ശ്രീനഗർ: തെക്കൻ കാഷ്മീരിൽ മൂന്നു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. അനന്ത്നാഗ് ജില്ലയിലെ പസൽപോറ മേഖലയിലായിരുന്നു ഏറ്റുമുട്ടൽ. നസീർ ഗുൽസാർ ചദ്രൂ, സാഹിദ് അഹമ്മഗ് ലോൺ ആഖ്വിക് അഹമ്മദ് ഹജാം എന്നിവരാണു കൊല്ലപ്പെട്ടത്. നസീർ ഗുൽസാർ ചദ്രൂ 2018 സെപ്റ്റംബറിൽ ലഷ്കർ-ഇ-തൊയ്ബയിൽ ചേർന്നയാളാണ്. മറ്റു രണ്ടുപേർ അടുത്തകാലത്താണു ഭീകരപ്രവർത്തനത്തിലേക്ക് തിരിഞ്ഞത്.