ന്യൂഡൽഹി: അയോധ്യ കേസിൽ മധ്യസ്ഥസമിതി തയാറാക്കിയ ഒത്തുതീർപ്പ് നിർദേശങ്ങൾ ചോർന്നതിനെതിരേ മുസ്ലിം സംഘടനകൾ.
മധ്യസ്ഥ സമിതിയുടെ നടപടികളും ശിപാർശകളും തികച്ചും രഹസ്യമായിരിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. മധ്യസ്ഥസമിതിയുടെ ചർച്ചകളിൽ പങ്കെടുത്തവരോ അല്ലെങ്കിൽ സമിതി അംഗങ്ങൾ തന്നെയോ ഈ ഉത്തരവ് ലംഘിച്ചിട്ടുണ്ടോയെന്നു കണ്ടെത്തണം.
കേസിലെ അന്തിമവാദം പൂർത്തിയാക്കുന്നതിനു തൊട്ടുമുന്പ് റിപ്പോർട്ട് ചോർന്ന സമയവും പ്രധാനമാണ്.
മധ്യസ്ഥസമിതിയിൽ അംഗമായ അഭിഭാഷകൻ ശ്രീരാം പഞ്ചുവിന്റെ പേരെടുത്തു പറയാതെയാണ് മുസ്ലിം സംഘടനകൾ ഇക്കാര്യം പ്രസ്താവനയിൽ പറഞ്ഞത്.
മധ്യസ്ഥ സമിതിയുടെ നടപടികളും ശിപാർശകളും തികച്ചും രഹസ്യമായിരിക്കണമെന്നായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. മധ്യസ്ഥസമിതിയുടെ ചർച്ചകളിൽ പങ്കെടുത്തവരോ അല്ലെങ്കിൽ സമിതി അംഗങ്ങൾ തന്നെയോ ഈ ഉത്തരവ് ലംഘിച്ചിട്ടുണ്ടോയെന്നു കണ്ടെത്തണം.
കേസിലെ അന്തിമവാദം പൂർത്തിയാക്കുന്നതിനു തൊട്ടുമുന്പ് റിപ്പോർട്ട് ചോർന്ന സമയവും പ്രധാനമാണ്.
മധ്യസ്ഥസമിതിയിൽ അംഗമായ അഭിഭാഷകൻ ശ്രീരാം പഞ്ചുവിന്റെ പേരെടുത്തു പറയാതെയാണ് മുസ്ലിം സംഘടനകൾ ഇക്കാര്യം പ്രസ്താവനയിൽ പറഞ്ഞത്.