മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ ഉസ്മാനാബാദ് എംപിയും ശിവസേന നേതാവുമായ ഓംരാജെ നിംബാൽക്കറിനു കുത്തേറ്റു. ഉസ്മാനാബാദിലെ പഡോളി നായ്ഗാവ് ഗ്രാമത്തിലെ റാലിക്കിടെയായിരുന്ന നിംബാൽക്കറിനു കുത്തേറ്റത്. സംഭവശേഷം രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി.
എംപിക്ക് ഹസ്തദാനം നടത്താനെന്ന പേരിലെത്തിയ അക്രമി കത്തിയെടുത്ത് കുത്തുകയായിരുന്നു. കൈയിലാണ് നിംബാൽക്കറിനു കുത്തേറ്റത്. റിസ്റ്റ് വാച്ച് ഉണ്ടായിരുന്നതുകൊണ്ട് പരിക്ക് ഗുരുതരമായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതുകൊണ്ട് നിംബാൽക്കറെ ഡിസ്ചാർജ് ചെയ്തു.
ഓംരാജെയുടെ പിതാവും കോൺഗ്രസ് നേതാവുമായ പവൻരാജെ നിംബാൽക്കറെ 2006 ജൂൺ മൂന്നിന് മുംബൈ-പൂന എക്സ്പ്രസ് ഹൈവേയിൽവച്ച് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. മുൻ ലോക്സഭാംഗം പദംസിംഗ് പാട്ടീലിലായിരുന്നു കേസിലെ മുഖ്യ പ്രതി.
എംപിക്ക് ഹസ്തദാനം നടത്താനെന്ന പേരിലെത്തിയ അക്രമി കത്തിയെടുത്ത് കുത്തുകയായിരുന്നു. കൈയിലാണ് നിംബാൽക്കറിനു കുത്തേറ്റത്. റിസ്റ്റ് വാച്ച് ഉണ്ടായിരുന്നതുകൊണ്ട് പരിക്ക് ഗുരുതരമായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലാത്തതുകൊണ്ട് നിംബാൽക്കറെ ഡിസ്ചാർജ് ചെയ്തു.
ഓംരാജെയുടെ പിതാവും കോൺഗ്രസ് നേതാവുമായ പവൻരാജെ നിംബാൽക്കറെ 2006 ജൂൺ മൂന്നിന് മുംബൈ-പൂന എക്സ്പ്രസ് ഹൈവേയിൽവച്ച് വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. മുൻ ലോക്സഭാംഗം പദംസിംഗ് പാട്ടീലിലായിരുന്നു കേസിലെ മുഖ്യ പ്രതി.