ലക്നോ: ഉത്തർപ്രദേശിലെ ഹിന്ദു സമാജ് പാർട്ടി നേതാവ് കമലേഷ് തിവാരിയെ അക്രമികൾ കൊലപ്പെടുത്തിയത് അതിക്രൂരമായ രീതിയിലാണെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സൂചനകൾ.
വെടിവച്ചശേഷം തലയിലും ശരീരത്തിന്റെ വിവിധഭാഗങ്ങളിലും പലതവണ വെട്ടിയതായി റിപ്പോർട്ടിൽ പറയുന്നു. വെടിയേറ്റതിനുപുറമേ ശരീരത്തിൽ പതിനഞ്ചിടത്ത് വലിയ മുറിവേറ്റിട്ടുണ്ട്. തലയിൽവരെ അക്രമികൾ ആഞ്ഞുവെട്ടിയെന്നാണു സൂചന.
വെടിയുതിർത്തശേഷമാണ് അക്രമികൾ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നും പരിക്കുകളുടെ സ്വഭാവത്തിൽ നിന്ന് അനുമാനിക്കുന്നു. നാൽപ്പത്തിയഞ്ചുകാരനായ തിവാരിയെ ഖുർഷേദ്ബാഗിലെ വീടിനുസമീപം വച്ചാണ് ഒരുസംഘം ആക്രമിച്ചത്. അക്രമിസംഘത്തിലുണ്ടായിരുന്ന അസ്ഫഖ് ഷെയ്ക്, മൊയ്നുദ്ദീൻ എന്നിവരിൽനിന്ന് തോക്കും ആയുധങ്ങളും ഇതിനകം കണ്ടെത്തിയിരുന്നു. കണ്ടെത്തി. അഞ്ചുപേരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. 2015 ൽ തിവാരി നടത്തിയ വിവാദപരാമർശമാകാം കൊലപാതകത്തിനു കാരണമെന്നാണു സംശയം.
വെടിവച്ചശേഷം തലയിലും ശരീരത്തിന്റെ വിവിധഭാഗങ്ങളിലും പലതവണ വെട്ടിയതായി റിപ്പോർട്ടിൽ പറയുന്നു. വെടിയേറ്റതിനുപുറമേ ശരീരത്തിൽ പതിനഞ്ചിടത്ത് വലിയ മുറിവേറ്റിട്ടുണ്ട്. തലയിൽവരെ അക്രമികൾ ആഞ്ഞുവെട്ടിയെന്നാണു സൂചന.
വെടിയുതിർത്തശേഷമാണ് അക്രമികൾ വെട്ടിപ്പരിക്കേൽപ്പിച്ചതെന്നും പരിക്കുകളുടെ സ്വഭാവത്തിൽ നിന്ന് അനുമാനിക്കുന്നു. നാൽപ്പത്തിയഞ്ചുകാരനായ തിവാരിയെ ഖുർഷേദ്ബാഗിലെ വീടിനുസമീപം വച്ചാണ് ഒരുസംഘം ആക്രമിച്ചത്. അക്രമിസംഘത്തിലുണ്ടായിരുന്ന അസ്ഫഖ് ഷെയ്ക്, മൊയ്നുദ്ദീൻ എന്നിവരിൽനിന്ന് തോക്കും ആയുധങ്ങളും ഇതിനകം കണ്ടെത്തിയിരുന്നു. കണ്ടെത്തി. അഞ്ചുപേരെ പോലീസ് പിടികൂടുകയും ചെയ്തിരുന്നു. 2015 ൽ തിവാരി നടത്തിയ വിവാദപരാമർശമാകാം കൊലപാതകത്തിനു കാരണമെന്നാണു സംശയം.