ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം അടുത്തമാസം 18 മുതൽ ഡിസംബർ 13 വരെ നടക്കും. ഇതുസംബന്ധിച്ച വിവരം പാർലമെന്ററികാര്യ മന്ത്രാലയം ലോക്സഭാ, രാജ്യസഭാ സെക്രട്ടേറിയറ്റുകളെ അറിയിച്ചു. കോർപറേറ്റ് നികുതി കുറച്ചതും ഇ- സിഗരറ്റ് നിരോധനവും ഉൾപ്പടെയുള്ള ഓർഡിനൻസുകൾ ബില്ലുകളായി പാർലമെന്റിലെത്തുമെന്നാണ് കരുതുന്നത്. കോർപറേറ്റ് നികുതി കുറച്ചതിന്റെ ഭാഗമായി 1961ലെ ആദായനികുതി നിയമം, 2019ലെ ധനനിയമം എന്നിവയിലാണ് ഭേദഗതികൾ ഉണ്ടാകുന്നത്. ഇതോടൊപ്പം കഴിഞ്ഞ സമ്മേളനത്തിൽ പാസാക്കാൻ കഴിയാതിരുന്ന നിരവധി ബില്ലുകളും സർക്കാർ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും.
പാർലമെന്റ് സമ്മേളനത്തിന്റെ കാര്യപരിപാടികൾ തീരുമാനിക്കുന്നതിനായി കഴിഞ്ഞയാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി യോഗം ചേർന്നിരുന്നു.
രാജ്യം അഭിമുഖീകരിക്കുന്ന സാന്പത്തികമാന്ദ്യവും ജമ്മു കാഷ്മീർ വിഷയങ്ങളും ഉന്നയിച്ച് ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കും. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദ്യം ചേർന്ന മണ്‍സൂണ്‍ സമ്മേളനത്തിൽ നിരവധി ബില്ലുകളാണ് പാസാക്കിയത്. 37 ദിവസം ചേർന്ന ലോക്സഭയിൽ മുത്തലാക്ക് ബില്ല്, ജമ്മു കാഷ്മീർ പുനരേകീകരണ ബിൽ എന്നിവ അടക്കം 36 ബില്ലുകളാണ് പാസായത്. രാജ്യസഭ 25 ദിവസം ചേർന്ന് 32 ബില്ലുകളും പാസാക്കിയിരുന്നു.
പാർലമെന്റ് സമ്മേളനത്തിന്റെ കാര്യപരിപാടികൾ തീരുമാനിക്കുന്നതിനായി കഴിഞ്ഞയാഴ്ച കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ വസതിയിൽ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി യോഗം ചേർന്നിരുന്നു.
രാജ്യം അഭിമുഖീകരിക്കുന്ന സാന്പത്തികമാന്ദ്യവും ജമ്മു കാഷ്മീർ വിഷയങ്ങളും ഉന്നയിച്ച് ശീതകാല സമ്മേളനത്തിൽ പ്രതിപക്ഷം ഉന്നയിക്കും. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്ന ശേഷം ആദ്യം ചേർന്ന മണ്‍സൂണ്‍ സമ്മേളനത്തിൽ നിരവധി ബില്ലുകളാണ് പാസാക്കിയത്. 37 ദിവസം ചേർന്ന ലോക്സഭയിൽ മുത്തലാക്ക് ബില്ല്, ജമ്മു കാഷ്മീർ പുനരേകീകരണ ബിൽ എന്നിവ അടക്കം 36 ബില്ലുകളാണ് പാസായത്. രാജ്യസഭ 25 ദിവസം ചേർന്ന് 32 ബില്ലുകളും പാസാക്കിയിരുന്നു.