ന്യൂഡൽഹി: ഇന്ത്യ അക്രമകാരിയല്ലെന്നും ഇന്ത്യയെ ആക്രമിക്കാൻ ശ്രമിച്ചാൽ സായുധസൈന്യം തക്കതിരിച്ചടി നൽകുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. 26/11 ഇനി ഉണ്ടാകാതിരിക്കാൻ നാവികസേന ജാഗ്രത പുലർത്തുന്നുണ്ടെന്നും നേവൽ കമാൻഡർമാരുടെ കോൺഫറൻസിൽ രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യ മറ്റു രാജ്യങ്ങളെ അങ്ങോട്ടു ചെന്ന് ആക്രമിക്കില്ല. ആരുടെയും ഭൂമി പിടിച്ചെടുക്കില്ല. പക്ഷേ, ഇന്ത്യയെ ആരെങ്കിലും ആക്രമിക്കാൻ ശ്രമിച്ചാൽ സായുധ സൈന്യം തക്ക മറുപടി നൽകും- അദ്ദേഹം വ്യക്തമാക്കി.
ജമ്മു കാഷ്മീരിലെ തൻഗാധർ സെക്ടറിലെ പാക് സൈനിക പോസ്റ്റുകൾക്കു നേരേ ആക്രമണം നടത്തിയ ഇന്ത്യക്കെതിരേ അണ്വായുധം പ്രയോഗിക്കുമെന്ന് പാക് റെയിൽവേ മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശനിയും ഞായറും ഇന്ത്യൻ പോസ്റ്റുകൾക്കു നേരേ യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം ആക്രമണം നടത്തി. ഇതിനെത്തുടർന്നാണ് സൈന്യം തിരിച്ചടി നൽകിയതെന്ന് അധികൃതർ പറഞ്ഞു.
ഇന്ത്യ മറ്റു രാജ്യങ്ങളെ അങ്ങോട്ടു ചെന്ന് ആക്രമിക്കില്ല. ആരുടെയും ഭൂമി പിടിച്ചെടുക്കില്ല. പക്ഷേ, ഇന്ത്യയെ ആരെങ്കിലും ആക്രമിക്കാൻ ശ്രമിച്ചാൽ സായുധ സൈന്യം തക്ക മറുപടി നൽകും- അദ്ദേഹം വ്യക്തമാക്കി.
ജമ്മു കാഷ്മീരിലെ തൻഗാധർ സെക്ടറിലെ പാക് സൈനിക പോസ്റ്റുകൾക്കു നേരേ ആക്രമണം നടത്തിയ ഇന്ത്യക്കെതിരേ അണ്വായുധം പ്രയോഗിക്കുമെന്ന് പാക് റെയിൽവേ മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ശനിയും ഞായറും ഇന്ത്യൻ പോസ്റ്റുകൾക്കു നേരേ യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം ആക്രമണം നടത്തി. ഇതിനെത്തുടർന്നാണ് സൈന്യം തിരിച്ചടി നൽകിയതെന്ന് അധികൃതർ പറഞ്ഞു.