മംഗളുരു: മംഗളുരുവിൽ വിഷം ഉള്ളിൽ ചെന്ന് ചികിത്സയിലായിരുന്ന കാസർഗോഡ് സ്വദേശികളായ വിദ്യാർഥികൾ മരിച്ചു. മൂഡബിദ്രി ആൾവാസ് കോളജിലെ എംഎസ്സി വിദ്യാർഥി കോളിയടുക്കം പുത്തരി കുന്നിലെ രാധാകൃഷ്ണൻ-ജ്യോതി ദമ്പതികളുടെ മകൻ വിഷ്ണു (21), മംഗളുരു ശ്രീദേവി കോളേജിലെ ഫിസിയോ തെറാപ്പി വിദ്യാർഥിനി നെല്ലിക്കുന്ന് ചേരങ്കൈയിലെ സുഭാഷ്-ജിഷ ദമ്പതികളുടെ മകൾ ഗ്രീഷ്മ (20) എന്നിവരാണ് മരിച്ചത്.
ഈ മാസം പത്തിനാണ് ഇരുവരെയും വിഷം ഉള്ളിൽചെന്ന നിലയിൽ സഹപാഠികൾ കണ്ടെത്തിയത്. ഉടൻ തന്നെ മംഗളുരുവിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ വിഷ്ണുവും വൈകുന്നേരത്തോടെ ഗ്രീഷ്മയും മരിക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണെന്നാണ് മരണകാരണമെന്ന് മംഗളുരു പോലീസ് പറഞ്ഞു.
ഈ മാസം പത്തിനാണ് ഇരുവരെയും വിഷം ഉള്ളിൽചെന്ന നിലയിൽ സഹപാഠികൾ കണ്ടെത്തിയത്. ഉടൻ തന്നെ മംഗളുരുവിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇന്നലെ പുലർച്ചെ വിഷ്ണുവും വൈകുന്നേരത്തോടെ ഗ്രീഷ്മയും മരിക്കുകയായിരുന്നു. പ്രണയ നൈരാശ്യമാണെന്നാണ് മരണകാരണമെന്ന് മംഗളുരു പോലീസ് പറഞ്ഞു.