ഒരുവശത്ത് ശിഥിലമായ പ്രതിപക്ഷം, മറുവശത്തു ഭരണവിരുദ്ധ വികാരത്തെ ദേശീയതയും മതവികാരവും ഇളക്കിവിട്ടു പ്രതിരോധിക്കുന്ന ബിജെപി. നാളെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ഹരിയാനയിലും കാണാനാവുന്നത് ഇതാണ്. അതിനാൽത്തന്നെ വ്യാഴാഴ്ച വോട്ടെണ്ണുമ്പോൾ ഇരു സംസ്ഥാനങ്ങളിലും വലിയ അട്ടിമറിപ്രതീക്ഷയൊന്നും ആർക്കുമില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇരു സംസ്ഥാനങ്ങളിലും നേടിയ ത്രസിപ്പിക്കുന്ന വിജയം നിയമസഭാതെരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്നാണ് ബിജെപി കേന്ദ്രങ്ങളുടെ പ്രതീക്ഷ. ഇരു സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായി നാളെയാണ് വോട്ടെടുപ്പ്. 24ന് വോട്ടെണ്ണലും നടക്കും.
സർവേകളിൽ ബിജെപി ആധിപത്യം
രണ്ടാം മോദിസർക്കാർ അധികാരമേറ്റ് ആദ്യമായി നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. ഇതിനകം പുറത്തുവന്ന അഭിപ്രായസർവേകളെല്ലാം ബിജെപിയുടെ ഈ നിഗമനം ശരിവയ്ക്കുന്നതാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന ജൻ കി ബാത് സർവെയിലും ബിജെപിയുടെ വ്യക്തമായ ആധിപത്യമാണു പ്രവചിക്കുന്നത്. ഹരിയാനയിൽ ആകെയുള്ള 90 സീറ്റിൽ ബിജെപിക്ക് 58നും 70നും ഇടയിൽ സീറ്റുകളാണ് സർവേ പ്രവചനമെങ്കിൽ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് 18നും 12നും ഇടയിൽ സീറ്റുകളാണ്.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലാകട്ടെ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർവേ പറയുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് 142നും 147നും ഇടയിൽ സീറ്റുകൾ പ്രവചിക്കുമ്പോൾ സഖ്യകക്ഷിയായ ശിവസേനയ്ക്ക് 83-85 സീറ്റുകളും പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 21-23 സീറ്റുകളും എൻസിപിക്ക് 27-29 സീറ്റുകളുമാണ് പ്രവചനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യത്തിന് 185 സീറ്റുകളാണ് ലഭിച്ചത്. 2014ൽ ഹരിയാനയിൽ ആകെയുള്ള 90 സീറ്റുകളിൽ 47 എണ്ണം നേടിയാണ് കോൺഗ്രസിൽനിന്നു ബിജെപി അധികാരം പിടിച്ചെടുത്തത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ആകെയുള്ള 48 സീറ്റിൽ ബിജെപി 23 സീറ്റിലും സഖ്യകക്ഷിയായ ശിവസേന 18 സീറ്റിലും വിജയിച്ചിരുന്നു. ഹരിയാനയിലാകട്ടെ ആകെയുള്ള പത്തു സീറ്റും ബിജെപിയാണു നേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ച ജനവികാരം അതേപടി തുടരുന്നുവെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്നാവിസും ആവർത്തിക്കുന്നത്.
മതവും ദേശീയയതയും
സാമ്പത്തിക മാന്ദ്യവും തത്ഫലമായി തൊഴിലില്ലായ്മയും കാർഷിക-വ്യാവസായിക മേഖലയിലെ തകർച്ചയും അതിരൂക്ഷമാണെങ്കിലും അതിനെയെല്ലാം തീവ്രദേശീയതയും മതവികാരവും ഉണർത്തി മോദിക്കും അമിത്ഷായ്ക്കും പ്രതിരോധിക്കാനായെന്നാണു പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ലഭിക്കുന്ന സൂചന. ഭരണനേട്ടങ്ങളെക്കാളുപരി ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും അതിർത്തിയിലെ ഭീകരവാദവുമുയർത്തി ദേശീയത പ്രഖ്യാപിച്ചു കൊണ്ടായിരുന്നു മോദിയും അമിത്ഷായും പ്രചാരണം നയിച്ചത്.
സേനകളിൽ ഏറ്റവും കൂടുതൽ ആൾബലമുള്ളത് ഈ രണ്ടു സംസ്ഥാനങ്ങളിൽനിന്നായിരിക്കെ, ദേശീയതയും ഭീകരവാദവും പരാമർശിച്ചുകൊണ്ട് ഈ വോട്ടുകളും ബിജെപി ഉറപ്പിക്കുന്നു. എങ്കിലും ജാതിരാഷ്ട്രീയത്തിന് ഏറെ വേരുകളുള്ള ഇരു സംസ്ഥാനങ്ങളിലും ജനങ്ങളുടെ ചിന്ത എങ്ങനെയെന്ന് വ്യാഴാഴ്ചയറിയാം.
തമ്മിൽത്തല്ലി പ്രതിപക്ഷം
ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിക്ക് അധികാരത്തുടർച്ച ലഭിച്ചാൽ അതിന് ആദ്യം നന്ദിപറയേണ്ടത് പ്രതിപക്ഷത്തോടാണ്. കാരണം, ഇരു സംസ്ഥാനങ്ങളിലും പ്രതിപക്ഷനിര പരസ്പരം വേറിട്ടു മത്സരിക്കുമ്പോൾ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്നു പാഠം ഉൾക്കൊണ്ട് പ്രതിപക്ഷനിര ഇനിയും ഉണർന്നിട്ടില്ല. ഇരു സംസ്ഥാനങ്ങളിലും അധികാരം നിലനിർത്തുകയെന്നത് അഭിമാനപ്രശ്നമായി കണ്ട് അമിത്ഷായും മോദിയും ശക്തമായ പ്രചാരണമാണു നടത്തിയത്. ഹരിയാനയിൽ തുടർച്ചയായി മൂന്നുതവണ അധികാരത്തിലേറിയിട്ടുള്ള കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. നേതാക്കൾ തമ്മിലുള്ള തർക്കം ഇനിയും പരിഹരിക്കാനായിട്ടില്ല. അസംതൃപ്തരായ നിരവധി നേതാക്കളാണ് ബിജെപിയിൽ ചേക്കേറിയത്. ഏറ്റവുമൊടുവിൽ മുൻ സംസ്ഥാന അധ്യക്ഷൻ അശോക് തൻവർ പാർട്ടിവിട്ടതും വലിയ തിരിച്ചടിയായി.
കോണ്‍ഗ്രസിനു പുറമെ ഒരിക്കൽ സംസ്ഥാനം ഒറ്റയ്ക്കു ഭരിച്ച ഓംപ്രകാശ് ചൗതാലയുടെ ഇന്ത്യൻ നാഷണൽ ലോക്ദളും(ഐഎൻഎൽഡി) ഓംപ്രകാശ് ചൗതാലയുടെ അനന്തരവൻ ദുഷ്യന്ത് ചൗതാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജൻനായക ജനതാ പാർട്ടി (ജെജെപി)യും ആംആദ്മി പാർട്ടിയും ബിഎസ്പിയുമെല്ലാം എല്ലാ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുന്നു. അധികാരത്തിൽ വന്നാൽ 24 മണിക്കൂറിനകം കാർഷിക കടങ്ങളെല്ലാം എഴുതിത്തള്ളുമെന്നും വനിതകൾക്ക് സർക്കാർ സർവീസിൽ 30 ശതമാനം സംവരണം തുടങ്ങി നിരവധി ജനപ്രിയ വാഗ്ദാനങ്ങളുമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസിന്റെ ഈ പ്രകടനപത്രികയിൽ പന്തികേടു തോന്നിയ ബിജെപിയും അവസാനം ജനപ്രിയ വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രിക പുറത്തിറക്കിയതും ശ്രദ്ധേയമാണ്.
ഹരിയാനയിലേതുപോലെ മഹാരാഷ്ട്രയിലും പ്രതിപക്ഷനിര ദുർബലമാണ്. ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും അത് പ്രതിപക്ഷത്തിന് അനുകൂലമാകില്ലെന്നാണ് നിഗമനം. മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിലെ നേതൃനിരയിലുള്ള മൂപ്പിളമ തർക്കം ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ട സഞ്ജയ് നിരുപമിനെപ്പോലുള്ള നേതാക്കൾ പരസ്പരം ചെളിവാരിയെറിഞ്ഞു തോൽവി മുൻകൂട്ടി പ്രവചിക്കുന്നു. കോണ്‍ഗ്രസിലെയും എൻസിപിയിലെയും നിരവധി പ്രമുഖ നേതാക്കളാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ ബിജെപിയും ശിവസേനയിലുമായി ചേക്കേറിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു ലഭിക്കേണ്ട വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തിയ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ ആഗാദി(വിബിഎ) പാർട്ടി ഇക്കുറി ഒറ്റയ്ക്കാണു മത്സരിക്കുന്നത്. തന്റെ പാർട്ടിക്ക് ബിജെപി വോട്ടുകളിൽ വിള്ളൽ വീഴ്ത്താനാകുമെന്നുപറഞ്ഞാണ് പ്രകാശ് അംബേദ്കർ കോണ്‍ഗ്രസ്-എൻസിപി സഖ്യത്തിൽനിന്നു പിന്മാറിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കറുടെ പാർട്ടിക്കൊപ്പം മത്സരിച്ച അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഇക്കുറി സഖ്യം വേർപെടുത്തി ഒറ്റയ്ക്കാണു മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വോട്ടുകളിൽ എഐഎംഐഎം വലിയ വിള്ളൽ വീഴ്ത്തിയിരുന്നു. കൂടാതെ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ ചെറുകക്ഷികളെല്ലാം സഖ്യമുണ്ടാക്കിയും മത്സരിക്കുന്നു.
മഹാരാഷ്ട്ര
ആകെ സീറ്റ് -288
ആകെ വോട്ടർമാർ - 8,73,30,484
ആകെ സ്ഥാനാർഥികൾ - 3237
ഹരിയാന
ആകെ സീറ്റ് - 90
ആകെ വോട്ടർമാർ - 2,90,00521
ആകെ സ്ഥാനാർഥികൾ - 1168
ടി.എ.ജോർജ്
സർവേകളിൽ ബിജെപി ആധിപത്യം
രണ്ടാം മോദിസർക്കാർ അധികാരമേറ്റ് ആദ്യമായി നടക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ വിജയത്തിൽ കുറഞ്ഞൊന്നും ബിജെപി പ്രതീക്ഷിക്കുന്നില്ല. ഇതിനകം പുറത്തുവന്ന അഭിപ്രായസർവേകളെല്ലാം ബിജെപിയുടെ ഈ നിഗമനം ശരിവയ്ക്കുന്നതാണ്. ഏറ്റവുമൊടുവിൽ പുറത്തുവന്ന ജൻ കി ബാത് സർവെയിലും ബിജെപിയുടെ വ്യക്തമായ ആധിപത്യമാണു പ്രവചിക്കുന്നത്. ഹരിയാനയിൽ ആകെയുള്ള 90 സീറ്റിൽ ബിജെപിക്ക് 58നും 70നും ഇടയിൽ സീറ്റുകളാണ് സർവേ പ്രവചനമെങ്കിൽ കോണ്‍ഗ്രസിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് 18നും 12നും ഇടയിൽ സീറ്റുകളാണ്.
288 അംഗ മഹാരാഷ്ട്ര നിയമസഭയിലാകട്ടെ ബിജെപിക്ക് ഒറ്റയ്ക്കു ഭൂരിപക്ഷം ലഭിക്കുമെന്നാണ് സർവേ പറയുന്നത്. ബിജെപിക്ക് ഒറ്റയ്ക്ക് 142നും 147നും ഇടയിൽ സീറ്റുകൾ പ്രവചിക്കുമ്പോൾ സഖ്യകക്ഷിയായ ശിവസേനയ്ക്ക് 83-85 സീറ്റുകളും പ്രവചിക്കുന്നു. കോണ്‍ഗ്രസിന് 21-23 സീറ്റുകളും എൻസിപിക്ക് 27-29 സീറ്റുകളുമാണ് പ്രവചനം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി-ശിവസേന സഖ്യത്തിന് 185 സീറ്റുകളാണ് ലഭിച്ചത്. 2014ൽ ഹരിയാനയിൽ ആകെയുള്ള 90 സീറ്റുകളിൽ 47 എണ്ണം നേടിയാണ് കോൺഗ്രസിൽനിന്നു ബിജെപി അധികാരം പിടിച്ചെടുത്തത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ ആകെയുള്ള 48 സീറ്റിൽ ബിജെപി 23 സീറ്റിലും സഖ്യകക്ഷിയായ ശിവസേന 18 സീറ്റിലും വിജയിച്ചിരുന്നു. ഹരിയാനയിലാകട്ടെ ആകെയുള്ള പത്തു സീറ്റും ബിജെപിയാണു നേടിയത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ച ജനവികാരം അതേപടി തുടരുന്നുവെന്നാണ് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്നാവിസും ആവർത്തിക്കുന്നത്.
മതവും ദേശീയയതയും
സാമ്പത്തിക മാന്ദ്യവും തത്ഫലമായി തൊഴിലില്ലായ്മയും കാർഷിക-വ്യാവസായിക മേഖലയിലെ തകർച്ചയും അതിരൂക്ഷമാണെങ്കിലും അതിനെയെല്ലാം തീവ്രദേശീയതയും മതവികാരവും ഉണർത്തി മോദിക്കും അമിത്ഷായ്ക്കും പ്രതിരോധിക്കാനായെന്നാണു പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ ലഭിക്കുന്ന സൂചന. ഭരണനേട്ടങ്ങളെക്കാളുപരി ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും അതിർത്തിയിലെ ഭീകരവാദവുമുയർത്തി ദേശീയത പ്രഖ്യാപിച്ചു കൊണ്ടായിരുന്നു മോദിയും അമിത്ഷായും പ്രചാരണം നയിച്ചത്.
സേനകളിൽ ഏറ്റവും കൂടുതൽ ആൾബലമുള്ളത് ഈ രണ്ടു സംസ്ഥാനങ്ങളിൽനിന്നായിരിക്കെ, ദേശീയതയും ഭീകരവാദവും പരാമർശിച്ചുകൊണ്ട് ഈ വോട്ടുകളും ബിജെപി ഉറപ്പിക്കുന്നു. എങ്കിലും ജാതിരാഷ്ട്രീയത്തിന് ഏറെ വേരുകളുള്ള ഇരു സംസ്ഥാനങ്ങളിലും ജനങ്ങളുടെ ചിന്ത എങ്ങനെയെന്ന് വ്യാഴാഴ്ചയറിയാം.
തമ്മിൽത്തല്ലി പ്രതിപക്ഷം
ഹരിയാനയിലും മഹാരാഷ്ട്രയിലും ബിജെപിക്ക് അധികാരത്തുടർച്ച ലഭിച്ചാൽ അതിന് ആദ്യം നന്ദിപറയേണ്ടത് പ്രതിപക്ഷത്തോടാണ്. കാരണം, ഇരു സംസ്ഥാനങ്ങളിലും പ്രതിപക്ഷനിര പരസ്പരം വേറിട്ടു മത്സരിക്കുമ്പോൾ കാര്യങ്ങൾ ബിജെപിക്ക് അനുകൂലമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്നു പാഠം ഉൾക്കൊണ്ട് പ്രതിപക്ഷനിര ഇനിയും ഉണർന്നിട്ടില്ല. ഇരു സംസ്ഥാനങ്ങളിലും അധികാരം നിലനിർത്തുകയെന്നത് അഭിമാനപ്രശ്നമായി കണ്ട് അമിത്ഷായും മോദിയും ശക്തമായ പ്രചാരണമാണു നടത്തിയത്. ഹരിയാനയിൽ തുടർച്ചയായി മൂന്നുതവണ അധികാരത്തിലേറിയിട്ടുള്ള കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. നേതാക്കൾ തമ്മിലുള്ള തർക്കം ഇനിയും പരിഹരിക്കാനായിട്ടില്ല. അസംതൃപ്തരായ നിരവധി നേതാക്കളാണ് ബിജെപിയിൽ ചേക്കേറിയത്. ഏറ്റവുമൊടുവിൽ മുൻ സംസ്ഥാന അധ്യക്ഷൻ അശോക് തൻവർ പാർട്ടിവിട്ടതും വലിയ തിരിച്ചടിയായി.
കോണ്‍ഗ്രസിനു പുറമെ ഒരിക്കൽ സംസ്ഥാനം ഒറ്റയ്ക്കു ഭരിച്ച ഓംപ്രകാശ് ചൗതാലയുടെ ഇന്ത്യൻ നാഷണൽ ലോക്ദളും(ഐഎൻഎൽഡി) ഓംപ്രകാശ് ചൗതാലയുടെ അനന്തരവൻ ദുഷ്യന്ത് ചൗതാലയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജൻനായക ജനതാ പാർട്ടി (ജെജെപി)യും ആംആദ്മി പാർട്ടിയും ബിഎസ്പിയുമെല്ലാം എല്ലാ സീറ്റിലും ഒറ്റയ്ക്കു മത്സരിക്കുന്നു. അധികാരത്തിൽ വന്നാൽ 24 മണിക്കൂറിനകം കാർഷിക കടങ്ങളെല്ലാം എഴുതിത്തള്ളുമെന്നും വനിതകൾക്ക് സർക്കാർ സർവീസിൽ 30 ശതമാനം സംവരണം തുടങ്ങി നിരവധി ജനപ്രിയ വാഗ്ദാനങ്ങളുമായാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോൺഗ്രസിന്റെ ഈ പ്രകടനപത്രികയിൽ പന്തികേടു തോന്നിയ ബിജെപിയും അവസാനം ജനപ്രിയ വാഗ്ദാനങ്ങളടങ്ങിയ പ്രകടനപത്രിക പുറത്തിറക്കിയതും ശ്രദ്ധേയമാണ്.
ഹരിയാനയിലേതുപോലെ മഹാരാഷ്ട്രയിലും പ്രതിപക്ഷനിര ദുർബലമാണ്. ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും അത് പ്രതിപക്ഷത്തിന് അനുകൂലമാകില്ലെന്നാണ് നിഗമനം. മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിലെ നേതൃനിരയിലുള്ള മൂപ്പിളമ തർക്കം ഇനിയും പരിഹരിക്കപ്പെടാതെ കിടക്കുന്നു. ആത്മവിശ്വാസം നഷ്ടപ്പെട്ട സഞ്ജയ് നിരുപമിനെപ്പോലുള്ള നേതാക്കൾ പരസ്പരം ചെളിവാരിയെറിഞ്ഞു തോൽവി മുൻകൂട്ടി പ്രവചിക്കുന്നു. കോണ്‍ഗ്രസിലെയും എൻസിപിയിലെയും നിരവധി പ്രമുഖ നേതാക്കളാണ് കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ ബിജെപിയും ശിവസേനയിലുമായി ചേക്കേറിയത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു ലഭിക്കേണ്ട വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തിയ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജൻ ആഗാദി(വിബിഎ) പാർട്ടി ഇക്കുറി ഒറ്റയ്ക്കാണു മത്സരിക്കുന്നത്. തന്റെ പാർട്ടിക്ക് ബിജെപി വോട്ടുകളിൽ വിള്ളൽ വീഴ്ത്താനാകുമെന്നുപറഞ്ഞാണ് പ്രകാശ് അംബേദ്കർ കോണ്‍ഗ്രസ്-എൻസിപി സഖ്യത്തിൽനിന്നു പിന്മാറിയത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രകാശ് അംബേദ്കറുടെ പാർട്ടിക്കൊപ്പം മത്സരിച്ച അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം ഇക്കുറി സഖ്യം വേർപെടുത്തി ഒറ്റയ്ക്കാണു മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ വോട്ടുകളിൽ എഐഎംഐഎം വലിയ വിള്ളൽ വീഴ്ത്തിയിരുന്നു. കൂടാതെ റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിൽ ചെറുകക്ഷികളെല്ലാം സഖ്യമുണ്ടാക്കിയും മത്സരിക്കുന്നു.
മഹാരാഷ്ട്ര
ആകെ സീറ്റ് -288
ആകെ വോട്ടർമാർ - 8,73,30,484
ആകെ സ്ഥാനാർഥികൾ - 3237
ഹരിയാന
ആകെ സീറ്റ് - 90
ആകെ വോട്ടർമാർ - 2,90,00521
ആകെ സ്ഥാനാർഥികൾ - 1168
ടി.എ.ജോർജ്