കോപ്പൻഹെഗൻ: ഡെന്മാർക്ക് ഓപ്പണ്‍ സൂപ്പർ സീരീസ് ബാഡ്മിന്റണിൽനിന്ന് ഇന്ത്യയുടെ എല്ലാ താരങ്ങളും പുറത്ത്. ഇന്നലെ നടന്ന വനിതാ സിംഗിൾസ് പ്രീക്വാർട്ടറിൽ ലോക ചാന്പ്യനായ ഇന്ത്യയുടെ പി.വി. സിന്ധു പുറത്തായി. ദക്ഷിണകൊറിയയുടെ അൻസെ യംഗ് ആണ് നേരിട്ടുള്ള സെറ്റുകൾക്ക് സിന്ധുവിനെ കീഴടക്കിയത്.
കൊറിയൻ താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ ജയമാണിത്. സ്കോർ: 14-21, 17-21. പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ സായ് പ്രണീതും പുറത്തായി. 33 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ ലോക ഒന്നാം നന്പർ താരമായ ജപ്പാന്റെ കെന്റോ മൊമോട്ടയോട് 6-21, 14-21നായിരുന്നു സായ് പ്രണീതിന്റെ തോൽവി. ലിൻ ഡാനെ കീഴടക്കിയെത്തിയ സമീർ വർമ ചൈനയുടെ ചെൻ ലോംഗിനോട് 21-12, 21-10നാണ് പ്രീക്വാർട്ടറിൽ പരാജയപ്പെട്ടത്.
പുരുഷ ഡബിൾസിൽ രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും മിക്സഡ് ഡബിൾസിൽ പ്രണവ് ജെറി ചോപ്ര- സിക്കി റെഡ്ഡി കൂട്ടുകെട്ടും പുറത്തായതോടെ ഡെന്മാർക്കിലെ ഇന്ത്യൻ സാന്നിധ്യത്തിനു തിരശീല വീണു.
ഇന്ത്യ ഓൾ ഒൗട്ട്!
11:49 PM Oct 17, 2019 | Deepika.com