ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളിൽ 42 ശതമാനം (481 പേർ) കോടിപതികൾ. ഇവരുടെ ശരാശരി സ്വത്ത് 4.31 കോടി രൂപയാണ്. സ്ഥാനാർഥികളിൽ 117 പേർ (10 %) ക്രിമിനൽ കേസുകളിൽ പ്രതികളും ഇവരിൽ 70 പേർക്കെതിരേ അതീവ ഗുരുതര കേസുകളും നിലവിലുണ്ട്. 2014ലെ തെരഞ്ഞെടുപ്പിൽ ഏഴു ശതമാനം സ്ഥാനാർഥികൾക്കു മാത്രമായിരുന്നു ക്രിമിനൽ കേസുകളുണ്ടായിരുന്നത്.
ഹരിയാന നിയമസഭയിലെ 90 സീറ്റുകളിലേക്ക് 21നു നടക്കുന്ന തെരഞ്ഞെടുപ്പിനായി സ്ഥാനാർഥികൾ സ്വമേധയാ സമർപ്പിക്കുന്ന സത്യവാംഗ്മൂലത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങൾ. തെരഞ്ഞെടുപ്പു നിരീക്ഷണ സന്നദ്ധ സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആകെയുള്ള 1168 സ്ഥാനാർഥികളിൽ 1138 പേരുടെ സത്യവാംങ്മൂലങ്ങൾ പരിശോധിച്ചാണ് വിവരം തയാറാക്കിയത്. സന്പന്നരുടെയും ക്രിമിനലുകളുടെയും രാഷ്ട്രീയസ്വാധീനം കൂടി വരുന്നതു ജനാധിപത്യത്തിന് ഭീഷണിയാണെന്ന് എഡിആർ ചൂണ്ടിക്കാട്ടി.
രണ്ടു സ്ഥാനാർഥികൾ ബലാൽസംഗ കേസിലും മൂന്നു പേർ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കും പ്രതികളാണെന്നു സത്യവാംങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അഞ്ചു പേർക്കെതിരേ കൊലപാതക കേസുകളാണുള്ളത്. 11 സ്ഥാനാർഥികൾ ക്രിമിനൽ കേസുകളിൽ മുന്പു ശിക്ഷിക്കപ്പെട്ടവരാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ട സ്ഥാനാർഥികൾ ഇക്കൂട്ടത്തിലുണ്ട്.
ആകെ സ്ഥാനാർഥികളിൽ 25 പേർ അക്ഷരാഭ്യാസം പോലുമില്ലാത്തവരാണ്. 19 പേർക്ക് കഷ്ടിച്ച് എഴുതാനും വായിക്കാനും അറിയാം. പന്ത്രണ്ടാം ക്ലാസിൽ താഴെ വിദ്യാഭ്യാസം ഉള്ളവരാണ് 574 സ്ഥാനാർഥികൾ. 484 പേർ ബിരുദമോ, അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യത ഉള്ളപ്പോൾ 35 പേർക്ക് ഡിപ്ലോമയാണുള്ളത്. സ്ഥാനാർഥികളിൽ വെറും ഒന്പതു ശതമാനം (104) പേർ മാത്രമാണു വനിതകൾ.
ജോർജ് കള്ളിവയലിൽ
ഹരിയാന നിയമസഭയിലെ 90 സീറ്റുകളിലേക്ക് 21നു നടക്കുന്ന തെരഞ്ഞെടുപ്പിനായി സ്ഥാനാർഥികൾ സ്വമേധയാ സമർപ്പിക്കുന്ന സത്യവാംഗ്മൂലത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങൾ. തെരഞ്ഞെടുപ്പു നിരീക്ഷണ സന്നദ്ധ സംഘടനയായ അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) ആകെയുള്ള 1168 സ്ഥാനാർഥികളിൽ 1138 പേരുടെ സത്യവാംങ്മൂലങ്ങൾ പരിശോധിച്ചാണ് വിവരം തയാറാക്കിയത്. സന്പന്നരുടെയും ക്രിമിനലുകളുടെയും രാഷ്ട്രീയസ്വാധീനം കൂടി വരുന്നതു ജനാധിപത്യത്തിന് ഭീഷണിയാണെന്ന് എഡിആർ ചൂണ്ടിക്കാട്ടി.
രണ്ടു സ്ഥാനാർഥികൾ ബലാൽസംഗ കേസിലും മൂന്നു പേർ സ്ത്രീകൾക്കെതിരേയുള്ള അതിക്രമങ്ങൾക്കും പ്രതികളാണെന്നു സത്യവാംങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അഞ്ചു പേർക്കെതിരേ കൊലപാതക കേസുകളാണുള്ളത്. 11 സ്ഥാനാർഥികൾ ക്രിമിനൽ കേസുകളിൽ മുന്പു ശിക്ഷിക്കപ്പെട്ടവരാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും പെട്ട സ്ഥാനാർഥികൾ ഇക്കൂട്ടത്തിലുണ്ട്.
ആകെ സ്ഥാനാർഥികളിൽ 25 പേർ അക്ഷരാഭ്യാസം പോലുമില്ലാത്തവരാണ്. 19 പേർക്ക് കഷ്ടിച്ച് എഴുതാനും വായിക്കാനും അറിയാം. പന്ത്രണ്ടാം ക്ലാസിൽ താഴെ വിദ്യാഭ്യാസം ഉള്ളവരാണ് 574 സ്ഥാനാർഥികൾ. 484 പേർ ബിരുദമോ, അതിനു മുകളിലോ വിദ്യാഭ്യാസ യോഗ്യത ഉള്ളപ്പോൾ 35 പേർക്ക് ഡിപ്ലോമയാണുള്ളത്. സ്ഥാനാർഥികളിൽ വെറും ഒന്പതു ശതമാനം (104) പേർ മാത്രമാണു വനിതകൾ.
ജോർജ് കള്ളിവയലിൽ