ബാർസലോണ: വിഘടനവാദി നേതാക്കൾക്ക് സ്പാനിഷ് സുപ്രീംകോടതി ജയിൽശിക്ഷ വിധിച്ചതിനെത്തുടർന്ന് കാറ്റലോണിയ പ്രവിശ്യയിൽ ആരംഭിച്ച പ്രക്ഷോഭം ശമിക്കുന്നില്ല. പ്രകടനങ്ങൾ പലതും സംഘർഷത്തിലാണു കലാശിക്കുന്നത്. തിങ്കളാഴ്ച പ്രതിഷേധം ആരംഭിച്ചശേഷം നൂറോളം പേർ ചികിത്സ തേടിയതായി കറ്റാലൻ അധികൃതർ അറിയിച്ചു. 20 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
2017ൽ കാറ്റലോണിയ പ്രവിശ്യയെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാൻ നേതൃത്വം നല്കിയ 12 നേതാക്കളാണു ശിക്ഷിക്കപ്പെട്ടത്.
പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്യുന്നുണ്ട്. ബുധനാഴ്ച നടന്ന പ്രകടനത്തിൽ 20,000 പേർ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു. ഇന്നു പൊതു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു മുന്നോടിയായി പ്രവിശ്യയിലെ അഞ്ചു നഗരങ്ങളിൽനിന്ന് ബാഴ്സലോണയിലേക്ക് വൻ പ്രകടനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
2017ൽ കാറ്റലോണിയ പ്രവിശ്യയെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിക്കാൻ നേതൃത്വം നല്കിയ 12 നേതാക്കളാണു ശിക്ഷിക്കപ്പെട്ടത്.
പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും ചെയ്യുന്നുണ്ട്. ബുധനാഴ്ച നടന്ന പ്രകടനത്തിൽ 20,000 പേർ പങ്കെടുത്തതായി സംഘാടകർ പറഞ്ഞു. ഇന്നു പൊതു പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനു മുന്നോടിയായി പ്രവിശ്യയിലെ അഞ്ചു നഗരങ്ങളിൽനിന്ന് ബാഴ്സലോണയിലേക്ക് വൻ പ്രകടനങ്ങൾ ആരംഭിച്ചിട്ടുണ്ട്.