സ്വന്തം ലേഖകൻ
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ തുർക്കി പ്രസിഡന്റ് എർദോഗൻ നടത്തിയ കാഷ്മീർ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന തുർക്കി സന്ദർശനം വേണ്ടെന്നു വച്ചു. കാഷ്മീർ വിഷയത്തിൽ ഇന്ത്യയുടെ താത്പര്യത്തിന് വിരുദ്ധമായി ബഹുകക്ഷി ചർച്ച വേണമെന്നാണ് എർദോഗൻ പറഞ്ഞത്. കഷ്മീർ വിഷയത്തിൽ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നതാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.
എർദോഗന്റെ കാഷ്മീർ പരാമർശത്തിന് പിന്നാലെതന്നെ സിറിയയിൽ തുർക്കിയുടെ ഇടപെടലിനെ അപലപിച്ച് ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ തുർക്കി സന്ദർശനവും ഇപ്പോൾ മാറ്റിവച്ചതായുള്ള റിപ്പോർട്ടുകൾ. എന്നാൽ, പ്രധാനമന്ത്രിയുടെ തുർക്കി സന്ദർശനത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഒൗദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല. പ്രധാനമന്ത്രിയുടെ തുർക്കി സന്ദർശനത്തെക്കുറിച്ച് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് മന്ത്രാലയത്തിൽ നിന്നുള്ള വിവരം.
പക്ഷേ, ഇന്ത്യയിലെ തുർക്കിയുടെ അംബാസിഡർ ഒസ്കാൻ തൊരുണ്ലർ പറഞ്ഞത് ഈ വർഷം അവസാനം തന്നെ മോദി തുർക്കി സന്ദർശിക്കുമെന്നാണു തങ്ങളുടെ പ്രതീക്ഷയെന്നാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഇന്ത്യൻ സർക്കാരാണ്. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ നടന്നു കഴിഞ്ഞതാണ്. മോദി തുർക്കിയിലേക്ക് തിരിക്കുന്ന തീയതി മാത്രമേ ഇനി അറിയാനുള്ളു എന്നുണ് തുർക്കി അംബാസിഡർ പറയുന്നത്.
അതിനിടെ, തുർക്കിയിലെ അനാദൊലു ഷിപ്പ് യാർഡിൽ 45,000 ടണ്‍ കേവുഭാരമുള്ള അഞ്ചു കപ്പലുകൾ ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ പിന്തുണയോടെ നിർമിക്കുന്നതിനായി 2.3 ബില്യണ്‍ ഡോളറിന്റെ ടെൻഡർ നൽകിയിരുന്നത് ഇന്ത്യ റദ്ദാക്കുമെന്നും വിവരമുണ്ട്. തുർക്കി പ്രസിഡന്റിന്റെ കാഷ്മീർ പരാമർശവും അവർ പാക്കിസ്ഥാനു നൽകുന്ന പിന്തുണയും കണക്കിലെടുത്താണ് നടപടി. പാക്കിസ്ഥാൻ നാവിക സേനയ്ക്ക് വേണ്ടി അനാദൊലു തീരത്ത് നൽകുന്ന സഹായങ്ങളും ഇതിനു കാരണമായി പറയുന്നത്.
എന്നാൽ, ഇതൊരു വാണിജ്യ വിഷയമാണെന്നും ടെൻഡൻ പുനഃസ്ഥാപിക്കുമെന്നാണ് കരുതുന്നതെന്നുമാണ് ഇന്ത്യയിലെ തുർക്കി അംബാസിഡർ പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്തായാലും മോദി മുൻപ് പ്രസിഡന്റ് എർദോഗനുമായി സംസാരിച്ചിരുന്നു. മേക്ക് ഇൻ ഇന്ത്യ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ആയതാണ്. ഷിപ്പ് യാർഡ് പദ്ധതിയുമായി തുർക്കി മുന്നോട്ടു നീങ്ങുമെന്നും അംബാസഡർ പറയുന്നു.
ഏതെങ്കിലും ഒരു വിഷയത്തിൽ തുർക്കിയുമായി ഇന്ത്യക്ക് ചില അതൃപ്തികൾ കണ്ടേക്കും. എന്നാൽ, മറ്റു മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാവുന്നതാണ്. ഇന്ത്യയിലെ ഫെത്തുള്ള ഗുലൻ ഭീകര സംഘങ്ങളുടെ കാര്യത്തിൽ തുർക്കിക്കും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ ഇന്ത്യയുമായുള്ള ഉഭയക്ഷി ബന്ധത്തിൽ തുർക്കി അതൊരു വിഷയമായി കാണുന്നില്ലെന്നും അംബാസഡർ പറഞ്ഞു.
ന്യൂഡൽഹി: ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ തുർക്കി പ്രസിഡന്റ് എർദോഗൻ നടത്തിയ കാഷ്മീർ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്താനിരുന്ന തുർക്കി സന്ദർശനം വേണ്ടെന്നു വച്ചു. കാഷ്മീർ വിഷയത്തിൽ ഇന്ത്യയുടെ താത്പര്യത്തിന് വിരുദ്ധമായി ബഹുകക്ഷി ചർച്ച വേണമെന്നാണ് എർദോഗൻ പറഞ്ഞത്. കഷ്മീർ വിഷയത്തിൽ ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ പരിഹാരം ഉണ്ടാകൂ എന്നതാണ് ഇന്ത്യയുടെ ഉറച്ച നിലപാട്.
എർദോഗന്റെ കാഷ്മീർ പരാമർശത്തിന് പിന്നാലെതന്നെ സിറിയയിൽ തുർക്കിയുടെ ഇടപെടലിനെ അപലപിച്ച് ഇന്ത്യ പ്രസ്താവന ഇറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് മോദിയുടെ തുർക്കി സന്ദർശനവും ഇപ്പോൾ മാറ്റിവച്ചതായുള്ള റിപ്പോർട്ടുകൾ. എന്നാൽ, പ്രധാനമന്ത്രിയുടെ തുർക്കി സന്ദർശനത്തെക്കുറിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ഒൗദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല. പ്രധാനമന്ത്രിയുടെ തുർക്കി സന്ദർശനത്തെക്കുറിച്ച് ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നാണ് മന്ത്രാലയത്തിൽ നിന്നുള്ള വിവരം.
പക്ഷേ, ഇന്ത്യയിലെ തുർക്കിയുടെ അംബാസിഡർ ഒസ്കാൻ തൊരുണ്ലർ പറഞ്ഞത് ഈ വർഷം അവസാനം തന്നെ മോദി തുർക്കി സന്ദർശിക്കുമെന്നാണു തങ്ങളുടെ പ്രതീക്ഷയെന്നാണ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഇന്ത്യൻ സർക്കാരാണ്. ഇതു സംബന്ധിച്ചുള്ള ചർച്ചകൾ നടന്നു കഴിഞ്ഞതാണ്. മോദി തുർക്കിയിലേക്ക് തിരിക്കുന്ന തീയതി മാത്രമേ ഇനി അറിയാനുള്ളു എന്നുണ് തുർക്കി അംബാസിഡർ പറയുന്നത്.
അതിനിടെ, തുർക്കിയിലെ അനാദൊലു ഷിപ്പ് യാർഡിൽ 45,000 ടണ്‍ കേവുഭാരമുള്ള അഞ്ചു കപ്പലുകൾ ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് ലിമിറ്റഡിന്റെ പിന്തുണയോടെ നിർമിക്കുന്നതിനായി 2.3 ബില്യണ്‍ ഡോളറിന്റെ ടെൻഡർ നൽകിയിരുന്നത് ഇന്ത്യ റദ്ദാക്കുമെന്നും വിവരമുണ്ട്. തുർക്കി പ്രസിഡന്റിന്റെ കാഷ്മീർ പരാമർശവും അവർ പാക്കിസ്ഥാനു നൽകുന്ന പിന്തുണയും കണക്കിലെടുത്താണ് നടപടി. പാക്കിസ്ഥാൻ നാവിക സേനയ്ക്ക് വേണ്ടി അനാദൊലു തീരത്ത് നൽകുന്ന സഹായങ്ങളും ഇതിനു കാരണമായി പറയുന്നത്.
എന്നാൽ, ഇതൊരു വാണിജ്യ വിഷയമാണെന്നും ടെൻഡൻ പുനഃസ്ഥാപിക്കുമെന്നാണ് കരുതുന്നതെന്നുമാണ് ഇന്ത്യയിലെ തുർക്കി അംബാസിഡർ പറയുന്നത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. എന്തായാലും മോദി മുൻപ് പ്രസിഡന്റ് എർദോഗനുമായി സംസാരിച്ചിരുന്നു. മേക്ക് ഇൻ ഇന്ത്യ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ആയതാണ്. ഷിപ്പ് യാർഡ് പദ്ധതിയുമായി തുർക്കി മുന്നോട്ടു നീങ്ങുമെന്നും അംബാസഡർ പറയുന്നു.
ഏതെങ്കിലും ഒരു വിഷയത്തിൽ തുർക്കിയുമായി ഇന്ത്യക്ക് ചില അതൃപ്തികൾ കണ്ടേക്കും. എന്നാൽ, മറ്റു മേഖലകളിൽ സഹകരിച്ചു പ്രവർത്തിക്കാവുന്നതാണ്. ഇന്ത്യയിലെ ഫെത്തുള്ള ഗുലൻ ഭീകര സംഘങ്ങളുടെ കാര്യത്തിൽ തുർക്കിക്കും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ ഇന്ത്യയുമായുള്ള ഉഭയക്ഷി ബന്ധത്തിൽ തുർക്കി അതൊരു വിഷയമായി കാണുന്നില്ലെന്നും അംബാസഡർ പറഞ്ഞു.