അഗർത്തല: 630 കോടി രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് മുൻ ത്രിപുര പൊതുമരാമത്ത് മന്ത്രി ബാദൽ ചൗധരിയെ അറസ്റ്റ് ചെയ്തു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗമാണ് ഇദ്ദേഹം. തിങ്കളാഴ്ച രാത്രിയാണു ചൗധരിയെ അറസ്റ്റ് ചെയ്തത്. കീഴ്ക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ഇദ്ദേഹം ഒളിവിലായിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചൗധരിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും രോഗം ഭേദമാകുന്പോൾ കസ്റ്റഡിയിലെടുക്കുമെന്നും വെസ്റ്റ് ത്രിപുര എസ്പി മണിക് ദാസ് പറഞ്ഞു.
അതേസമയം, ബാദൽ ചൗധരിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരും സിപിഎം സംസ്ഥാന സെക്രട്ടറി ഗൗതം ദാസും തിങ്കളാഴ്ച രാത്രി ആശുപത്രിയിലെത്തി ചൗധരിയെ സന്ദർശിച്ചിരുന്നു. അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് ചീഫ് എൻജിനിയർ സുനിൽ ഭൗമിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. മുൻ ചീഫ് സെക്രട്ടറി യശ്പാൽ സിംഗിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.
അതേസമയം, ബാദൽ ചൗധരിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരും സിപിഎം സംസ്ഥാന സെക്രട്ടറി ഗൗതം ദാസും തിങ്കളാഴ്ച രാത്രി ആശുപത്രിയിലെത്തി ചൗധരിയെ സന്ദർശിച്ചിരുന്നു. അഴിമതിക്കേസിൽ മുൻ പൊതുമരാമത്ത് ചീഫ് എൻജിനിയർ സുനിൽ ഭൗമിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. മുൻ ചീഫ് സെക്രട്ടറി യശ്പാൽ സിംഗിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.