ബെയ്ജിംഗ്: ഹോങ്കോംഗ് ചീഫ് എക്സിക്യുട്ടീവ് കാരിലാമിനെ മാറ്റി പകരം ഇടക്കാല ഭരണാധികാരിയെ നിയമിക്കാൻ ബെയ്ജിംഗ് തയാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ ചൈനീസ് ഭരണകൂടം നിഷേധിച്ചു.
ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസാണ് അടുത്ത മാർച്ചോടെ കാരി ലാമിനു സ്ഥാനചലനം ഉണ്ടാവുമെന്നു റിപ്പോർട്ട് ചെയ്തത്. സ്ഥാപിത താത്പര്യക്കാരാണ് അഭ്യൂഹം പ്രചരിപ്പിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ച്യുനിംഗ് ആരോപിച്ചു. ഇതിനിടെ ഹോങ്കോംഗ് പ്രക്ഷോഭത്തിനു കാരണമായ വിവാദ കുറ്റവാളിക്കൈമാറ്റക്കരാർ ഇന്നലെ ഒൗദ്യോഗികമായി ഹോങ്കോംഗ് ഭരണകൂടം പിൻവലിച്ചു.
ബില്ലിന്റെ കഥ കഴിഞ്ഞെന്നു നേരത്തെ കാരി ലാം വ്യക്തമാക്കിയിരുന്നെങ്കിലും ഇന്നലെ അസംബ്ളി സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ചീഫ് എക്സിക്യൂട്ടീവിന്റെ നയ പ്രഖ്യാപന പ്രസംഗം ഉൾക്കൊള്ളുന്ന ബില്ലിന്റെ രണ്ടാം വായന തുടങ്ങും മുന്പ് സുരക്ഷാകാര്യ സെക്രട്ടറി ജോൺ ലീ ബിൽ പിൻവലിക്കണമെന്ന് അസംബ്ളിയോട് അഭ്യർഥിക്കുകയായിരുന്നു.
ചൈനീസ് സ്വയംഭരണ പ്രദേശമായ ഹോങ്കോംഗിൽനിന്നുള്ള കുറ്റവാളികളെ ചൈനാ വൻകരയിൽ വിചാരണയ്ക്ക് വിട്ടുകൊടുക്കാനുള്ള നിർദേശമാണ് പിൻവലിച്ചത്. എന്നാൽ ബില്ലിനെതിരേ 20 ആഴ്ചയായി നടന്നുവരുന്ന സമരം പിൻവലിക്കുമോ എന്ന് ഇനിയും വ്യക്തമല്ല. ബിൽ പിൻവലിക്കുന്നതിനു പുറമേ കൂടുതൽ ജനാധിപത്യാവകാശങ്ങൾ അനുവദിക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.
ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കാൻ കാരി ലാമിന്റെ ഓഫീസ് വിസമ്മതിച്ചു. മുൻ ഹോങ്കോംഗ് മോണിറ്ററി അഥോറിട്ടി ചീഫ് നോർമൻ ചാൻ, മുൻ ധനകാര്യ സെക്രട്ടറി ഹെന്റി ടാംഗ് എന്നിവരുടെ പേരാണ് കാരി ലാമിനു പകരക്കാരായി പരിഗണനയിലുള്ളതെന്നും റിപ്പോർട്ടുണ്ട്.
ലണ്ടനിലെ ഫിനാൻഷ്യൽ ടൈംസാണ് അടുത്ത മാർച്ചോടെ കാരി ലാമിനു സ്ഥാനചലനം ഉണ്ടാവുമെന്നു റിപ്പോർട്ട് ചെയ്തത്. സ്ഥാപിത താത്പര്യക്കാരാണ് അഭ്യൂഹം പ്രചരിപ്പിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവാ ച്യുനിംഗ് ആരോപിച്ചു. ഇതിനിടെ ഹോങ്കോംഗ് പ്രക്ഷോഭത്തിനു കാരണമായ വിവാദ കുറ്റവാളിക്കൈമാറ്റക്കരാർ ഇന്നലെ ഒൗദ്യോഗികമായി ഹോങ്കോംഗ് ഭരണകൂടം പിൻവലിച്ചു.
ബില്ലിന്റെ കഥ കഴിഞ്ഞെന്നു നേരത്തെ കാരി ലാം വ്യക്തമാക്കിയിരുന്നെങ്കിലും ഇന്നലെ അസംബ്ളി സമ്മേളനത്തിലാണ് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ചീഫ് എക്സിക്യൂട്ടീവിന്റെ നയ പ്രഖ്യാപന പ്രസംഗം ഉൾക്കൊള്ളുന്ന ബില്ലിന്റെ രണ്ടാം വായന തുടങ്ങും മുന്പ് സുരക്ഷാകാര്യ സെക്രട്ടറി ജോൺ ലീ ബിൽ പിൻവലിക്കണമെന്ന് അസംബ്ളിയോട് അഭ്യർഥിക്കുകയായിരുന്നു.
ചൈനീസ് സ്വയംഭരണ പ്രദേശമായ ഹോങ്കോംഗിൽനിന്നുള്ള കുറ്റവാളികളെ ചൈനാ വൻകരയിൽ വിചാരണയ്ക്ക് വിട്ടുകൊടുക്കാനുള്ള നിർദേശമാണ് പിൻവലിച്ചത്. എന്നാൽ ബില്ലിനെതിരേ 20 ആഴ്ചയായി നടന്നുവരുന്ന സമരം പിൻവലിക്കുമോ എന്ന് ഇനിയും വ്യക്തമല്ല. ബിൽ പിൻവലിക്കുന്നതിനു പുറമേ കൂടുതൽ ജനാധിപത്യാവകാശങ്ങൾ അനുവദിക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.
ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിനെക്കുറിച്ചു പ്രതികരിക്കാൻ കാരി ലാമിന്റെ ഓഫീസ് വിസമ്മതിച്ചു. മുൻ ഹോങ്കോംഗ് മോണിറ്ററി അഥോറിട്ടി ചീഫ് നോർമൻ ചാൻ, മുൻ ധനകാര്യ സെക്രട്ടറി ഹെന്റി ടാംഗ് എന്നിവരുടെ പേരാണ് കാരി ലാമിനു പകരക്കാരായി പരിഗണനയിലുള്ളതെന്നും റിപ്പോർട്ടുണ്ട്.