കാബൂൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ നംഗർഹാർ പ്രവിശ്യയിലെ മോസ്കിൽ വെള്ളിയാഴ്ച പ്രാർഥനാ സമയത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ കുറഞ്ഞത് 62 പേർക്കു ജീവഹാനി നേരിട്ടു. നൂറിലധികം പേർക്കു പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തിന്റെ ശക്തിയിൽ മോസ്കിന്റെ മേൽക്കൂര തകർന്നു.
പ്രവിശ്യാതലസ്ഥാനമായ ജലാലബാദിൽനിന്ന് 50 കിലോമീറ്റർ അകലെ ഹസ്കാ മിനാ ജില്ലയിലെ മോസ്കിലാണു സ്ഫോടനം ഉണ്ടായത്. ആക്രമണത്തിന്റ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഐഎസിനും സ്വാധീനമുള്ള പ്രദേശമാണിത്.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് പറഞ്ഞു.പരിക്കേറ്റവരിൽ 23 പേരെ ജലാലാബാദിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടവർക്കായി തെരച്ചിൽ തുടരുകയാണ്.
പ്രവിശ്യാതലസ്ഥാനമായ ജലാലബാദിൽനിന്ന് 50 കിലോമീറ്റർ അകലെ ഹസ്കാ മിനാ ജില്ലയിലെ മോസ്കിലാണു സ്ഫോടനം ഉണ്ടായത്. ആക്രമണത്തിന്റ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. താലിബാനും ഐഎസിനും സ്വാധീനമുള്ള പ്രദേശമാണിത്.
മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പ്രവിശ്യാ ഗവർണറുടെ വക്താവ് പറഞ്ഞു.പരിക്കേറ്റവരിൽ 23 പേരെ ജലാലാബാദിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽപ്പെട്ടവർക്കായി തെരച്ചിൽ തുടരുകയാണ്.