പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ വിഭാഗം സിംഗിൾസിൽ ഇന്ത്യയുടെ ലോക ജേതാവായ പി.വി. സിന്ധുവിനു ജയം. ആദ്യ റൗണ്ടിൽ കാനഡയുടെ മിഷേൽ ലിയെയാണ് സിന്ധു നേരിട്ടുള്ള ഗെയിമുകൾക്കു കീഴടക്കിയത്. 44 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 21-15, 21-13നായിരുന്നു സിന്ധുവിന്റെ ജയം. ഹെഡ് ടു ഹെഡിൽ 6-2ന് ഇന്ത്യൻ താരം മുന്നിലാണ്. ലോക ചാന്പ്യൻഷിപ്പിൽ കിരീടം നേടിയശേഷം മികച്ച പ്രകടനം നടത്താൻ സാധിക്കാത്ത സിന്ധു ഫ്രഞ്ച് ഓപ്പണിൽ ഒരു തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.
പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ ശുഭാങ്കർ ഡെ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷമായിരുന്നു ഡേയുടെ തിരിച്ചുവരവ്. ഇന്തോനേഷ്യയുടെ തോമി സുഗ്യാർത്തോയെയാണ് ഇന്ത്യൻ താരം കീഴടക്കിയത്. ഒരു മണിക്കൂർ 18 മിനിറ്റ് നീണ്ട മത്സരത്തിൽ 15-21, 21-14, 21-17നായിരുന്നു ഡേയുടെ ജയം.
സിന്ധുവിനു ജയം
11:57 PM Oct 22, 2019 | Deepika.com