കാബൂൾ: വടക്കൻ സിറിയയിൽനിന്നു പിൻവലിച്ച യുഎസ് സൈനികരെ ഇറാക്കിലേക്ക് അയയ്ക്കുമെന്നു യുഎസ് പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ. ഐഎസ് വീണ്ടും തലപൊക്കുന്നത് തടയാൻ യുഎസ് സൈനികർ പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ മിന്നൽ സന്ദർശനം നടത്തുന്ന എസ്പർ റിപ്പോർട്ടർമാരോടു സംസാരിക്കുകയായിരുന്നു.
ഇറാക്കിൽനിന്നു സിറിയയിലെ ഭീകരവിരുദ്ധ ദൗത്യങ്ങളിൽ യുഎസ് സൈനികർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വിശദാംശങ്ങൾ തയാറാക്കിവരുന്നതേയുള്ളു.
വടക്കൻ സിറിയയിൽ ഐഎസിനെതിരേ നടത്തിയ പോരാട്ടത്തിൽ സഹകരിച്ച കുർദിഷ് എസ്ഡിഎഫ് സൈനികരെ തുർക്കി ആക്രമണത്തിനു വിട്ടുകൊടുത്തുകൊണ്ടാണ് ട്രംപ് സൈനിക പിന്മാറ്റം പ്രഖ്യാപിച്ചത്. ആയിരത്തോളം സൈനികരെ യുഎസിലേക്കു മടക്കിക്കൊണ്ടുവരുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ എസ്പറുടെ പ്രഖ്യാപനത്തോടെ ഇക്കാര്യം നടപ്പില്ലെന്നു വ്യക്തമായി.
യുഎസ് പിന്മാറിയതിനെത്തുടർന്ന് സിറിയയിലെ കുർദ് മേഖലകളിൽ തുർക്കി നടത്തിയ ആക്രമണത്തിൽ നിരവധി കുർദുകൾക്ക് ജീവഹാനി നേരിട്ടു. കുർദിഷ് എസ്ഡിഎഫിനെ ഭീകരരായാണു തുർക്കി കാണുന്നത്. അമേരിക്ക ഇടപെട്ട് കൊണ്ടുവന്ന 120 മണിക്കൂർ വെടിനിർത്തൽ ചൊവ്വാഴ്ച തീരും. അതിനു മുന്പ് നിർദിഷ്ട മേഖലയിൽനിന്ന് എസ്ഡിഎഫ് സൈനികർ ഒഴിഞ്ഞുപോയില്ലെങ്കിൽ കനത്ത ആക്രമണം വീണ്ടും ഉണ്ടാവുമെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ ഭീഷണി മുഴക്കിയിട്ടുണ്ട്. സിറിയയ്ക്കുള്ളിൽ 30 കിലോമീറ്റർ പരിധിയിൽ കുർദ് മുക്ത സുരക്ഷിത മേഖല വേണമെന്നാണ് എർദോഗൻ ആവശ്യപ്പെടുന്നത്.
ഇറാക്കിൽനിന്നു സിറിയയിലെ ഭീകരവിരുദ്ധ ദൗത്യങ്ങളിൽ യുഎസ് സൈനികർ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ വിശദാംശങ്ങൾ തയാറാക്കിവരുന്നതേയുള്ളു.
വടക്കൻ സിറിയയിൽ ഐഎസിനെതിരേ നടത്തിയ പോരാട്ടത്തിൽ സഹകരിച്ച കുർദിഷ് എസ്ഡിഎഫ് സൈനികരെ തുർക്കി ആക്രമണത്തിനു വിട്ടുകൊടുത്തുകൊണ്ടാണ് ട്രംപ് സൈനിക പിന്മാറ്റം പ്രഖ്യാപിച്ചത്. ആയിരത്തോളം സൈനികരെ യുഎസിലേക്കു മടക്കിക്കൊണ്ടുവരുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. എന്നാൽ എസ്പറുടെ പ്രഖ്യാപനത്തോടെ ഇക്കാര്യം നടപ്പില്ലെന്നു വ്യക്തമായി.
യുഎസ് പിന്മാറിയതിനെത്തുടർന്ന് സിറിയയിലെ കുർദ് മേഖലകളിൽ തുർക്കി നടത്തിയ ആക്രമണത്തിൽ നിരവധി കുർദുകൾക്ക് ജീവഹാനി നേരിട്ടു. കുർദിഷ് എസ്ഡിഎഫിനെ ഭീകരരായാണു തുർക്കി കാണുന്നത്. അമേരിക്ക ഇടപെട്ട് കൊണ്ടുവന്ന 120 മണിക്കൂർ വെടിനിർത്തൽ ചൊവ്വാഴ്ച തീരും. അതിനു മുന്പ് നിർദിഷ്ട മേഖലയിൽനിന്ന് എസ്ഡിഎഫ് സൈനികർ ഒഴിഞ്ഞുപോയില്ലെങ്കിൽ കനത്ത ആക്രമണം വീണ്ടും ഉണ്ടാവുമെന്ന് തുർക്കി പ്രസിഡന്റ് എർദോഗൻ ഭീഷണി മുഴക്കിയിട്ടുണ്ട്. സിറിയയ്ക്കുള്ളിൽ 30 കിലോമീറ്റർ പരിധിയിൽ കുർദ് മുക്ത സുരക്ഷിത മേഖല വേണമെന്നാണ് എർദോഗൻ ആവശ്യപ്പെടുന്നത്.