മുംബൈ/ചണ്ഡിഗഡ്: മഹാരാഷ്ട്ര, ഹരിയാന സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഇന്നു നടക്കും. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിലും ഹരിയാനയിൽ 90 മണ്ഡലങ്ങളിലുമാണു തെരഞ്ഞെടുപ്പ് നടക്കുക. മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യവും ഹരിയാനയിൽ ബിജെപി ഒറ്റയ്ക്കും അധികാരം നിലനിർത്തുമെന്നാണു വിലയിരുത്തൽ. ഇതുകൂടാതെ 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലും മഹാരാഷ്ട്രയിലെ സത്താറ, ബിഹാറിലെ സമസ്തിപുർ ലോക്സഭാ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും.
മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വം നല്കുന്ന മഹായുതിയും കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ മഹാ അഘാദി(മുന്നണി)യും തമ്മിലാണു പ്രധാന മത്സരം. 3237 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പുർ സൗത്ത്-വെസ്റ്റ് മണ്ഡലത്തിൽ ജനവിധി തേടുന്നു.
മുൻ മുഖ്യമന്ത്രിമാരായ അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ എന്നിവരും മത്സരരംഗത്തുണ്ട്. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ മുംബൈയിലെ വർളിയിൽ മത്സരിക്കുന്നു. താക്കറെ കുടുംബത്തിൽനിന്ന് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാളാണ് ഇരുപത്തിയൊന്പതുകാരനായ ആദിത്യ. രാജ് താക്കറെ നേതൃത്വം നല്കുന്ന എംഎൻഎസ് 101 സീറ്റുകളിൽ മത്സരിക്കുന്നു.
ഹരിയാനയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആണു ബിജെപിക്കു നേതൃത്വം നല്കുന്നത്. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ കോൺഗ്രസിനെ നയിക്കുന്നു.
ദുഷ്യന്ത് ചൗതാല നേതൃത്വം നല്കുന്ന ജെജെപിയും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ തവണ ബിജെപിക്ക് 48 സീറ്റാണുണ്ടായിരുന്നത്. ഇത്തവണ 75 ആക്കുകയാണു പാർട്ടിയുടെ ലക്ഷ്യം. മുഖ്യമന്ത്രി ഖട്ടർ കർണാലിൽ മത്സരിക്കുന്നു. ഭൂപീന്ദർ സിംഗ് ഹൂഡ ഗഡി സാംപ്ല-കിലോയി മണ്ഡലത്തിൽ ജനവിധി തേടുന്നു. പ്രമുഖ കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാല, കിരൺ ചൗധരി, കുൽദീപ് ബിഷ്ണോയ് എന്നിവരും മത്സരിക്കുന്നു.
മഹാരാഷ്ട്രയിൽ ബിജെപി നേതൃത്വം നല്കുന്ന മഹായുതിയും കോൺഗ്രസ്-എൻസിപി സഖ്യത്തിന്റെ മഹാ അഘാദി(മുന്നണി)യും തമ്മിലാണു പ്രധാന മത്സരം. 3237 സ്ഥാനാർഥികൾ മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നാഗ്പുർ സൗത്ത്-വെസ്റ്റ് മണ്ഡലത്തിൽ ജനവിധി തേടുന്നു.
മുൻ മുഖ്യമന്ത്രിമാരായ അശോക് ചവാൻ, പൃഥ്വിരാജ് ചവാൻ എന്നിവരും മത്സരരംഗത്തുണ്ട്. ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ മുംബൈയിലെ വർളിയിൽ മത്സരിക്കുന്നു. താക്കറെ കുടുംബത്തിൽനിന്ന് ആദ്യമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നയാളാണ് ഇരുപത്തിയൊന്പതുകാരനായ ആദിത്യ. രാജ് താക്കറെ നേതൃത്വം നല്കുന്ന എംഎൻഎസ് 101 സീറ്റുകളിൽ മത്സരിക്കുന്നു.
ഹരിയാനയിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആണു ബിജെപിക്കു നേതൃത്വം നല്കുന്നത്. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ കോൺഗ്രസിനെ നയിക്കുന്നു.
ദുഷ്യന്ത് ചൗതാല നേതൃത്വം നല്കുന്ന ജെജെപിയും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ തവണ ബിജെപിക്ക് 48 സീറ്റാണുണ്ടായിരുന്നത്. ഇത്തവണ 75 ആക്കുകയാണു പാർട്ടിയുടെ ലക്ഷ്യം. മുഖ്യമന്ത്രി ഖട്ടർ കർണാലിൽ മത്സരിക്കുന്നു. ഭൂപീന്ദർ സിംഗ് ഹൂഡ ഗഡി സാംപ്ല-കിലോയി മണ്ഡലത്തിൽ ജനവിധി തേടുന്നു. പ്രമുഖ കോൺഗ്രസ് നേതാക്കളായ രൺദീപ് സിംഗ് സുർജേവാല, കിരൺ ചൗധരി, കുൽദീപ് ബിഷ്ണോയ് എന്നിവരും മത്സരിക്കുന്നു.