തയും പരീക്ഷിക്കുന്നതാകും പൊതുപരീക്ഷ.