മാഡ്രിഡ്: നിയമവിരുദ്ധമായി ജനഹിതപരിശോധന നടത്തുകയും സ്വതന്ത്ര കാറ്റലോണിയ രാഷ്ട്രം പ്രഖ്യാപിക്കുകയും ചെയ്ത കേസിൽ ഒന്പതു വിഘടനവാദി നേതാക്കൾക്ക് സ്പാനിഷ് സുപ്രീംകോടതി ദീർഘകാല തടവുശിക്ഷ നൽകി.
മൂന്നു പേർക്ക് പിഴശിക്ഷയും നൽകി. രാജ്യദ്രോഹം, പൊതുമുതൽ ദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയത്.
കാറ്റലോണിയയുടെ മുൻ വൈസ് പ്രസിഡന്റ് ഓറിയോൾ ജുൻക്വെരാസിനു 13 വർഷം തടവും പ്രാദേശിക പാർലമെന്റ് സ്പീക്കർ കാർമേ ഫോർകാഡലിന് പതിനൊന്നര വർഷം തടവും ശിക്ഷ ലഭിച്ചു. മുൻ കാബിനറ്റ് മന്ത്രിമാരായ റൗൾ റൊമേവാ, ജോർഡി ടുറുൽ, ഡോളോഴ്സ് ബസാ എന്നിവർക്കു 12 വർഷവും ജൊവാക്കിം ഫോൺ, ജോസഫ് റൗൾ എന്നിവർക്ക് പത്തര വർഷവും തടവുശിക്ഷ നൽകി. ജോർഡി സാഞ്ചസ്, ജോർഡി ക്യുക്സാർട്ട് എന്നീ സ്വാതന്ത്ര്യസമര പ്രവർത്തകരെ ഒന്പതു വർഷത്തേക്കും ശിക്ഷിച്ചു. മൂന്നു പേർക്ക് പിഴ ശിക്ഷയും നൽകി.
കോടതിവിധി പുറത്തുവന്നതിനെത്തുടർന്നു ബാഴ്സലോണയിലും ഇതര കറ്റാലൻ പ്രദേശങ്ങളിലും സമരം പൊട്ടിപ്പുറപ്പെട്ടു. കുഴപ്പമുണ്ടാകുമെന്ന ആശങ്കയിൽ സ്പാനിഷ് പോലീസ് പ്രധാന സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരുന്നു. ബാഴ്സലോണയിലെ എയർപോർട്ടിലേക്ക് ജനങ്ങൾ പ്രകടനം നടത്തി.
കോടതിവിലക്കു വകവയ്ക്കാതെ 2017 ഒക്ടോബർ ഒന്നിന് കറ്റാലൻ പ്രവിശ്യാ ഭരണകൂടം ഹിതപരിശോധന നടത്തിയതാണ് പ്രതിസന്ധിക്കു തുടക്കമിട്ടത്. കാറ്റലോണിയ സ്പെയിനിൽനിന്നു വേർപെട്ടു സ്വതന്ത്ര രാജ്യമാകണമെന്നു ഹിതപരിശോധനയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും വിധിയെഴുതി.
ഇതേത്തുടർന്നു കറ്റാലൻ പാർലമെന്റ് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. സ്പെയിൻ ഭരണം ഏറ്റെടുക്കുകയും വിഘടനവാദികൾക്ക് എതിരേ കേസെടുക്കുകയും ചെയ്തു.
കറ്റാലൻ പ്രസിഡന്റ് പീഡ്മോണ്ട് ബൽജിയത്തേക്കു രക്ഷപ്പെട്ടതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ മാഡ്രിഡ് ഭരണകൂടത്തിനു സാധിച്ചില്ല.
മൂന്നു പേർക്ക് പിഴശിക്ഷയും നൽകി. രാജ്യദ്രോഹം, പൊതുമുതൽ ദുർവിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരേ ചുമത്തിയത്.
കാറ്റലോണിയയുടെ മുൻ വൈസ് പ്രസിഡന്റ് ഓറിയോൾ ജുൻക്വെരാസിനു 13 വർഷം തടവും പ്രാദേശിക പാർലമെന്റ് സ്പീക്കർ കാർമേ ഫോർകാഡലിന് പതിനൊന്നര വർഷം തടവും ശിക്ഷ ലഭിച്ചു. മുൻ കാബിനറ്റ് മന്ത്രിമാരായ റൗൾ റൊമേവാ, ജോർഡി ടുറുൽ, ഡോളോഴ്സ് ബസാ എന്നിവർക്കു 12 വർഷവും ജൊവാക്കിം ഫോൺ, ജോസഫ് റൗൾ എന്നിവർക്ക് പത്തര വർഷവും തടവുശിക്ഷ നൽകി. ജോർഡി സാഞ്ചസ്, ജോർഡി ക്യുക്സാർട്ട് എന്നീ സ്വാതന്ത്ര്യസമര പ്രവർത്തകരെ ഒന്പതു വർഷത്തേക്കും ശിക്ഷിച്ചു. മൂന്നു പേർക്ക് പിഴ ശിക്ഷയും നൽകി.
കോടതിവിധി പുറത്തുവന്നതിനെത്തുടർന്നു ബാഴ്സലോണയിലും ഇതര കറ്റാലൻ പ്രദേശങ്ങളിലും സമരം പൊട്ടിപ്പുറപ്പെട്ടു. കുഴപ്പമുണ്ടാകുമെന്ന ആശങ്കയിൽ സ്പാനിഷ് പോലീസ് പ്രധാന സ്ഥലങ്ങളിൽ നിലയുറപ്പിച്ചിരുന്നു. ബാഴ്സലോണയിലെ എയർപോർട്ടിലേക്ക് ജനങ്ങൾ പ്രകടനം നടത്തി.
കോടതിവിലക്കു വകവയ്ക്കാതെ 2017 ഒക്ടോബർ ഒന്നിന് കറ്റാലൻ പ്രവിശ്യാ ഭരണകൂടം ഹിതപരിശോധന നടത്തിയതാണ് പ്രതിസന്ധിക്കു തുടക്കമിട്ടത്. കാറ്റലോണിയ സ്പെയിനിൽനിന്നു വേർപെട്ടു സ്വതന്ത്ര രാജ്യമാകണമെന്നു ഹിതപരിശോധനയിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും വിധിയെഴുതി.
ഇതേത്തുടർന്നു കറ്റാലൻ പാർലമെന്റ് ഏകപക്ഷീയമായി സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും ചെയ്തു. സ്പെയിൻ ഭരണം ഏറ്റെടുക്കുകയും വിഘടനവാദികൾക്ക് എതിരേ കേസെടുക്കുകയും ചെയ്തു.
കറ്റാലൻ പ്രസിഡന്റ് പീഡ്മോണ്ട് ബൽജിയത്തേക്കു രക്ഷപ്പെട്ടതിനാൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ മാഡ്രിഡ് ഭരണകൂടത്തിനു സാധിച്ചില്ല.