സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കുടിയേറ്റ വിരുദ്ധ സ്വിസ് പീപ്പിൾസ് പാർട്ടി (എസ്വിപി) ക്കു വോട്ടു കുറഞ്ഞു; പരിസ്ഥിതി സംരക്ഷണത്തിനുവേണ്ടി നിൽക്കുന്ന ദ ഗ്രീൻസിനു ജനപിന്തുണ കുതിച്ചു. 7.2 ശതമാനത്തിൽനിന്ന് 13.2 ശതമാനത്തിലേക്ക്.
എസ്വിപിയുടെ വോട്ട് 2015-ലെ 29.4 ശതമാനത്തിൽനിന്ന് 25.6 ശതമാനമായി കുറഞ്ഞു. എസ്വിപിയും സോഷ്യലിസ്റ്റുകളും വലതുപക്ഷ ഫ്രീഡെമോക്രാറ്റിക് പാർട്ടിയും ചേർന്നാണ് ഫെഡറൽ കൗൺസിലി(മന്ത്രിസഭ)ലെ ഏഴിൽ ആറു സ്ഥാനങ്ങളും വഹിക്കുന്നത്. ഏഴാം സ്ഥാനം ക്രിസ്റ്റ്യൻ ഡെമോക്രാറ്റുകൾ വഹിക്കുന്നു. തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നതു ഫ്രീഡെമോക്രാറ്റിക് പാർട്ടി ദ ഗ്രീൻസിന് ഒരു സ്ഥാനം നൽകേണ്ടിവരുമെന്നാണു ദ ഗ്രീൻസിനോളം ഇടതുചായ്വില്ലാത്ത ഗ്രീൻലിബറൽസ് പാർട്ടിയുടെ ജനപിന്തുണ അഞ്ചുശതമാനത്തിനു താഴെനിന്ന് 7.8 ശതമാനത്തിലേക്കു കയറി.
മഞ്ഞുമൂടിയ ആൽപ്സ് പർവതമേഖലയിലെ ടൂറിസം മുഖ്യവരുമാനമാർഗമായ സ്വിറ്റ്സർലൻഡിൽ ആൽപ്പ്സിനു ദോഷം വരുത്തുന്ന കാലാവസ്ഥാമാറ്റത്തെപ്പറ്റിയുള്ള ആശങ്കയാണു ഗ്രീൻസിനു നേട്ടമായത്.
എസ്വിപിയുടെ വോട്ട് 2015-ലെ 29.4 ശതമാനത്തിൽനിന്ന് 25.6 ശതമാനമായി കുറഞ്ഞു. എസ്വിപിയും സോഷ്യലിസ്റ്റുകളും വലതുപക്ഷ ഫ്രീഡെമോക്രാറ്റിക് പാർട്ടിയും ചേർന്നാണ് ഫെഡറൽ കൗൺസിലി(മന്ത്രിസഭ)ലെ ഏഴിൽ ആറു സ്ഥാനങ്ങളും വഹിക്കുന്നത്. ഏഴാം സ്ഥാനം ക്രിസ്റ്റ്യൻ ഡെമോക്രാറ്റുകൾ വഹിക്കുന്നു. തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നതു ഫ്രീഡെമോക്രാറ്റിക് പാർട്ടി ദ ഗ്രീൻസിന് ഒരു സ്ഥാനം നൽകേണ്ടിവരുമെന്നാണു ദ ഗ്രീൻസിനോളം ഇടതുചായ്വില്ലാത്ത ഗ്രീൻലിബറൽസ് പാർട്ടിയുടെ ജനപിന്തുണ അഞ്ചുശതമാനത്തിനു താഴെനിന്ന് 7.8 ശതമാനത്തിലേക്കു കയറി.
മഞ്ഞുമൂടിയ ആൽപ്സ് പർവതമേഖലയിലെ ടൂറിസം മുഖ്യവരുമാനമാർഗമായ സ്വിറ്റ്സർലൻഡിൽ ആൽപ്പ്സിനു ദോഷം വരുത്തുന്ന കാലാവസ്ഥാമാറ്റത്തെപ്പറ്റിയുള്ള ആശങ്കയാണു ഗ്രീൻസിനു നേട്ടമായത്.