ഇസ്ലാമാബാദ്: ജയിലിൽ വച്ച് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിനു വിഷം കൊടുത്തെന്ന് ആരോപണം. നവാസിന്റെ പുത്രൻ ഹുസൈനാണ് ആരോപണം ഉന്നയിച്ചത്. രക്തത്തിലെ പ്ളേറ്റ് ലെറ്റ് വളരെ താഴ്ന്നു പോയതിനെത്തുടർന്ന് നവാസിനെ ലാഹോറിലെ സർവീസസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
പ്ളേറ്റ്ലെറ്റ് കുറയാൻ കാരണം വിഷപ്രയോഗമാണെന്നു സംശയിക്കുന്നതായി ഹൂസൈൻ പറഞ്ഞു. മൂന്നു വട്ടം പ്രധാനമന്ത്രി പദം വഹിച്ച നവാസ് ഷരീഫ് അൽ അസീസാ സ്റ്റീൽ മിൽ അഴിമതിക്കേസിൽ ഏഴുവർഷം ശിക്ഷിക്കപ്പെട്ട് ലാഹോറിലെ ജയിലിൽ കഴിയുകണ്. ഗുരുതരാവസ്ഥയിലായിട്ടും യഥാസമയം നവാസിനെ ആശുപത്രിയിലേക്കു മാറ്റാത്തതിന് ഇമ്രാൻ സർക്കാർ കണക്കു പറയേണ്ടിവരുമെന്നും ഹു സൈൻ പറഞ്ഞു.
പ്ളേറ്റ്ലെറ്റ് കുറയാൻ കാരണം വിഷപ്രയോഗമാണെന്നു സംശയിക്കുന്നതായി ഹൂസൈൻ പറഞ്ഞു. മൂന്നു വട്ടം പ്രധാനമന്ത്രി പദം വഹിച്ച നവാസ് ഷരീഫ് അൽ അസീസാ സ്റ്റീൽ മിൽ അഴിമതിക്കേസിൽ ഏഴുവർഷം ശിക്ഷിക്കപ്പെട്ട് ലാഹോറിലെ ജയിലിൽ കഴിയുകണ്. ഗുരുതരാവസ്ഥയിലായിട്ടും യഥാസമയം നവാസിനെ ആശുപത്രിയിലേക്കു മാറ്റാത്തതിന് ഇമ്രാൻ സർക്കാർ കണക്കു പറയേണ്ടിവരുമെന്നും ഹു സൈൻ പറഞ്ഞു.