ഹോങ്കോംഗ്: പാർലമെന്റ് അംഗങ്ങളുടെ പ്രതിഷേധം മൂലം വാർഷിക നയപ്രസംഗം പൂർത്തിയാക്കാതെ സഭ വിട്ട് ഹോങ്കോംഗ് ഭരണാധിപ കാരി ലാം.
ഇന്നലെ രണ്ടു വട്ടം നയപ്രസംഗം നടത്താൻ അവർ ശ്രമിച്ചു. എന്നാൽ ലാമിന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ ബഹളമുണ്ടാക്കി.
തുടർന്ന് പുറത്തുപോയ കാരി ലാം പിന്നീട് വീഡിയോ ലിങ്ക് വഴി പ്രസംഗം നടത്തി.
ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം, പരമാധികാരം, സുരക്ഷ, വികസനം തുടങ്ങിയവയ്ക്കു ഭീഷണിയായ ഒന്നും വച്ചുപൊറുപ്പിക്കില്ലെന്ന് അവർ മുന്നറിയിപ്പു നല്കി.
ഹോങ്കോംഗിൽ നാലു മാസത്തിലധികമായി സമരം നടത്തുന്ന ജനാധിപത്യ പ്രക്ഷോഭകർ, ചൈനാ അനുകൂലിയായ കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കാനുള്ള നീക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം തുടങ്ങിയത്. ഇത് അനുവദിച്ചെങ്കിലും കൂടുതൽ ജനാധിപത്യ അവകാശങ്ങൾ ഉന്നയിച്ച് സമരം തുടരുകയാണ്. വേണ്ടിവന്നാൽ ബലപ്രയോഗത്തിനു മടിക്കില്ലെന്നു ചൈന മുന്നറിയിപ്പു നൽകിയെങ്കിലും സമരക്കാർ വകവയ്ക്കുന്നില്ല.
ഇന്നലെ രണ്ടു വട്ടം നയപ്രസംഗം നടത്താൻ അവർ ശ്രമിച്ചു. എന്നാൽ ലാമിന്റെ രാജി ആവശ്യപ്പെട്ട് പാർലമെന്റ് അംഗങ്ങൾ ബഹളമുണ്ടാക്കി.
തുടർന്ന് പുറത്തുപോയ കാരി ലാം പിന്നീട് വീഡിയോ ലിങ്ക് വഴി പ്രസംഗം നടത്തി.
ഹോങ്കോംഗിന്റെ സ്വാതന്ത്ര്യം, പരമാധികാരം, സുരക്ഷ, വികസനം തുടങ്ങിയവയ്ക്കു ഭീഷണിയായ ഒന്നും വച്ചുപൊറുപ്പിക്കില്ലെന്ന് അവർ മുന്നറിയിപ്പു നല്കി.
ഹോങ്കോംഗിൽ നാലു മാസത്തിലധികമായി സമരം നടത്തുന്ന ജനാധിപത്യ പ്രക്ഷോഭകർ, ചൈനാ അനുകൂലിയായ കാരി ലാം രാജിവയ്ക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ചൈനയുമായി കുറ്റവാളി കൈമാറ്റക്കരാർ ഉണ്ടാക്കാനുള്ള നീക്കം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം തുടങ്ങിയത്. ഇത് അനുവദിച്ചെങ്കിലും കൂടുതൽ ജനാധിപത്യ അവകാശങ്ങൾ ഉന്നയിച്ച് സമരം തുടരുകയാണ്. വേണ്ടിവന്നാൽ ബലപ്രയോഗത്തിനു മടിക്കില്ലെന്നു ചൈന മുന്നറിയിപ്പു നൽകിയെങ്കിലും സമരക്കാർ വകവയ്ക്കുന്നില്ല.