ലണ്ടൻ: കിഴക്കൻ ലണ്ടനിലെ എസക്സിൽ 39 പേരുടെ മൃതദേഹങ്ങൾ ലോറി കണ്ടെയ്നറിൽ കാണപ്പെട്ടു. ബ്രിട്ടനിലേക്ക് കുടിയേറ്റക്കാരെ ഒളിപ്പിച്ചുകടത്താൻ ശ്രമിച്ചത് ദുരന്തത്തിൽ കലാശിച്ചുവെന്നാണ് പ്രാഥമിക സംശയം. ബൾഗേറിയയിൽനിന്നാണ് ലോറി വന്നത്. ഇതോടിച്ചിരുന്ന ഇരുപത്തഞ്ചുകാരനായ വടക്കൻ അയർലന്റ് സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു.
എസക്സിലെ വാട്ടർഗ്ലേഡ് വ്യവസായ പാർക്കിൽ ബുധനാഴ്ച അതിരാവിലെയാണ് കണ്ടെയ്നർ കണ്ടെത്തിയത്. ബ്രിട്ടീഷ് പോലീസ് മേഖല ഒഴിപ്പിച്ച് അന്വേഷണം ആരംഭിച്ചു.
മരണപ്പെട്ടവർ ഏതു രാജ്യക്കാരാണെന്നതടക്കം ഒരു വിവരവും പുറത്തുവന്നിട്ടില്ല. പ്രായപൂർത്തിയായ 38പേരും ഒരു കൗമാര പ്രായക്കാരനുമാണു മരിച്ചതെന്നു പ്രാഥമിക റിപ്പോർട്ടുകളുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് എസക്സ് പോലീസ് സൂപ്രണ്ട് ആൻഡ്രൂ മരിനെർ പറഞ്ഞു. മരിച്ചവരെ തിരിച്ചറിയുകയെന്നത് നീണ്ട പ്രക്രിയ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെയിൽസിലെ ഹോളിഹെഡ് വഴിയാണ് ലോറി ബ്രിട്ടനിൽ പ്രവേശിച്ചത്. ബൾഗേറിയയിൽനിന്നുള്ള വാഹനങ്ങൾ സാധാരണ ഈ റൂട്ടുവഴി ബ്രിട്ടനിൽ പ്രവേശിക്കാറില്ല. മറ്റു റൂട്ടുകളിലെ പരിശോധന ഒഴിവാക്കാനായി മനുഷ്യക്കടത്തുകാർ ഈ വഴി തെരഞ്ഞെടുത്തതാണെന്നു സംശയിക്കുന്നു. സംഭവത്തിൽ പ്രധാനമന്ത്രി ബോറീസ് ജോൺസനും ആഭ്യന്തര മന്ത്രി പ്രീതി പട്ടേലും ഞ ടുക്കം രേഖപ്പെടുത്തി.
2000 ജൂണിൽ ബ്രിട്ടനിലെ ഡോവറിൽ ഒരു ലോറി കണ്ടെയ്നറിൽ 58 ചൈനാക്കാരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 2014ൽ കപ്പൽ കണ്ടെയ്നറിൽ 34 അഫ്ഗാൻ സ്വദേശികളെ മരണാസന്നരായും കണ്ടെത്തി.
എസക്സിലെ വാട്ടർഗ്ലേഡ് വ്യവസായ പാർക്കിൽ ബുധനാഴ്ച അതിരാവിലെയാണ് കണ്ടെയ്നർ കണ്ടെത്തിയത്. ബ്രിട്ടീഷ് പോലീസ് മേഖല ഒഴിപ്പിച്ച് അന്വേഷണം ആരംഭിച്ചു.
മരണപ്പെട്ടവർ ഏതു രാജ്യക്കാരാണെന്നതടക്കം ഒരു വിവരവും പുറത്തുവന്നിട്ടില്ല. പ്രായപൂർത്തിയായ 38പേരും ഒരു കൗമാര പ്രായക്കാരനുമാണു മരിച്ചതെന്നു പ്രാഥമിക റിപ്പോർട്ടുകളുണ്ട്. എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്ന് എസക്സ് പോലീസ് സൂപ്രണ്ട് ആൻഡ്രൂ മരിനെർ പറഞ്ഞു. മരിച്ചവരെ തിരിച്ചറിയുകയെന്നത് നീണ്ട പ്രക്രിയ ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെയിൽസിലെ ഹോളിഹെഡ് വഴിയാണ് ലോറി ബ്രിട്ടനിൽ പ്രവേശിച്ചത്. ബൾഗേറിയയിൽനിന്നുള്ള വാഹനങ്ങൾ സാധാരണ ഈ റൂട്ടുവഴി ബ്രിട്ടനിൽ പ്രവേശിക്കാറില്ല. മറ്റു റൂട്ടുകളിലെ പരിശോധന ഒഴിവാക്കാനായി മനുഷ്യക്കടത്തുകാർ ഈ വഴി തെരഞ്ഞെടുത്തതാണെന്നു സംശയിക്കുന്നു. സംഭവത്തിൽ പ്രധാനമന്ത്രി ബോറീസ് ജോൺസനും ആഭ്യന്തര മന്ത്രി പ്രീതി പട്ടേലും ഞ ടുക്കം രേഖപ്പെടുത്തി.
2000 ജൂണിൽ ബ്രിട്ടനിലെ ഡോവറിൽ ഒരു ലോറി കണ്ടെയ്നറിൽ 58 ചൈനാക്കാരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. 2014ൽ കപ്പൽ കണ്ടെയ്നറിൽ 34 അഫ്ഗാൻ സ്വദേശികളെ മരണാസന്നരായും കണ്ടെത്തി.