ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണം തടയുന്നതിന്റെ ഭാഗമായി ഡൽഹിയിൽ വീണ്ടും ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം. നവംബർ നാല് മുതലാണ് ഒറ്റ അക്കത്തിൽ നന്പർ അവസാനിക്കുന്ന വാഹനങ്ങൾക്കും ഇരട്ട അക്കത്തിൽ അവസാനിക്കുന്ന നന്പർ ഉള്ള വാഹനങ്ങൾക്കും വെവ്വേറെ ദിവസങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തുന്നത്.
ശൈത്യകാലത്തേക്കു കടക്കുന്നതിന് മുൻപായി വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനാണ് നടപടി. അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ വയലുകളിൽ വൈക്കോലുകൾ കൂട്ടിയിട്ടു കത്തിക്കുന്നത് മൂലം ഡൽഹിയുടെ അന്തരീക്ഷ മലിനീകരണ തോത് ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. വാഹന നിയന്ത്രണം ലംഘിക്കുന്നവർക്ക് 4000 രൂപ വരെ പിഴയിടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.
ഞായറാഴ്ചകൾ ഒഴികെ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് വാഹന നിയന്ത്രണം. ഇരുചക്ര വാഹനങ്ങളെയും സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. എന്നാൽ സ്കൂൾ കുട്ടികളുമായി പോകുന്ന വാഹനങ്ങൾക്ക് രാവിലെ ഏഴ് മുതൽ എട്ടു വരെ മാത്രമാണ് നിയന്ത്രണമില്ലാത്തത്. എട്ടിനുശേഷം ഇവയ്ക്കും നിയന്ത്രണം ബാധകമാണ്. എട്ടിനുശേഷം നിരത്തിലിറങ്ങുന്ന വാഹനത്തിനുള്ളിൽ സ്കൂൾ യൂണിഫോമിലുള്ള കുട്ടിയുണ്ടെങ്കിൽ ഇളവ് ലഭിക്കും. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വനിതകൾക്കും ഇളവുണ്ട്.
ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന നന്പർ ഉള്ള വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് നിയന്ത്രണം. പൊതു ഗതാഗതം അല്ലാത്ത വാഹനങ്ങൾക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നു ഡൽഹിയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണെന്നും കേജരിവാൾ വ്യക്തമാക്കി. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ, സ്പീക്കർമാർ, കേന്ദ്രമന്ത്രിമാർ, സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർ തുടങ്ങി വിവിഐപി വാഹനങ്ങൾക്കും നിയന്ത്രണത്തിൽ ഒഴിവുണ്ട്. എന്നാൽ, ഡൽഹി മുഖ്യമന്ത്രിയുടെയും എംഎൽഎമാരുടെയും വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാണെന്നും കേജരിവാൾ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഗവർണർമാരുടെയും വാഹനങ്ങൾക്ക് നിയന്ത്രണമില്ല. എന്നാൽ, ഇതര സംസ്ഥാനങ്ങളിലെ എംഎൽഎമാർക്ക് വാഹന നിയന്ത്രണം ബാധകമാണ്.
അന്തരീക്ഷ മലിനീകരണം തടയാൻ ഡൽഹിയിലെ ജനങ്ങൾ നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്നു എങ്കിലും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മലിനീകരണ വഴികൾ തടയാൻ ഒരു നടപടിയുമില്ലെന്നും കേജരിവാൾ പറഞ്ഞു.
ശൈത്യകാലത്തേക്കു കടക്കുന്നതിന് മുൻപായി വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനാണ് നടപടി. അയൽ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ വയലുകളിൽ വൈക്കോലുകൾ കൂട്ടിയിട്ടു കത്തിക്കുന്നത് മൂലം ഡൽഹിയുടെ അന്തരീക്ഷ മലിനീകരണ തോത് ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. വാഹന നിയന്ത്രണം ലംഘിക്കുന്നവർക്ക് 4000 രൂപ വരെ പിഴയിടുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറിയിച്ചു.
ഞായറാഴ്ചകൾ ഒഴികെ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയാണ് വാഹന നിയന്ത്രണം. ഇരുചക്ര വാഹനങ്ങളെയും സ്കൂൾ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളെയും നിയന്ത്രണത്തിൽ നിന്നൊഴിവാക്കിയിട്ടുണ്ട്. എന്നാൽ സ്കൂൾ കുട്ടികളുമായി പോകുന്ന വാഹനങ്ങൾക്ക് രാവിലെ ഏഴ് മുതൽ എട്ടു വരെ മാത്രമാണ് നിയന്ത്രണമില്ലാത്തത്. എട്ടിനുശേഷം ഇവയ്ക്കും നിയന്ത്രണം ബാധകമാണ്. എട്ടിനുശേഷം നിരത്തിലിറങ്ങുന്ന വാഹനത്തിനുള്ളിൽ സ്കൂൾ യൂണിഫോമിലുള്ള കുട്ടിയുണ്ടെങ്കിൽ ഇളവ് ലഭിക്കും. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന വനിതകൾക്കും ഇളവുണ്ട്.
ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന നന്പർ ഉള്ള വാഹനങ്ങൾക്ക് ഒന്നിടവിട്ട ദിവസങ്ങളിലാണ് നിയന്ത്രണം. പൊതു ഗതാഗതം അല്ലാത്ത വാഹനങ്ങൾക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നു ഡൽഹിയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾക്കും നിയന്ത്രണം ബാധകമാണെന്നും കേജരിവാൾ വ്യക്തമാക്കി. രാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ, സ്പീക്കർമാർ, കേന്ദ്രമന്ത്രിമാർ, സുപ്രീംകോടതി, ഹൈക്കോടതി ചീഫ് ജസ്റ്റീസുമാർ തുടങ്ങി വിവിഐപി വാഹനങ്ങൾക്കും നിയന്ത്രണത്തിൽ ഒഴിവുണ്ട്. എന്നാൽ, ഡൽഹി മുഖ്യമന്ത്രിയുടെയും എംഎൽഎമാരുടെയും വാഹനങ്ങൾക്ക് നിയന്ത്രണം ബാധകമാണെന്നും കേജരിവാൾ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഗവർണർമാരുടെയും വാഹനങ്ങൾക്ക് നിയന്ത്രണമില്ല. എന്നാൽ, ഇതര സംസ്ഥാനങ്ങളിലെ എംഎൽഎമാർക്ക് വാഹന നിയന്ത്രണം ബാധകമാണ്.
അന്തരീക്ഷ മലിനീകരണം തടയാൻ ഡൽഹിയിലെ ജനങ്ങൾ നിയന്ത്രണങ്ങൾ ഉൾക്കൊള്ളുന്നു എങ്കിലും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മലിനീകരണ വഴികൾ തടയാൻ ഒരു നടപടിയുമില്ലെന്നും കേജരിവാൾ പറഞ്ഞു.