മുംബൈ: പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര കോ-ഓപ്പറേറ്റീവ് (പിഎംസി) ബാങ്ക് മുൻ എംഡി ജോയി തോമസ് 2005ൽ പേഴ്സണൽ അസിസ്റ്റന്റിനെ വിവാഹം കഴിക്കാൻ ഇസ്ലാം മതം സ്വീകരിച്ചതായി പോലീസ് നടത്തിയ ചോദ്യംചെയ്യലിൽ വെളിപ്പെട്ടു. ജുനൈദ് ഖാൻ എന്ന പേരായിരുന്നു ഇയാൾ സ്വീകരിച്ചത്. 2012നുശേഷം പൂനയിൽ ഒന്പതു ഫ്ലാറ്റുകളും ഒരു കടയും ജോയി തോമസ് എന്ന ജുനൈദ് ഖാനും രണ്ടാം ഭാര്യയും ചേർന്ന് സ്വന്തമാക്കിയെന്നു മുംബൈ പോലീസിന്റെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തി.
4355 കോടി രൂപയുടെ തട്ടിപ്പാണു പിഎംസി ബാങ്കിൽ നടന്നത്. ഒക്ടോബർ നാലിനാണു ജോയി തോമസ് അറസ്റ്റിലായത്. 17 വരെ ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരും.
റിയൽ എസ്റ്റേറ്റ് സ്ഥാപനം എച്ച്ഡിഐഎൽ പ്രമോട്ടർമാരായ രാകേഷ് വാധവാൻ, മകൻ സാരംഗ്, പിഎംസി ബാങ്ക് മുൻ ചെയർമാൻ വാര്യം സിംഗ് എന്നിവരും തട്ടിപ്പിൽ പ്രതികളാണ്.
നേരത്തെ വിവാഹിതനായ ആളായിരുന്നു ജോയി തോമസ്. 2005ൽ ഇയാളുടെ പിഎ ആയിരുന്ന സ്ത്രീ ജോലി രാജിവച്ചു. താൻ വിവാഹിതയാകുകയാണെന്നും ദുബായിലേക്കു പോകുകയായിരുന്നുവെന്നും പറഞ്ഞു. പിന്നീട് ഇവർ പൂനയിലേക്കു മാറി. ജുനൈദ് എന്ന പേരു സ്വീകരിച്ച് ജോയി തോമസ് പിഎയെ വിവാഹം ചെയ്തു. ജോയിയുടെ രണ്ടാം ഭാര്യ പൂനയിലെ സ്വത്തുക്കൾ എങ്ങനെ സ്വന്തമാക്കിയെന്ന് അന്വേഷിക്കുകയാണ്.
നാലു കോടി രൂപയുടെ സ്വത്തുകളാണ് പൂനയിലുള്ളത്. തട്ടിപ്പിലൂടെയാണ് ഈ സ്വത്തുകൾ സ്വന്തമാക്കിയതെങ്കിൽ അവ കണ്ടുകെട്ടും-പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജുനൈദ് എന്ന പേര് ജോയി തോമസ്(62) ഒരു സാന്പത്തിക ഇടപാടിലും ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. രേഖകളിലെല്ലാം ജോയി തോമസ് എന്ന പേരാണുള്ളത്. ഇയാളുടെ പേരിൽ മുംബൈയിലും താനെയിലുമുള്ള നാലു ഫ്ളാറ്റുകൾ പോലീസ് കണ്ടുകെട്ടിയിരുന്നു. ഒരു ഫ്ളാറ്റ് മകന്റെയും ആദ്യ ഭാര്യയുടെയും പേരിലായിരുന്നു.
രണ്ടാം വിവാഹത്തിൽ ഇയാൾക്ക് പത്തുവയസായ മകനുണ്ട്. പതിനൊന്നു വയസുള്ള ഒരു പെണ്കുട്ടിയെ ഇവർ ദത്തെടുത്തിട്ടുമുണ്ട്. രണ്ടാം ഭാര്യക്ക് ചോക്കലേറ്റ് നിർമാണവും വില്പനയുമാണ്. ഒരു ബൂട്ടീക്കും നടത്തുന്നുണ്ട്. പൂനയിലെ ഫ്ളാറ്റുകളിൽനിന്നുള്ള വാടകയും ഇവർക്കു ലഭിക്കുന്നു-പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് അറിഞ്ഞ ആദ്യ ഭാര്യ വിവാഹമോചനത്തിനു നോട്ടീസ് നല്കിയിട്ടുണ്ട്.
4355 കോടി രൂപയുടെ തട്ടിപ്പാണു പിഎംസി ബാങ്കിൽ നടന്നത്. ഒക്ടോബർ നാലിനാണു ജോയി തോമസ് അറസ്റ്റിലായത്. 17 വരെ ഇയാൾ പോലീസ് കസ്റ്റഡിയിൽ തുടരും.
റിയൽ എസ്റ്റേറ്റ് സ്ഥാപനം എച്ച്ഡിഐഎൽ പ്രമോട്ടർമാരായ രാകേഷ് വാധവാൻ, മകൻ സാരംഗ്, പിഎംസി ബാങ്ക് മുൻ ചെയർമാൻ വാര്യം സിംഗ് എന്നിവരും തട്ടിപ്പിൽ പ്രതികളാണ്.
നേരത്തെ വിവാഹിതനായ ആളായിരുന്നു ജോയി തോമസ്. 2005ൽ ഇയാളുടെ പിഎ ആയിരുന്ന സ്ത്രീ ജോലി രാജിവച്ചു. താൻ വിവാഹിതയാകുകയാണെന്നും ദുബായിലേക്കു പോകുകയായിരുന്നുവെന്നും പറഞ്ഞു. പിന്നീട് ഇവർ പൂനയിലേക്കു മാറി. ജുനൈദ് എന്ന പേരു സ്വീകരിച്ച് ജോയി തോമസ് പിഎയെ വിവാഹം ചെയ്തു. ജോയിയുടെ രണ്ടാം ഭാര്യ പൂനയിലെ സ്വത്തുക്കൾ എങ്ങനെ സ്വന്തമാക്കിയെന്ന് അന്വേഷിക്കുകയാണ്.
നാലു കോടി രൂപയുടെ സ്വത്തുകളാണ് പൂനയിലുള്ളത്. തട്ടിപ്പിലൂടെയാണ് ഈ സ്വത്തുകൾ സ്വന്തമാക്കിയതെങ്കിൽ അവ കണ്ടുകെട്ടും-പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജുനൈദ് എന്ന പേര് ജോയി തോമസ്(62) ഒരു സാന്പത്തിക ഇടപാടിലും ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. രേഖകളിലെല്ലാം ജോയി തോമസ് എന്ന പേരാണുള്ളത്. ഇയാളുടെ പേരിൽ മുംബൈയിലും താനെയിലുമുള്ള നാലു ഫ്ളാറ്റുകൾ പോലീസ് കണ്ടുകെട്ടിയിരുന്നു. ഒരു ഫ്ളാറ്റ് മകന്റെയും ആദ്യ ഭാര്യയുടെയും പേരിലായിരുന്നു.
രണ്ടാം വിവാഹത്തിൽ ഇയാൾക്ക് പത്തുവയസായ മകനുണ്ട്. പതിനൊന്നു വയസുള്ള ഒരു പെണ്കുട്ടിയെ ഇവർ ദത്തെടുത്തിട്ടുമുണ്ട്. രണ്ടാം ഭാര്യക്ക് ചോക്കലേറ്റ് നിർമാണവും വില്പനയുമാണ്. ഒരു ബൂട്ടീക്കും നടത്തുന്നുണ്ട്. പൂനയിലെ ഫ്ളാറ്റുകളിൽനിന്നുള്ള വാടകയും ഇവർക്കു ലഭിക്കുന്നു-പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇദ്ദേഹത്തിന്റെ രണ്ടാം വിവാഹത്തെക്കുറിച്ച് അറിഞ്ഞ ആദ്യ ഭാര്യ വിവാഹമോചനത്തിനു നോട്ടീസ് നല്കിയിട്ടുണ്ട്.