ന്യൂഡൽഹി: രാമജന്മ ഭൂമി - ബാബറി മസ്ജിദ് കേസിൽ തർക്കഭൂമി മുഴുവനായി വിട്ടുകിട്ടണമെന്ന ആവശ്യമായി രാം ലല്ല വിരാജ്മാൻ സുപ്രീംകോടതിയിൽ. ശൈശവ രാമനെ പ്രതിനിധീകരിക്കുന്ന രാം ലല്ലാ വിരാജ്മാന്റെ അഭിഭാഷകർ ഇന്നലെ സുപ്രീംകോടതിയിൽ ഇതു സംബന്ധിച്ചു സത്യവാങ്മൂലം നൽകി. രാമക്ഷേത്രത്തിന്റെ നിർമാണത്തിനായി തർക്ക ഭൂമി കൈമാറണമെന്ന് സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ബാബറി മസ്ജിദ് നിലവിലില്ലാത്തതിനാൽ മുസ്ലിം അപേക്ഷകർക്ക് ഭൂമിയോ തുല്യമായ ആശ്വാസമോ ലഭിക്കില്ലെന്ന് ഹിന്ദു കക്ഷിയുടെ അഭിഭാഷകർ വാദിക്കുന്നു.
ശ്രീരാമന്റെ ജന്മസ്ഥലത്തെ ഒരു നിയമവ്യവസ്ഥയായി കണക്കാക്കാമോ എന്ന് ചോദ്യം ചെയ്തതിനാൽ നിർമോഹി അഖാരയ്ക്ക് ഭൂമി നൽകരുതെന്നും അഭിഭാഷകർ പറഞ്ഞു. അയോധ്യ ഒരു പുണ്യ സ്ഥലമാണ്. ഇതു തീർഥാടന കേന്ദ്രമാണ്. ക്ഷേത്രത്തിന്റെയോ വിഗ്രഹത്തിന്റെയോ അഭാവത്തിൽ പോലും അയോധ്യക്ക് ദിവ്യവും ആത്മീയവുമായ പ്രാധാന്യമുണ്ടെന്നതു ഹിന്ദുക്കളുടെ വിശ്വാസമാണെന്നും ഇവരുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
തർക്ക സ്ഥലത്ത് മോസ്ക് പുനർനിർമിക്കുന്നത് നീതികേടും ഹിന്ദു ധർമങ്ങൾക്കും മുസ്ലിം നിയമത്തിന് തന്നെയും എതിരാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുഴുവൻ സ്ഥലവും രാമജന്മസ്ഥലമായി ആരാധാനയ്ക്കായി തങ്ങൾക്കു വിട്ടുനൽകണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.
ശ്രീരാമന്റെ ജന്മസ്ഥലത്തെ ഒരു നിയമവ്യവസ്ഥയായി കണക്കാക്കാമോ എന്ന് ചോദ്യം ചെയ്തതിനാൽ നിർമോഹി അഖാരയ്ക്ക് ഭൂമി നൽകരുതെന്നും അഭിഭാഷകർ പറഞ്ഞു. അയോധ്യ ഒരു പുണ്യ സ്ഥലമാണ്. ഇതു തീർഥാടന കേന്ദ്രമാണ്. ക്ഷേത്രത്തിന്റെയോ വിഗ്രഹത്തിന്റെയോ അഭാവത്തിൽ പോലും അയോധ്യക്ക് ദിവ്യവും ആത്മീയവുമായ പ്രാധാന്യമുണ്ടെന്നതു ഹിന്ദുക്കളുടെ വിശ്വാസമാണെന്നും ഇവരുടെ സത്യവാങ്മൂലത്തിൽ പറയുന്നു.
തർക്ക സ്ഥലത്ത് മോസ്ക് പുനർനിർമിക്കുന്നത് നീതികേടും ഹിന്ദു ധർമങ്ങൾക്കും മുസ്ലിം നിയമത്തിന് തന്നെയും എതിരാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുഴുവൻ സ്ഥലവും രാമജന്മസ്ഥലമായി ആരാധാനയ്ക്കായി തങ്ങൾക്കു വിട്ടുനൽകണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.