സാൻ ഫ്രാൻസിസ്കോ: ഇന്ത്യൻ വംശജനായ ടെക്കി നാലു പേരെ കൊലപ്പെടുത്തിയശേഷം ഒരാളുടെ മൃതദേഹവുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. യുഎസിലെ കലിഫോർണിയ സംസ്ഥാനത്താണു സംഭവം. ശങ്കർ നാഗപ്പ ഹാൻഗുഡ് എന്ന അന്പത്തിമൂന്നുകാരന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
റോസ്വില്ലിനടുത്ത് മൗണ്ട് ഷാസ്തയിലുള്ള പോലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇയാളെത്തിയത്. ചുവന്ന കാറിൽ ഒരു മൃതദേഹവും കൊണ്ടുവന്നു. റോസ്വില്ലിലെ പ്ലേസർ കൗണ്ടിയിലുള്ള തന്റെ അപ്പാർട്ട്മെന്റിൽവച്ച് മറ്റു മൂന്നുപേരെക്കൂടി കൊലപ്പെടുത്തിയെന്നും പറഞ്ഞു.
മരിച്ചവർ ഇയാളുമായി ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജാമ്യം നിഷേധിക്കപ്പെട്ട പ്രതിയെ സൗത്ത് പ്ലേസർ ജയിലിൽ അടച്ചു.
ഡേറ്റാ സ്പെഷലിസ്റ്റായ നാഗപ്പ നിരവധി കന്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. ടെക്സസ്, മെരിലാന്റ്, ന്യൂജഴ്സി സംസ്ഥാനങ്ങളിൽ മുന്പു താമസിച്ചിട്ടുണ്ട്.
റോസ്വില്ലിനടുത്ത് മൗണ്ട് ഷാസ്തയിലുള്ള പോലീസ് സ്റ്റേഷനിൽ തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇയാളെത്തിയത്. ചുവന്ന കാറിൽ ഒരു മൃതദേഹവും കൊണ്ടുവന്നു. റോസ്വില്ലിലെ പ്ലേസർ കൗണ്ടിയിലുള്ള തന്റെ അപ്പാർട്ട്മെന്റിൽവച്ച് മറ്റു മൂന്നുപേരെക്കൂടി കൊലപ്പെടുത്തിയെന്നും പറഞ്ഞു.
മരിച്ചവർ ഇയാളുമായി ബന്ധമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. മരിച്ചവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ജാമ്യം നിഷേധിക്കപ്പെട്ട പ്രതിയെ സൗത്ത് പ്ലേസർ ജയിലിൽ അടച്ചു.
ഡേറ്റാ സ്പെഷലിസ്റ്റായ നാഗപ്പ നിരവധി കന്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. ടെക്സസ്, മെരിലാന്റ്, ന്യൂജഴ്സി സംസ്ഥാനങ്ങളിൽ മുന്പു താമസിച്ചിട്ടുണ്ട്.