വാഷിംഗ്ടൺ ഡിസി: യുഎസ് സ്പേസ് ഏജൻസി നാസയുടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന്റെ പുതിയ ചിത്രത്തിലും ഇന്ത്യയുടെ വിക്രം ലാൻഡർ പതിഞ്ഞിട്ടില്ല. സെപ്റ്റംബർ ഏഴിന് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം ചന്ദ്രയാൻ-2, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡിംഗ് നടത്താൻ ശ്രമിച്ചിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. ഹാർഡ് ലാൻഡിംഗ് നടത്തിയ ചന്ദ്രയാൻ -2 ലെ വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടമാകുകയും ചെയ്തു.
നാസയുടെ ലൂണാർ റിക്കൊണിസെൻസ് ഓർബിറ്റർ (എൽആർഒ) ഒക്ടോബർ 14 ന് പകർത്തിയ, വിക്രം ലാൻഡർ പതിച്ച ദക്ഷിണധ്രുവത്തിന്റെ ചിത്രത്തിൽ ലാൻഡർ പതിഞ്ഞിട്ടില്ലെന്ന് എൽആർഒ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ നോവ എഡ്വേർഡ് പെട്രോ പറഞ്ഞു. സെപ്റ്റംബർ 17ന് എൽആർഒ പകർത്തിയ ചിത്രത്തിൽനിന്നും വിക്രം ലാൻഡർ കണ്ടെത്താൻ നാസയ്ക്കു സാധിച്ചിരുന്നില്ല.
നാസയുടെ ലൂണാർ റിക്കൊണിസെൻസ് ഓർബിറ്റർ (എൽആർഒ) ഒക്ടോബർ 14 ന് പകർത്തിയ, വിക്രം ലാൻഡർ പതിച്ച ദക്ഷിണധ്രുവത്തിന്റെ ചിത്രത്തിൽ ലാൻഡർ പതിഞ്ഞിട്ടില്ലെന്ന് എൽആർഒ ദൗത്യത്തിന്റെ പ്രോജക്ട് ഡയറക്ടർ നോവ എഡ്വേർഡ് പെട്രോ പറഞ്ഞു. സെപ്റ്റംബർ 17ന് എൽആർഒ പകർത്തിയ ചിത്രത്തിൽനിന്നും വിക്രം ലാൻഡർ കണ്ടെത്താൻ നാസയ്ക്കു സാധിച്ചിരുന്നില്ല.