ന്യൂഡൽഹി: രാജ്യത്തു പലേടത്തും പട്ടിണി തുടരുന്പോഴും ഭക്ഷ്യധാന്യങ്ങൾ ദരിദ്ര വിദേശരാജ്യങ്ങൾക്കു ദാനം ചെയ്യണമെന്നു കേന്ദ്ര ഭക്ഷ്യമന്ത്രാലയം. ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ(എഫ്സിഐ)യുടെ ഗോഡൗണുകളിൽ സംഭരണ ശേഷി യും കവിഞ്ഞ് അരിയും ഗോതന്പും കെട്ടിക്കിടക്കുന്നതാണു കാരണം. ഈ ധാന്യങ്ങൾ അഴുകിപ്പോകുന്നതിന് മുൻപായി മനുഷ്യത്വത്തിന്റെ പേരിൽ ഏതെങ്കിലും രാജ്യത്തേക്ക് കയറ്റി അയയ്ക്കണമെന്നാണ് ഭക്ഷ്യമന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള പട്ടിണിസൂചികയിൽ 117 ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 102-ാമതാണ്. കഴിഞ്ഞ വർഷം ഇത് 103 ആയിരുന്നു. പാക്കിസ്ഥാന്റെ സ്ഥാനം ഇത്തവണ 94-ാമതാണ്. കഴിഞ്ഞ വർഷം 106-ാം സ്ഥാനം ആയിരുന്നിടത്തുനിന്നാണ് ഇക്കുറി പാക്കിസ്ഥാൻ നില മെച്ചപ്പെടുത്തി 94-ാമത് എത്തിയത്. പോഷകാഹാരക്കുറവ്, ശരീരശോഷണം, വിളർച്ച, ശിശു മരണനിരക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ആഗോള ദാരിദ്ര്യസൂചിക തയാറാക്കിയിരിക്കുന്നത്.
2014ൽ ആഗോള ദാരിദ്ര്യസൂചികയിൽ 55-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അതിൽ നിന്നാണ് 2018 ആയപ്പോൾ 103-ാം സ്ഥാനത്തേക്ക് താഴ്ന്നത്. ഇതിനു പുറമേ പട്ടിണി രൂക്ഷമായി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 45-ാമതാണ്. ഇത്രയും രൂക്ഷ പ്രശ്നങ്ങൾ രാജ്യത്ത് നിലനിൽക്കുന്പോഴാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളിൽ സംഭരണ ശേഷിയും കവിഞ്ഞ് അരിയും ഗോതന്പും കെട്ടിക്കിടക്കുന്നത്.
ബഫർ സ്റ്റോക്ക് ആവശ്യത്തിൽ കൂടുതലെന്നു കണക്കാക്കിയ അരിയും ഗോതന്പും ആവശ്യമായ ഏതെങ്കിലും രാജ്യങ്ങൾക്ക് അയച്ചു കൊടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
എഫ്സിഐയുടെ കണക്കുകൾ അനുസരിച്ച് ജൂലൈ ഒന്നിനുവേണ്ട ഭക്ഷ്യധാന്യ ശേഖരം 411.20 ലക്ഷം ടണ്‍ ആണ്. ഒക്ടോബർ ഒന്നിന് ഇത് 307.70 ലക്ഷം ടണ്‍ മതി. സെപ്റ്റംബറിൽ ഭക്ഷ്യധാന്യശേഖരം 245.25 ലക്ഷം ടണ്‍ അരിയും 414.90 ലക്ഷം ടണ്‍ ഗോതന്പും ഉൾപ്പെടെ 669.15 ലക്ഷം ടണ്‍ ആയിരുന്നു. ആവശ്യമായതിന്റെ ഇരട്ടിയിലേറെ.
സംഭരണം തുടർന്നാൽ എഫ്സിഐ ഗോഡൗണുകളിൽ അരിയും ഗോതന്പും സൂക്ഷിക്കാൻ സ്ഥലമില്ല. ഇതിനും മുൻപും ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ സഹായമായി നൽകിയിട്ടുണ്ട്.
2011-2012, 2013-2014, 2017-1018 വർഷങ്ങളിൽ 3.5 ലക്ഷം ടണ്‍ ഗോതന്പാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നൽകിയത്. 2012-2013 ൽ 2,447 ടണ്‍ അരി യെമന്‍ നൽകി. 2014-2015നും 2017-2018നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ മ്യാൻമാർ, ശ്രീലങ്ക, സിംബാബ്വേ, ലെസോതോ, നമീബിയ തുടങ്ങിയ രാജ്യങ്ങൾക്കും അരി നൽകി. എന്നാൽ, കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിലും ഇത്തരത്തിൽ ഭക്ഷ്യ ധാന്യ സംഭാവന ഇന്ത്യ നടത്തിയിട്ടുണ്ട്.
മിനിമം താങ്ങുവില അനുസരിച്ച് കർഷകരിൽനിന്നും സംഭരിച്ചിരിക്കുന്ന അരിയും ഗോതന്പുമാണ് എഫ്സിഐ ഗോഡൗണുകളിൽ കുമിഞ്ഞു കൂടിയിരിക്കുന്നത്.
സെബി മാത്യു
കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള പട്ടിണിസൂചികയിൽ 117 ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 102-ാമതാണ്. കഴിഞ്ഞ വർഷം ഇത് 103 ആയിരുന്നു. പാക്കിസ്ഥാന്റെ സ്ഥാനം ഇത്തവണ 94-ാമതാണ്. കഴിഞ്ഞ വർഷം 106-ാം സ്ഥാനം ആയിരുന്നിടത്തുനിന്നാണ് ഇക്കുറി പാക്കിസ്ഥാൻ നില മെച്ചപ്പെടുത്തി 94-ാമത് എത്തിയത്. പോഷകാഹാരക്കുറവ്, ശരീരശോഷണം, വിളർച്ച, ശിശു മരണനിരക്ക് തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ആഗോള ദാരിദ്ര്യസൂചിക തയാറാക്കിയിരിക്കുന്നത്.
2014ൽ ആഗോള ദാരിദ്ര്യസൂചികയിൽ 55-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. അതിൽ നിന്നാണ് 2018 ആയപ്പോൾ 103-ാം സ്ഥാനത്തേക്ക് താഴ്ന്നത്. ഇതിനു പുറമേ പട്ടിണി രൂക്ഷമായി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 45-ാമതാണ്. ഇത്രയും രൂക്ഷ പ്രശ്നങ്ങൾ രാജ്യത്ത് നിലനിൽക്കുന്പോഴാണ് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ ഗോഡൗണുകളിൽ സംഭരണ ശേഷിയും കവിഞ്ഞ് അരിയും ഗോതന്പും കെട്ടിക്കിടക്കുന്നത്.
ബഫർ സ്റ്റോക്ക് ആവശ്യത്തിൽ കൂടുതലെന്നു കണക്കാക്കിയ അരിയും ഗോതന്പും ആവശ്യമായ ഏതെങ്കിലും രാജ്യങ്ങൾക്ക് അയച്ചു കൊടുക്കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
എഫ്സിഐയുടെ കണക്കുകൾ അനുസരിച്ച് ജൂലൈ ഒന്നിനുവേണ്ട ഭക്ഷ്യധാന്യ ശേഖരം 411.20 ലക്ഷം ടണ്‍ ആണ്. ഒക്ടോബർ ഒന്നിന് ഇത് 307.70 ലക്ഷം ടണ്‍ മതി. സെപ്റ്റംബറിൽ ഭക്ഷ്യധാന്യശേഖരം 245.25 ലക്ഷം ടണ്‍ അരിയും 414.90 ലക്ഷം ടണ്‍ ഗോതന്പും ഉൾപ്പെടെ 669.15 ലക്ഷം ടണ്‍ ആയിരുന്നു. ആവശ്യമായതിന്റെ ഇരട്ടിയിലേറെ.
സംഭരണം തുടർന്നാൽ എഫ്സിഐ ഗോഡൗണുകളിൽ അരിയും ഗോതന്പും സൂക്ഷിക്കാൻ സ്ഥലമില്ല. ഇതിനും മുൻപും ഇന്ത്യ മറ്റു രാജ്യങ്ങൾക്ക് ഭക്ഷ്യ ധാന്യങ്ങൾ സഹായമായി നൽകിയിട്ടുണ്ട്.
2011-2012, 2013-2014, 2017-1018 വർഷങ്ങളിൽ 3.5 ലക്ഷം ടണ്‍ ഗോതന്പാണ് ഇന്ത്യ അഫ്ഗാനിസ്ഥാന് നൽകിയത്. 2012-2013 ൽ 2,447 ടണ്‍ അരി യെമന്‍ നൽകി. 2014-2015നും 2017-2018നും ഇടയ്ക്കുള്ള കാലഘട്ടത്തിൽ മ്യാൻമാർ, ശ്രീലങ്ക, സിംബാബ്വേ, ലെസോതോ, നമീബിയ തുടങ്ങിയ രാജ്യങ്ങൾക്കും അരി നൽകി. എന്നാൽ, കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിലും ഇത്തരത്തിൽ ഭക്ഷ്യ ധാന്യ സംഭാവന ഇന്ത്യ നടത്തിയിട്ടുണ്ട്.
മിനിമം താങ്ങുവില അനുസരിച്ച് കർഷകരിൽനിന്നും സംഭരിച്ചിരിക്കുന്ന അരിയും ഗോതന്പുമാണ് എഫ്സിഐ ഗോഡൗണുകളിൽ കുമിഞ്ഞു കൂടിയിരിക്കുന്നത്.
സെബി മാത്യു