വാഷിംഗ്ടൺ ഡിസി: ജിഏഴ് രാജ്യങ്ങളുടെ അടുത്ത ഉച്ചകോടിക്ക് പ്രസിഡന്റ് ട്രംപിന്റെ ഫ്ളോറിഡയിലെ ഗോൾഫ് റിസോർട്ട് വേദിയാവും. മറ്റ് ഏതു സ്ഥലത്ത് ഉച്ചകോടി നടത്തിയാലും ഉണ്ടാവുന്നതിന്റെ പകുതി ചെലവേ ഉണ്ടാവുകയുള്ളുവെന്നു വൈറ്റ്ഹൗസ് അവകാശപ്പെട്ടു.
കലിഫോർണിയ, മിഷിഗൻ തുടങ്ങിയവ ഉൾപ്പെടെ 12 സ്ഥലങ്ങളുടെ ചുരുക്കപ്പട്ടികയിൽനിന്നാണ് വേദിക്കുള്ള സ്ഥലം നിശ്ചയിച്ചതെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മിക് മുൾവേനി പറഞ്ഞു. ജൂൺ പത്തുമുതൽ പന്ത്രണ്ടുവരെയാണ് ഉച്ചകോടി.
ട്രംപിന്റെ ഡോറൽ റിസോർട്ടിന്റെ ലാഭത്തിൽ വൻ ഇടിവുണ്ടായ സാഹചര്യത്തിലാണ് ഇത്തരം ഒരു പരിപാടിക്കുള്ള കോൺട്രാക്ട് തരപ്പെടുത്തിയതെന്ന് വാഷിംഗ്ടൺ പോസ്റ്റ് ആരോപിച്ചു.
കലിഫോർണിയ, മിഷിഗൻ തുടങ്ങിയവ ഉൾപ്പെടെ 12 സ്ഥലങ്ങളുടെ ചുരുക്കപ്പട്ടികയിൽനിന്നാണ് വേദിക്കുള്ള സ്ഥലം നിശ്ചയിച്ചതെന്ന് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് മിക് മുൾവേനി പറഞ്ഞു. ജൂൺ പത്തുമുതൽ പന്ത്രണ്ടുവരെയാണ് ഉച്ചകോടി.
ട്രംപിന്റെ ഡോറൽ റിസോർട്ടിന്റെ ലാഭത്തിൽ വൻ ഇടിവുണ്ടായ സാഹചര്യത്തിലാണ് ഇത്തരം ഒരു പരിപാടിക്കുള്ള കോൺട്രാക്ട് തരപ്പെടുത്തിയതെന്ന് വാഷിംഗ്ടൺ പോസ്റ്റ് ആരോപിച്ചു.