ബെയ്റൂട്ട് : ലബനനെ പിടിച്ചുകുലുക്കിയ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്കു മുന്നിൽ പ്രധാനമന്ത്രി സാദ് അൽ ഹരീരിയുടെ സർക്കാർ മുട്ടുമടക്കുന്നു. മന്ത്രിമാരുടെയും മുൻ പ്രസിഡന്റുമാരുടെയും എംപിമാരുടെയും മറ്റും ശന്പളം പകുതിയാക്കുന്നതുൾപ്പെടെയുള്ള സാന്പത്തിക പരിഷ്കാര പാക്കേജ് മന്ത്രിസഭ അംഗീകരിച്ചു.
സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമുള്ള ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു.2020 ആകുന്പോഴേക്ക് കമ്മിയില്ലാത്ത ബജറ്റ് കൊണ്ടുവരാൻ നടപടി എടുക്കും. ഇതിനായി സെൻട്രൽ ബാങ്കും സ്വകാര്യബാങ്കുകളും ചേർന്ന് 330 കോടി ഡോളർ ഖജനാവിലേക്കു നൽകണം. പ്രസിഡന്റ് മൈക്കൽ ഒൗൺ കാബിനറ്റ് യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചു.
വാട്സ് ആപ് കോളുകൾക്കും മെസേജിംഗ് സർവീസുകൾക്കും നികുതി ചുമത്താനുള്ള നിർദേശത്തെത്തുടർന്ന് വ്യാഴാഴ്ചയാണ് ലബനൻതലസ്ഥാനമായ ബെയ്റൂട്ടിലും മറ്റു സ്ഥലങ്ങളിലും സമരം പൊട്ടിപ്പുറപ്പെട്ടത്. നികുതി നിർദേശം പിൻവലിച്ചെങ്കിലും അഴിമതിക്കും കടുത്ത സാന്പത്തിക അച്ചടക്കനടപടികൾക്കും എതിരേ സമരം തുടരുകയായിരുന്നു. നിരവധിപ്പേർ തെരുവിലിറങ്ങി സമരം നടത്തി.
ലബനന്റെ സന്പദ് വ്യവസ്ഥ ഏറെ പരിതാപകരമാണ്. സാന്പത്തിക പരിഷ്കാരം കൊണ്ടുവന്നില്ലെങ്കിൽ വർഷാവസാനത്തോടെ കടം ജിഡിപിയുടെ 150 ശതമാനമായി ഉയരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിക്കണമെന്നും മന്ത്രിമാരുടെ എണ്ണം കുറയ്ക്കണമെന്നും സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനസ്സംഘടിപ്പിക്കണമെന്നും സമരനേതാക്കൾ ആവശ്യപ്പെട്ടു.
സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമുള്ള ആനുകൂല്യങ്ങളും വെട്ടിക്കുറച്ചു.2020 ആകുന്പോഴേക്ക് കമ്മിയില്ലാത്ത ബജറ്റ് കൊണ്ടുവരാൻ നടപടി എടുക്കും. ഇതിനായി സെൻട്രൽ ബാങ്കും സ്വകാര്യബാങ്കുകളും ചേർന്ന് 330 കോടി ഡോളർ ഖജനാവിലേക്കു നൽകണം. പ്രസിഡന്റ് മൈക്കൽ ഒൗൺ കാബിനറ്റ് യോഗത്തിൽ ആധ്യക്ഷ്യം വഹിച്ചു.
വാട്സ് ആപ് കോളുകൾക്കും മെസേജിംഗ് സർവീസുകൾക്കും നികുതി ചുമത്താനുള്ള നിർദേശത്തെത്തുടർന്ന് വ്യാഴാഴ്ചയാണ് ലബനൻതലസ്ഥാനമായ ബെയ്റൂട്ടിലും മറ്റു സ്ഥലങ്ങളിലും സമരം പൊട്ടിപ്പുറപ്പെട്ടത്. നികുതി നിർദേശം പിൻവലിച്ചെങ്കിലും അഴിമതിക്കും കടുത്ത സാന്പത്തിക അച്ചടക്കനടപടികൾക്കും എതിരേ സമരം തുടരുകയായിരുന്നു. നിരവധിപ്പേർ തെരുവിലിറങ്ങി സമരം നടത്തി.
ലബനന്റെ സന്പദ് വ്യവസ്ഥ ഏറെ പരിതാപകരമാണ്. സാന്പത്തിക പരിഷ്കാരം കൊണ്ടുവന്നില്ലെങ്കിൽ വർഷാവസാനത്തോടെ കടം ജിഡിപിയുടെ 150 ശതമാനമായി ഉയരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സർക്കാരിന്റെ ധൂർത്ത് അവസാനിപ്പിക്കണമെന്നും മന്ത്രിമാരുടെ എണ്ണം കുറയ്ക്കണമെന്നും സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി മന്ത്രിസഭ പുനസ്സംഘടിപ്പിക്കണമെന്നും സമരനേതാക്കൾ ആവശ്യപ്പെട്ടു.