ശ്രീനഗർ: കാഷ്മീരിൽ ഇതരസംസ്ഥാനക്കാരെ ഭീകരർ ലക്ഷ്യമിടുന്നു. ഇന്നലെ പഞ്ചാബിൽനിന്നുള്ള ആപ്പിൾ കച്ചവടക്കാരനെയും ഛത്തീസ്ഗഡുകാരനായ തൊഴിലാളിയെയും ഭീകരർ വെടിവച്ചു കൊന്നു. ഷോപിയാൻ, പുൽവാമ ജില്ലകളിലായിരുന്നു ആക്രമണം.
ഷോപിയാനിൽ ഇന്നലെ രാത്രി ഏഴരയോടെ ഭീകരർ നടത്തിയ വെടിവയ്പിൽ പഞ്ചാബ് സ്വദേശിയായ ചരൺജീത് സിംഗ് കൊല്ലപ്പെട്ടു. സഞ്ജീവ് എന്നയാൾക്കു പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമാണ്. പുൽവാമ ജില്ലയിൽ ഛത്തീസ്ഗഡുകാരനായ സേതികുമാർ സാഗർ എന്ന ഇഷ്ടികത്തൊഴിലാളി ആണു കൊല്ലപ്പെട്ടത്. കാക്പോറ റെയിൽവേ സ്റ്റേഷനു സമീപം നാട്ടുകാരനൊപ്പം ജോലി ചെയ്യുകയായിരുന്ന സേതികുമാറിനെ രണ്ടു ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഛത്തീസ്ഗഡിലെ ബെസോളി സ്വദേശിയാണ് ഇയാൾ.
മൂന്നു ദിവസത്തിനിടെ കാഷ്മീരിൽ കൊല്ലപ്പെട്ടത് മൂന്ന് ഇതരസംസ്ഥാനക്കാരാണ്. തിങ്കളാഴ്ച രാജസ്ഥാനിൽനിന്നുള്ള ട്രക്ക് ഡ്രൈവറെ പാക് ഭീകരൻ ഉൾപ്പെട്ട സംഘം വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഷരീഫ് ഖാൻ എന്നയാളാണു കൊല്ലപ്പെട്ടത്. തെക്കൻ കാഷ്മീരിലെ ഷോപിയാൻ ജില്ലയിലായിരുന്നു സംഭവം.
ഷോപിയാനിൽ ഇന്നലെ രാത്രി ഏഴരയോടെ ഭീകരർ നടത്തിയ വെടിവയ്പിൽ പഞ്ചാബ് സ്വദേശിയായ ചരൺജീത് സിംഗ് കൊല്ലപ്പെട്ടു. സഞ്ജീവ് എന്നയാൾക്കു പരിക്കേറ്റു. ഇയാളുടെ നില ഗുരുതരമാണ്. പുൽവാമ ജില്ലയിൽ ഛത്തീസ്ഗഡുകാരനായ സേതികുമാർ സാഗർ എന്ന ഇഷ്ടികത്തൊഴിലാളി ആണു കൊല്ലപ്പെട്ടത്. കാക്പോറ റെയിൽവേ സ്റ്റേഷനു സമീപം നാട്ടുകാരനൊപ്പം ജോലി ചെയ്യുകയായിരുന്ന സേതികുമാറിനെ രണ്ടു ഭീകരർ വെടിവയ്ക്കുകയായിരുന്നു. ഛത്തീസ്ഗഡിലെ ബെസോളി സ്വദേശിയാണ് ഇയാൾ.
മൂന്നു ദിവസത്തിനിടെ കാഷ്മീരിൽ കൊല്ലപ്പെട്ടത് മൂന്ന് ഇതരസംസ്ഥാനക്കാരാണ്. തിങ്കളാഴ്ച രാജസ്ഥാനിൽനിന്നുള്ള ട്രക്ക് ഡ്രൈവറെ പാക് ഭീകരൻ ഉൾപ്പെട്ട സംഘം വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. ഷരീഫ് ഖാൻ എന്നയാളാണു കൊല്ലപ്പെട്ടത്. തെക്കൻ കാഷ്മീരിലെ ഷോപിയാൻ ജില്ലയിലായിരുന്നു സംഭവം.