പാറശാല: കുളത്തൂര്‍ ഗവ. ആർട്സ് ആൻഡ് സയന്‍സ് കോളജില്‍ കെഎസ്യു - എസ്എഫ്ഐ സംഘർഷത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. കെഎസ്യു യൂണിറ്റ് ജനറല്‍ സെക്രട്ടറിയായ മാരായമുട്ടം ചുളളിയൂര്‍ യശസ് ഭവനില്‍ അഭിജിത്തിനാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ പരിക്കേറ്റ അഭിജിത്ത് നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ നടന്ന കോളജ് യൂണിന് ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാവിലെ 10.30 ഓടെ കോളജിലേക്ക് എത്തുമ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഭിജിത്തിനോട് ബഞ്ചുകൾ ക്ലാസ് മുറികളില്‍ നിന്ന് എടുത്ത് പുറത്ത് ഇടുവാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് കേള്‍ക്കാതെ മുന്നോട്ട് നീങ്ങിയ അഭിജിത്തിനെ പുറകെ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് പരാതി നല്കുവാനായി പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തിയപ്പോൾ അവിടെ വച്ചും മര്‍ദിക്കുകയായിരുന്നുവെന്ന് കെഎസ്യു പ്രവര്‍ത്തകര്‍ പൊഴിയൂര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു . എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലായെന്നും വ്യാഴാഴ്ച രാത്രി എബിവിപി പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയാണ് ഉണ്ടായതെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഇതേസമയം കോളജിനുളളില്‍ വിദ്യാർഥികള്‍ തമ്മില്‍ പ്രശ്നങ്ങൾ ഉണ്ടായെന്നും പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ മൂന്ന് വിദ്യാർഥികള്‍ അഭിജിത്തിനെ മര്‍ദിക്കുന്നതിനായി ഓടി എത്തുകയായിരുന്നുവെന്നും എന്നാല്‍ അധ്യാപകരുടെ സമയോചിതമായ ഇടപെടല്‍ മൂലം സംഘര്‍ഷം ഒഴിവാകുകയായിരുന്നുവെന്നും കോളജ് പ്രിന്‍സിപ്പൽ അറിയിച്ചു
ഇന്നലെ നടന്ന കോളജ് യൂണിന് ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷമുണ്ടായത്. ഇന്നലെ രാവിലെ 10.30 ഓടെ കോളജിലേക്ക് എത്തുമ്പോള്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഭിജിത്തിനോട് ബഞ്ചുകൾ ക്ലാസ് മുറികളില്‍ നിന്ന് എടുത്ത് പുറത്ത് ഇടുവാന്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇത് കേള്‍ക്കാതെ മുന്നോട്ട് നീങ്ങിയ അഭിജിത്തിനെ പുറകെ എത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് പരാതി നല്കുവാനായി പ്രിന്‍സിപ്പലിന്റെ ഓഫീസിലെത്തിയപ്പോൾ അവിടെ വച്ചും മര്‍ദിക്കുകയായിരുന്നുവെന്ന് കെഎസ്യു പ്രവര്‍ത്തകര്‍ പൊഴിയൂര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു . എന്നാല്‍ ഇത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ലായെന്നും വ്യാഴാഴ്ച രാത്രി എബിവിപി പ്രവര്‍ത്തകര്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ മര്‍ദിക്കുകയാണ് ഉണ്ടായതെന്നും എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറിയിച്ചു.
ഇതേസമയം കോളജിനുളളില്‍ വിദ്യാർഥികള്‍ തമ്മില്‍ പ്രശ്നങ്ങൾ ഉണ്ടായെന്നും പ്രിന്‍സിപ്പലിന്റെ ഓഫീസിന് മുന്നില്‍ മൂന്ന് വിദ്യാർഥികള്‍ അഭിജിത്തിനെ മര്‍ദിക്കുന്നതിനായി ഓടി എത്തുകയായിരുന്നുവെന്നും എന്നാല്‍ അധ്യാപകരുടെ സമയോചിതമായ ഇടപെടല്‍ മൂലം സംഘര്‍ഷം ഒഴിവാകുകയായിരുന്നുവെന്നും കോളജ് പ്രിന്‍സിപ്പൽ അറിയിച്ചു