ന്യൂഡൽഹി: സാന്പത്തിക ശാസ്ത്രത്തിനുള്ള ഇത്തവണത്തെ നൊബേൽ സമ്മാന ജേതാവ് അഭിജിത് ബാനർജിയെ അറസ്റ്റ് ചെയ്തു തിഹാർ ജയിലിൽ അടച്ച 1983 മേയിലെ ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല(ജെഎൻയു) സമരത്തിൽ, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും ഉൾപ്പെട്ടിരുന്നതായി റിപ്പോർട്ട്. ജെഎൻയു വൈസ് ചാൻസലർക്കെതിരേ വധശ്രമം ആരോപിച്ച് അഭിജിത് വിനായക് ബാനർജിയും 50 വനിതകളും അടക്കം 360 വിദ്യാർഥികളെ 12 ദിവസം തിഹാർ ജയിലിൽ പാർപ്പിച്ചിരുന്നു.
വൈസ് ചാൻസലറെ ഘെരാവോ ചെയ്തതിനും പോലീസുമായി ഏറ്റുമുട്ടിയതിനും ദേശദ്രോഹം ആരോപിച്ച് അറസ്റ്റ് ചെയ്തു ജയിലിലടച്ച വിദ്യാർഥികൾക്കു മാപ്പു നൽകാൻ അന്നത്തെ സർക്കാർ തീരുമാനിച്ചില്ലായിരുന്നെങ്കിൽ ഹാർവാഡിൽ പോയി പിഎച്ച്ഡി എടുക്കാനോ നൊബേൽ സമ്മാനം നേടാനോ അഭിജിതിന് അവസരം നിഷേധിക്കപ്പെടുമായിരുന്നു. 33 വർഷത്തിനു ശേഷം അഭിജിതിനെ തേടി നൊബേൽ സമ്മാനം എത്തിയപ്പോൾ ഇന്ത്യയും ജെഎൻയു സർവകലാശാലയും ഏറെ സന്തോഷിക്കുന്നു.
ലോകത്തിന് ഒരു നൊബേൽ ജേതാവിനെ സമ്മാനിക്കാൻ കഴിഞ്ഞ ജെഎൻയുവിലെ വിദ്യാർഥികളുടെ സ്വതന്ത്ര ചിന്താഗതികൾക്കു കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കുള്ള വലിയ മുന്നറിയിപ്പു കൂടിയാകും അഭിജിത്തിന്റെ നേട്ടമെന്ന് ജെഎൻയുവിലെ വിദ്യാർഥികളിൽ പലരും ദീപികയോടു പറഞ്ഞു. ഡൽഹി സ്കൂൾ ഓഫ് ഇക്കോണമിക്സ് വിട്ടു ജെഎൻയുവിൽ ബിരുദാനന്തര ബിരുദം ചെയ്യാൻ തെരഞ്ഞെടുത്തതിന്റെ കാരണങ്ങളെക്കുറിച്ച് 2012ൽ അഭിജിത് തന്നെ എഴുതിയിരുന്നു. ഭിന്നമായ വീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ജെഎൻയുവിലെ സ്വാതന്ത്ര്യം അത്രയേറെ വിലപ്പെട്ടതാണെന്നായിരുന്നു അഭിജിതിന്റെ അഭിപ്രായം.
അഭിജിതിനെ അറസ്റ്റ് ചെയ്ത ജെഎൻയുവിലെ സ്റ്റുഡന്റ്സ് ഫോർ ഡെമോക്രാറ്റിക് സോഷ്യലിസം ആൻഡ് ഫ്രീ തിങ്കേഴ്സ് എന്ന ഗ്രൂപ്പിൽ ഇപ്പോഴത്തെ ധനമന്ത്രി നിർമലയും സജീവാംഗമായിരുന്നു. 1981 മുതൽ 83 വരെയാണ് അഭിജിത് ജെഎൻയുവിൽ എംഎ ഇക്കണോമിക്സ് കോഴ്സ് ചെയ്തത്. ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു അന്ന് അഭിജിത് എന്ന് അക്കാലത്തെ സഹപാഠിയും ഇപ്പോൾ ജെഎൻയു പ്രഫസറുമായ ജാനകി നായർ പറഞ്ഞു.
ജോർജ് കള്ളിവയലിൽ
വൈസ് ചാൻസലറെ ഘെരാവോ ചെയ്തതിനും പോലീസുമായി ഏറ്റുമുട്ടിയതിനും ദേശദ്രോഹം ആരോപിച്ച് അറസ്റ്റ് ചെയ്തു ജയിലിലടച്ച വിദ്യാർഥികൾക്കു മാപ്പു നൽകാൻ അന്നത്തെ സർക്കാർ തീരുമാനിച്ചില്ലായിരുന്നെങ്കിൽ ഹാർവാഡിൽ പോയി പിഎച്ച്ഡി എടുക്കാനോ നൊബേൽ സമ്മാനം നേടാനോ അഭിജിതിന് അവസരം നിഷേധിക്കപ്പെടുമായിരുന്നു. 33 വർഷത്തിനു ശേഷം അഭിജിതിനെ തേടി നൊബേൽ സമ്മാനം എത്തിയപ്പോൾ ഇന്ത്യയും ജെഎൻയു സർവകലാശാലയും ഏറെ സന്തോഷിക്കുന്നു.
ലോകത്തിന് ഒരു നൊബേൽ ജേതാവിനെ സമ്മാനിക്കാൻ കഴിഞ്ഞ ജെഎൻയുവിലെ വിദ്യാർഥികളുടെ സ്വതന്ത്ര ചിന്താഗതികൾക്കു കൂച്ചുവിലങ്ങിടാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കങ്ങൾക്കുള്ള വലിയ മുന്നറിയിപ്പു കൂടിയാകും അഭിജിത്തിന്റെ നേട്ടമെന്ന് ജെഎൻയുവിലെ വിദ്യാർഥികളിൽ പലരും ദീപികയോടു പറഞ്ഞു. ഡൽഹി സ്കൂൾ ഓഫ് ഇക്കോണമിക്സ് വിട്ടു ജെഎൻയുവിൽ ബിരുദാനന്തര ബിരുദം ചെയ്യാൻ തെരഞ്ഞെടുത്തതിന്റെ കാരണങ്ങളെക്കുറിച്ച് 2012ൽ അഭിജിത് തന്നെ എഴുതിയിരുന്നു. ഭിന്നമായ വീക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ജെഎൻയുവിലെ സ്വാതന്ത്ര്യം അത്രയേറെ വിലപ്പെട്ടതാണെന്നായിരുന്നു അഭിജിതിന്റെ അഭിപ്രായം.
അഭിജിതിനെ അറസ്റ്റ് ചെയ്ത ജെഎൻയുവിലെ സ്റ്റുഡന്റ്സ് ഫോർ ഡെമോക്രാറ്റിക് സോഷ്യലിസം ആൻഡ് ഫ്രീ തിങ്കേഴ്സ് എന്ന ഗ്രൂപ്പിൽ ഇപ്പോഴത്തെ ധനമന്ത്രി നിർമലയും സജീവാംഗമായിരുന്നു. 1981 മുതൽ 83 വരെയാണ് അഭിജിത് ജെഎൻയുവിൽ എംഎ ഇക്കണോമിക്സ് കോഴ്സ് ചെയ്തത്. ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നു അന്ന് അഭിജിത് എന്ന് അക്കാലത്തെ സഹപാഠിയും ഇപ്പോൾ ജെഎൻയു പ്രഫസറുമായ ജാനകി നായർ പറഞ്ഞു.
ജോർജ് കള്ളിവയലിൽ