ദുബായ്: നഴ്സിംഗ് ബിരുദം നിർബന്ധമാക്കിയ യുഎഇ സർക്കാരിന്റെ തീരുമാനത്തെത്തുടർന്നു നൂറുകണക്കിനു നഴ്സുമാർക്കു ജോലി നഷ്ടമാകുന്നു. യുഎഇയുടെ വടക്കൻ എമിറേറ്റുകളിലെ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന ഡിപ്ലോമ മാത്രമുള്ള മലയാളികൾ അടക്കം ഇരുന്നൂറിലേറെ നഴ്സുമാർക്ക് ഇതിനകം ജോലി നഷ്ടമായിക്കഴിഞ്ഞു. നഴ്സിംഗ് ബിരുദം ഇല്ലാത്തതിന്റെ പേരിൽ നിരവധിപ്പേരെ ജോലിയുടെ തസ്തികകളിൽ തരംതാഴ്ത്തിയിട്ടുമുണ്ട്.
രജിസ്ട്രേഡ് നഴ്സുമാരുടെ ചുരുങ്ങിയ യോഗ്യത ബാച്ചിലേഴ്സ് ബിരുദം ആക്കിയ യുഎഇ സർക്കാരിന്റെ തീരുമാനമാണു മലയാളികൾ അടക്കമുള്ള നൂറുകണക്കിനു നഴ്സുമാർക്ക് ഇടിത്തീയായത്.
ഡിപ്ലോമ സർട്ടിഫിക്കറ്റുകളുമായി ജോലിചെയ്യുന്ന നഴ്സുമാർ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള യൂണിവേഴ്സിറ്റികളിൽ നിന്നു പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് പ്രോഗ്രാം പൂർത്തിയാക്കണമെന്നാണു പുതിയ നിബന്ധന. ഒരു വർഷത്തിനകം ഇതു പൂർത്തിയാക്കാത്ത ഡിപ്ലോമ നഴ്സുമാർക്കു തൊഴിലിൽ തുടരാനാകില്ല. എന്നാൽ, വിവിധ യൂണിവേഴ്സിറ്റികളിൽ ഈ പ്രോഗ്രാമിനു ചേർന്ന നിരവധി നഴ്സുമാർക്കും പ്രശ്നങ്ങളാണ്.
ഡിപ്ലോമയ്ക്കു തുല്യതാ സർട്ടിഫിക്കറ്റിനുള്ള നഴ്സുമാരുടെ അപേക്ഷകൾ യുഎഇ സർക്കാർ തള്ളുന്നതാണു പ്രതിസന്ധി രൂക്ഷമാക്കുന്നത്.
കേരളത്തിൽനിന്നു ഡിപ്ലോമ പാസായ കുട്ടികളിൽ നഴ്സിംഗ് കൗണ്‍സിൽ ഓഫ് ഇന്ത്യ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയവരിൽ പലർക്കും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം തുല്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള നഴ്സുമാരുടെ സ്ഥിതി മലയാളികളേക്കാൾ കഷ്ടമാണെന്നും സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടി. അടുത്ത ദിവസങ്ങളിൽ യുഎഇ സന്ദർശിക്കുന്ന വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പ്രശ്നപരിഹാരത്തിനു വേണ്ട ഇടപെടൽ നടത്തണമെന്നു നഴ്സുമാർ ആവശ്യപ്പെട്ടു.
പത്തുവർഷത്തിലേറെ സർവീസുള്ളവരും കുടുംബത്തോടെ യുഎഇയിൽ താമസിക്കുന്നവരുമായ നഴ്സുമാരുടെ പ്രശ്നപരിഹാരത്തിനായി യുഎഇ സർക്കാരുമായി ചേർന്ന് ഇന്ത്യൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ നൂറുകണക്കിനു നഴ്സുമാർക്കു തൊഴിൽ നഷ്ടമാകുമെന്നു മലയാളി നഴ്സായ സുമ അലക്സ് ദീപികയോടു പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര, കേരള സർക്കാരുകളും ഇന്ത്യൻ എംബസിയും നോർക്കയുമെല്ലാം വേണ്ട സമ്മർദം ചെലുത്തണമെന്നും നഴ്സുമാർ ആവശ്യപ്പെട്ടു.
സൗദി അറേബ്യയിലെ എണ്ണശാലയിലുണ്ടായ വൻ ഡോണ്‍ ആക്രമണം, സിറിയയിൽ തുർക്കി നടത്തുന്ന സൈനിക നടപടി, ഇറാനും ഖത്തറിനുമെതിരായ പ്രശ്നങ്ങൾ എന്നിവ മുതൽ സാന്പത്തിക മാന്ദ്യം വരെയുള്ളവ ഗൾഫ് രാജ്യങ്ങളിൽ സൃഷ്ടിക്കുന്ന തൊഴിൽ നഷ്ടത്തിനു പുറമേയാണു നഴ്സുമാർക്ക് ബിരുദം നിർബന്ധമാക്കിയ നടപടി. ഇന്ത്യയിലും സാന്പത്തിക മാന്ദ്യം വലിയ പ്രശ്നമായതോടെ നാട്ടിലേക്കു മടങ്ങാനും നഴ്സുമാർക്കു ഭയമാണ്. കുഞ്ഞുങ്ങൾ അടക്കമുള്ള കുടുംബത്തെ പോറ്റാനാകാത്ത നിലയിലേക്കു കാര്യങ്ങൾ വഷളാകുമോയെന്ന ആശങ്കയുമുണ്ട്.
ഇറാനും തുർക്കിയുമായുള്ള സഖ്യം, മുസ്ലിം ബ്രദർഹുഡ്, ഹമാസ് തുടങ്ങിയ തീവ്രവാദി ഗ്രൂപ്പുകൾക്കുള്ള സഹായം എന്നിവയുടെ പേരിൽ സൗദി, യുഎഇ, ബഹറിൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചു രണ്ടു വർഷം കഴിഞ്ഞിട്ടും പ്രതിസന്ധിക്ക് അയവില്ലാത്തതും ഗൾഫ് മേഖലയെ പ്രശ്നസങ്കീർണമാക്കിയിട്ടുണ്ട്.
രജിസ്ട്രേഡ് നഴ്സുമാരുടെ ചുരുങ്ങിയ യോഗ്യത ബാച്ചിലേഴ്സ് ബിരുദം ആക്കിയ യുഎഇ സർക്കാരിന്റെ തീരുമാനമാണു മലയാളികൾ അടക്കമുള്ള നൂറുകണക്കിനു നഴ്സുമാർക്ക് ഇടിത്തീയായത്.
ഡിപ്ലോമ സർട്ടിഫിക്കറ്റുകളുമായി ജോലിചെയ്യുന്ന നഴ്സുമാർ യുഎഇ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അക്രഡിറ്റേഷനുള്ള യൂണിവേഴ്സിറ്റികളിൽ നിന്നു പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിംഗ് പ്രോഗ്രാം പൂർത്തിയാക്കണമെന്നാണു പുതിയ നിബന്ധന. ഒരു വർഷത്തിനകം ഇതു പൂർത്തിയാക്കാത്ത ഡിപ്ലോമ നഴ്സുമാർക്കു തൊഴിലിൽ തുടരാനാകില്ല. എന്നാൽ, വിവിധ യൂണിവേഴ്സിറ്റികളിൽ ഈ പ്രോഗ്രാമിനു ചേർന്ന നിരവധി നഴ്സുമാർക്കും പ്രശ്നങ്ങളാണ്.
ഡിപ്ലോമയ്ക്കു തുല്യതാ സർട്ടിഫിക്കറ്റിനുള്ള നഴ്സുമാരുടെ അപേക്ഷകൾ യുഎഇ സർക്കാർ തള്ളുന്നതാണു പ്രതിസന്ധി രൂക്ഷമാക്കുന്നത്.
കേരളത്തിൽനിന്നു ഡിപ്ലോമ പാസായ കുട്ടികളിൽ നഴ്സിംഗ് കൗണ്‍സിൽ ഓഫ് ഇന്ത്യ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയവരിൽ പലർക്കും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം തുല്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നുണ്ട്. എന്നാൽ, ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള നഴ്സുമാരുടെ സ്ഥിതി മലയാളികളേക്കാൾ കഷ്ടമാണെന്നും സുഹൃത്തുക്കൾ ചൂണ്ടിക്കാട്ടി. അടുത്ത ദിവസങ്ങളിൽ യുഎഇ സന്ദർശിക്കുന്ന വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ പ്രശ്നപരിഹാരത്തിനു വേണ്ട ഇടപെടൽ നടത്തണമെന്നു നഴ്സുമാർ ആവശ്യപ്പെട്ടു.
പത്തുവർഷത്തിലേറെ സർവീസുള്ളവരും കുടുംബത്തോടെ യുഎഇയിൽ താമസിക്കുന്നവരുമായ നഴ്സുമാരുടെ പ്രശ്നപരിഹാരത്തിനായി യുഎഇ സർക്കാരുമായി ചേർന്ന് ഇന്ത്യൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ നൂറുകണക്കിനു നഴ്സുമാർക്കു തൊഴിൽ നഷ്ടമാകുമെന്നു മലയാളി നഴ്സായ സുമ അലക്സ് ദീപികയോടു പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര, കേരള സർക്കാരുകളും ഇന്ത്യൻ എംബസിയും നോർക്കയുമെല്ലാം വേണ്ട സമ്മർദം ചെലുത്തണമെന്നും നഴ്സുമാർ ആവശ്യപ്പെട്ടു.
സൗദി അറേബ്യയിലെ എണ്ണശാലയിലുണ്ടായ വൻ ഡോണ്‍ ആക്രമണം, സിറിയയിൽ തുർക്കി നടത്തുന്ന സൈനിക നടപടി, ഇറാനും ഖത്തറിനുമെതിരായ പ്രശ്നങ്ങൾ എന്നിവ മുതൽ സാന്പത്തിക മാന്ദ്യം വരെയുള്ളവ ഗൾഫ് രാജ്യങ്ങളിൽ സൃഷ്ടിക്കുന്ന തൊഴിൽ നഷ്ടത്തിനു പുറമേയാണു നഴ്സുമാർക്ക് ബിരുദം നിർബന്ധമാക്കിയ നടപടി. ഇന്ത്യയിലും സാന്പത്തിക മാന്ദ്യം വലിയ പ്രശ്നമായതോടെ നാട്ടിലേക്കു മടങ്ങാനും നഴ്സുമാർക്കു ഭയമാണ്. കുഞ്ഞുങ്ങൾ അടക്കമുള്ള കുടുംബത്തെ പോറ്റാനാകാത്ത നിലയിലേക്കു കാര്യങ്ങൾ വഷളാകുമോയെന്ന ആശങ്കയുമുണ്ട്.
ഇറാനും തുർക്കിയുമായുള്ള സഖ്യം, മുസ്ലിം ബ്രദർഹുഡ്, ഹമാസ് തുടങ്ങിയ തീവ്രവാദി ഗ്രൂപ്പുകൾക്കുള്ള സഹായം എന്നിവയുടെ പേരിൽ സൗദി, യുഎഇ, ബഹറിൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിച്ചു രണ്ടു വർഷം കഴിഞ്ഞിട്ടും പ്രതിസന്ധിക്ക് അയവില്ലാത്തതും ഗൾഫ് മേഖലയെ പ്രശ്നസങ്കീർണമാക്കിയിട്ടുണ്ട്.