സ്റ്റോക്ഹോം: സാന്പത്തികശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജനായ പ്രഫ. അഭിജിത് ബാനർജിയുൾപ്പെടെ മൂവർസംഘത്തിന്. അമേരിക്കയിലെ മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ പ്രഫസറും 2017 മുതൽ അമേരിക്കൻ പൗരനുമായ അഭിജിത് ബാനർജി, ഭാര്യയും ഫ്രഞ്ച് വംശജയുമായ എസ്തർ ഡുഫ്ലോ, ഹാർവാഡ് സർവകലാശാലയിലെ വികസന സാന്പത്തികശാസ്ത്രവിഭാഗം അധ്യാപകൻ മൈക്കി ൾ ക്രെമർ എന്നിവരാണു പുരസ്കാരം നേടിയത്. 9,10,000 യുഎസ് ഡോളറും (ഏകദേശം ആറുകോടി 46 ലക്ഷംരൂപ) സ്വർണമെഡലും യോഗ്യതാപത്രവും അടങ്ങുന്ന പുരസ്കാരം മൂവരും ചേർന്നു പങ്കിടും.
ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പരീക്ഷണാത്മക സമീപനങ്ങളാണു പുരസ്കാരത്തിന് ഇവരെ അർഹരാക്കിയത്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെ മുന്നോട്ടു നയിച്ച ഗവേഷണങ്ങളാണിവയെന്നു സ്വീഡിഷ് അക്കാഡമി ഓഫ് സയൻസ് പറഞ്ഞു. ദാരിദ്ര്യം തുടച്ചുനീക്കുക ലക്ഷ്യമിട്ടുള്ള പരീക്ഷണാധിഷ്ഠിത സമീപനം വികസന സാന്പത്തിക ശാസ്ത്രത്തെ മാറ്റിമറിക്കാൻ ഉതകുന്നവയാണെന്നും പുരസ്കാര നിർണയസമിതി വിലയിരുത്തി.
ഇന്ത്യൻ സാന്പത്തിക ശാസ്ത്രജ്ഞനായ അമർത്യാ സെന്നിന് 1998 ൽ സാന്പത്തികശാസ്ത്രത്തിനുള്ള നൊബേൽപുരസ്കാരം ലഭിച്ചിട്ടുണ്ട്.
സാന്പത്തികശാസ്ത്ര നൊബേൽ നേടുന്ന രണ്ടാമത്തെ വനിത എന്ന പദവിക്കൊപ്പം ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയും ഇത്തവണ നൊബേൽ പങ്കിട്ട പ്രഫ. ബാനർജിയുടെ ഭാര്യയായ ഡുഫ്ലോ സ്വന്തമാക്കി.
ഇന്ത്യയുടെ സാന്പത്തികമേഖലയെക്കുറിച്ച് വിശദമായി പഠിച്ച് അഭിപ്രായം പറയാറുള്ള പ്രഫ. അഭിജിത് ബാനർജി 1961ൽ മുംബൈയിലാണു ജനിച്ചത്. കോൽക്കൊത്ത സർവകലാശാല, ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല എന്നിവിടങ്ങളിലെ പഠനശേഷം 1988 ൽ ഹാർവാഡ് സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടി. ഇപ്പോൾ മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോർഡ് ഫൗണ്ടേഷൻ ഇന്റർനാഷണൽ പ്രഫസർ.
ദാരിദ്ര്യനിർമാർജനത്തിനെതിരേയുള്ള ശാസ്ത്രീയ പദ്ധതികൾക്കു രൂപംകൊടുക്കുന്ന ജെ-പാൽ (അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ്) എന്ന ഗവേഷണ സംഘടനയുടെ സ്ഥാപകനെന്ന നിലയിലും ശ്രദ്ധേയനാണു പ്രഫ. ബാനർജി. 2003 ൽ എസ്തർ ഡുഫ്ലോയ്ക്കും സെന്തിൽ മുല്ലൈനാഥനുമൊപ്പമാണ് സംഘടന രൂപവത്കരിച്ചത്. ഇപ്പോഴും ഡയറക്ടർസ്ഥാനത്ത് പ്രഫ. ബാനർജി തുടരുന്നു. 2015 നു ശേഷമുള്ള വികസനനയം രൂപവത്കരിക്കുന്നതിനു യുഎൻ സെക്രട്ടറി ജനറൽ രൂപീകരിച്ച ഉന്നതലസംഘത്തിലും അംഗമാണ് അദ്ദേഹം.
മാസച്ചുസെറ്റ്സ് സർവകലാശാലയിലെ വികസന സാന്പത്തിക ശാസ്ത്ര വിഭാഗത്തിൽ പ്രഫസറാണ് നാൽപ്പത്തിയേഴുകാരിയായ എസ്തർ ഡുഫ്ലോ. ജെ. പാലിന്റെ സഹസ്ഥാപക, കോ- ഡയറക്ടർ എന്നീ നിലകളിലും ശ്രദ്ധേയ. ആഗോളദാരിദ്ര്യത്തിനെതിരേ പോരാടുന്നതിനുള്ള കർമപദ്ധതികൾ വിവരിക്കുന്ന 2011 ൽ ഫിനാൻഷ്യൽ ടൈംസ് പുരസ്കാരം ലഭിച്ചിരുന്നു. പ്രഫ. അഭിജിത് ബാനർജിക്കൊപ്പം രചിച്ച ഈ പുസ്തകം 17 ഭാഷകളിൽ ഇതിനകം വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാരീസിൽനിന്നു ചരിത്രത്തിലും സാന്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയശേഷം 1999 ൽ മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോജിയിൽ നിന്ന് പിഎച്ച്ഡി നേടിയ അവർ അക്കഡേമിക് രംഗത്തെ മികവിന് മറ്റു നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഹാർവാഡ് സർവകലാശാലയിലെ പ്രഫസറാണ് അന്പത്തിനാലുകാരനായ മൈക്കിൾ ക്രെ മർ. വികസന സാന്പത്തികശാസ്ത്രത്തിലെ ആധികാരിക പഠനങ്ങളാണു ക്രെമറിനെ ശ്രദ്ധേയനാക്കിയത്.
ആഗോള ദാരിദ്ര്യ നിർമാർജനത്തിനുള്ള പരീക്ഷണാത്മക സമീപനങ്ങളാണു പുരസ്കാരത്തിന് ഇവരെ അർഹരാക്കിയത്. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തെ മുന്നോട്ടു നയിച്ച ഗവേഷണങ്ങളാണിവയെന്നു സ്വീഡിഷ് അക്കാഡമി ഓഫ് സയൻസ് പറഞ്ഞു. ദാരിദ്ര്യം തുടച്ചുനീക്കുക ലക്ഷ്യമിട്ടുള്ള പരീക്ഷണാധിഷ്ഠിത സമീപനം വികസന സാന്പത്തിക ശാസ്ത്രത്തെ മാറ്റിമറിക്കാൻ ഉതകുന്നവയാണെന്നും പുരസ്കാര നിർണയസമിതി വിലയിരുത്തി.
ഇന്ത്യൻ സാന്പത്തിക ശാസ്ത്രജ്ഞനായ അമർത്യാ സെന്നിന് 1998 ൽ സാന്പത്തികശാസ്ത്രത്തിനുള്ള നൊബേൽപുരസ്കാരം ലഭിച്ചിട്ടുണ്ട്.
സാന്പത്തികശാസ്ത്ര നൊബേൽ നേടുന്ന രണ്ടാമത്തെ വനിത എന്ന പദവിക്കൊപ്പം ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന ബഹുമതിയും ഇത്തവണ നൊബേൽ പങ്കിട്ട പ്രഫ. ബാനർജിയുടെ ഭാര്യയായ ഡുഫ്ലോ സ്വന്തമാക്കി.
ഇന്ത്യയുടെ സാന്പത്തികമേഖലയെക്കുറിച്ച് വിശദമായി പഠിച്ച് അഭിപ്രായം പറയാറുള്ള പ്രഫ. അഭിജിത് ബാനർജി 1961ൽ മുംബൈയിലാണു ജനിച്ചത്. കോൽക്കൊത്ത സർവകലാശാല, ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല എന്നിവിടങ്ങളിലെ പഠനശേഷം 1988 ൽ ഹാർവാഡ് സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടി. ഇപ്പോൾ മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഫോർഡ് ഫൗണ്ടേഷൻ ഇന്റർനാഷണൽ പ്രഫസർ.
ദാരിദ്ര്യനിർമാർജനത്തിനെതിരേയുള്ള ശാസ്ത്രീയ പദ്ധതികൾക്കു രൂപംകൊടുക്കുന്ന ജെ-പാൽ (അബ്ദുൾ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ്) എന്ന ഗവേഷണ സംഘടനയുടെ സ്ഥാപകനെന്ന നിലയിലും ശ്രദ്ധേയനാണു പ്രഫ. ബാനർജി. 2003 ൽ എസ്തർ ഡുഫ്ലോയ്ക്കും സെന്തിൽ മുല്ലൈനാഥനുമൊപ്പമാണ് സംഘടന രൂപവത്കരിച്ചത്. ഇപ്പോഴും ഡയറക്ടർസ്ഥാനത്ത് പ്രഫ. ബാനർജി തുടരുന്നു. 2015 നു ശേഷമുള്ള വികസനനയം രൂപവത്കരിക്കുന്നതിനു യുഎൻ സെക്രട്ടറി ജനറൽ രൂപീകരിച്ച ഉന്നതലസംഘത്തിലും അംഗമാണ് അദ്ദേഹം.
മാസച്ചുസെറ്റ്സ് സർവകലാശാലയിലെ വികസന സാന്പത്തിക ശാസ്ത്ര വിഭാഗത്തിൽ പ്രഫസറാണ് നാൽപ്പത്തിയേഴുകാരിയായ എസ്തർ ഡുഫ്ലോ. ജെ. പാലിന്റെ സഹസ്ഥാപക, കോ- ഡയറക്ടർ എന്നീ നിലകളിലും ശ്രദ്ധേയ. ആഗോളദാരിദ്ര്യത്തിനെതിരേ പോരാടുന്നതിനുള്ള കർമപദ്ധതികൾ വിവരിക്കുന്ന 2011 ൽ ഫിനാൻഷ്യൽ ടൈംസ് പുരസ്കാരം ലഭിച്ചിരുന്നു. പ്രഫ. അഭിജിത് ബാനർജിക്കൊപ്പം രചിച്ച ഈ പുസ്തകം 17 ഭാഷകളിൽ ഇതിനകം വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാരീസിൽനിന്നു ചരിത്രത്തിലും സാന്പത്തിക ശാസ്ത്രത്തിലും ബിരുദം നേടിയശേഷം 1999 ൽ മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോജിയിൽ നിന്ന് പിഎച്ച്ഡി നേടിയ അവർ അക്കഡേമിക് രംഗത്തെ മികവിന് മറ്റു നിരവധി പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഹാർവാഡ് സർവകലാശാലയിലെ പ്രഫസറാണ് അന്പത്തിനാലുകാരനായ മൈക്കിൾ ക്രെ മർ. വികസന സാന്പത്തികശാസ്ത്രത്തിലെ ആധികാരിക പഠനങ്ങളാണു ക്രെമറിനെ ശ്രദ്ധേയനാക്കിയത്.