ന്യൂഡൽഹി: നാഗാ വിമതരുമായി ഈ മാസാവസാനം കേന്ദ്ര സർക്കാർ സമാധാന ഉടന്പടി ഒപ്പുവച്ചേക്കും.
വിശാല നാഗാലാൻഡി (നാഗാലിം)നുവേണ്ടി സായുധ പോരാട്ടം നടത്തിയ വിമതരിലെ ഭൂരിപക്ഷം ഗ്രൂപ്പുകളും ഉടന്പടിക്കു തയാറാണ്. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിലെ (എൻഎസ്സിഎൻ) ഐസക് -മുയിവ (ഐ-എം) വിഭാഗം ഇപ്പോഴും ഉടന്പടിക്കു തയാറായിട്ടില്ല.
നാഗാലാൻഡ് ഗവർണറും സമാധാന ചർച്ചകൾക്കുള്ള കേന്ദ്ര പ്രതിനിധിയുമായ ആർ.എൻ. രവിയാണ് ഇതു സൂചിപ്പിച്ചത്. ഐ-എം വിഭാഗം ചർച്ചകൾ അനാവശ്യമായി താമസിപ്പിക്കാനാണു ശ്രമിക്കുന്നതെന്നു രവി പറഞ്ഞു.
ഈ വിഭാഗമാണ് ഏറ്റവും ശക്തം. ഇവരുമായി 2015 ഓഗസ്റ്റ് മൂന്നിനു കേന്ദ്രം ഒരു വിശാല കരാർ രൂപരേഖ ഒപ്പുവച്ചതാണ്. വേറെ എഴുഗ്രൂപ്പുമായി 2017 നവംബർ 17-നും കരാർ ഉണ്ടാക്കി.
നാഗാലാൻഡിനു പ്രത്യേക ഭരണ ഘടന, പ്രത്യേക പതാക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. 1950-കളിലാണ് നാഗാഗോത്രവർഗങ്ങൾക്ക് സ്വതന്ത്ര രാജ്യം ആവശ്യപ്പെട്ടു സെഡ് എഫിസോയുടെ നേതൃത്വത്തിൽ സായുധകലാപം ആരംഭിച്ചത്. ഇപ്പോൾ കലാപകാരികളിൽ ഏറെയും മ്യാന്മർ വനങ്ങളിലാണ്. ആദ്യതലമുറ നേതാക്കളും അവരുടെ അനുയായികളും മരണമടഞ്ഞശേഷം കലാപകാരികൾ ഒരു ഡസനോളം ഗ്രൂപ്പുകളായി പിരിയുകയും ചെയ്തു.
വിശാല നാഗാലാൻഡി (നാഗാലിം)നുവേണ്ടി സായുധ പോരാട്ടം നടത്തിയ വിമതരിലെ ഭൂരിപക്ഷം ഗ്രൂപ്പുകളും ഉടന്പടിക്കു തയാറാണ്. നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡിലെ (എൻഎസ്സിഎൻ) ഐസക് -മുയിവ (ഐ-എം) വിഭാഗം ഇപ്പോഴും ഉടന്പടിക്കു തയാറായിട്ടില്ല.
നാഗാലാൻഡ് ഗവർണറും സമാധാന ചർച്ചകൾക്കുള്ള കേന്ദ്ര പ്രതിനിധിയുമായ ആർ.എൻ. രവിയാണ് ഇതു സൂചിപ്പിച്ചത്. ഐ-എം വിഭാഗം ചർച്ചകൾ അനാവശ്യമായി താമസിപ്പിക്കാനാണു ശ്രമിക്കുന്നതെന്നു രവി പറഞ്ഞു.
ഈ വിഭാഗമാണ് ഏറ്റവും ശക്തം. ഇവരുമായി 2015 ഓഗസ്റ്റ് മൂന്നിനു കേന്ദ്രം ഒരു വിശാല കരാർ രൂപരേഖ ഒപ്പുവച്ചതാണ്. വേറെ എഴുഗ്രൂപ്പുമായി 2017 നവംബർ 17-നും കരാർ ഉണ്ടാക്കി.
നാഗാലാൻഡിനു പ്രത്യേക ഭരണ ഘടന, പ്രത്യേക പതാക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. 1950-കളിലാണ് നാഗാഗോത്രവർഗങ്ങൾക്ക് സ്വതന്ത്ര രാജ്യം ആവശ്യപ്പെട്ടു സെഡ് എഫിസോയുടെ നേതൃത്വത്തിൽ സായുധകലാപം ആരംഭിച്ചത്. ഇപ്പോൾ കലാപകാരികളിൽ ഏറെയും മ്യാന്മർ വനങ്ങളിലാണ്. ആദ്യതലമുറ നേതാക്കളും അവരുടെ അനുയായികളും മരണമടഞ്ഞശേഷം കലാപകാരികൾ ഒരു ഡസനോളം ഗ്രൂപ്പുകളായി പിരിയുകയും ചെയ്തു.