വാഷിംഗ്ടൺഡിസി: വടക്കൻ സിറിയയിൽ കുർദിഷ് പോരാളികളുമായി തുർക്കി നടത്തുന്ന പോരാട്ടം അഞ്ചാംദിവസത്തിലേക്കു കടന്നു. തുർക്കിയും അവരെ പിന്തുണയ്ക്കുന്ന സിറിയൻ വിമതരും ചേർന്ന് സുപ്രധാന ഹൈവേ പിടിച്ചു. ഇതോടെ കുർദിഷ് പ്രദേശങ്ങൾക്ക് വടക്കൻസിറിയൻ അതിർത്തി മേഖലയുമായുള്ള ബന്ധം നഷ്ടമായി.
സിറിയയിലെ ടെൽഅബിയാദ് പട്ടണം ഇന്നലെ തുർക്കിസൈന്യത്തിന്റെ നിയന്ത്രണത്തിലായി. ഇതിനിടെ വടക്കൻസിറിയയിൽനിന്ന് ആയിരം യുഎസ് സൈനികരെക്കൂടി പിൻവലിക്കുകയാണെന്നു പെന്റഗൺ പ്രഖ്യാപിച്ചു.
തുർക്കി കൂടുതൽ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്നും യുഎസ് സൈനികരുടെ സുരക്ഷ കണക്കിലെടുത്താണു പിൻവലിക്കുന്നതെന്നും പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു. തുർക്കിയുടെ ആക്രമണത്തെ നേരിടാൻ റഷ്യയുമായി കരാറുണ്ടാക്കാൻ കുർദിഷ് പോരാളികൾക്കു പ്രാമുഖ്യമുള്ള എസ്ഡിഎഫ് ശ്രമിക്കുന്നതായി സൂചനയുണ്ടെന്നും എസ്പർ പറഞ്ഞു.
ഐഎസിനെതിരായ പോരാട്ടത്തിൽ യുഎസ് സൈന്യത്തെ സഹായിച്ച എസ്ഡിഎഫിനെ(സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്) ഭീകരരായാണു തുർക്കി കാണുന്നത്. എസ്ഡിഎഫിന്റെ അഭ്യർഥന വകവയ്ക്കാതെ നേരത്തെ ട്രംപ് കുറച്ചു യുഎസ് സൈനികരെ പിൻവലിച്ചിരുന്നു. ഇതെത്തുടർന്നാണ് തുർക്കി സൈന്യവും സിറിയൻ വിമതസേനയും സംയുക്തമായി വടക്കൻ സിറിയ പിടിക്കാൻ ആക്രമണം ആരംഭിച്ചത്. വടക്കൻ സിറിയയിൽ മുപ്പതു കിലോമീറ്റർ വീതിയിലും 120കിലോമീറ്റർ നീളത്തിലുമുള്ള പ്രദേശം പിടിച്ച് കുർദ് മുക്ത സുരക്ഷിത മേഖല സ്ഥാപിക്കാനാണ് തുർക്കിയുടെ നീക്കം. ഇപ്പോൾ തുർക്കിയിലുള്ള സിറിയൻ അഭയാർഥികളിൽ നല്ല പങ്കിനെ ഇവിടെ പുനരധിവസിപ്പിക്കും.
യുഎസിനെ സഹായിച്ച തങ്ങളെ മരണത്തിലേക്കു തള്ളിവിടുകയാണു ട്രംപ് ചെയ്തതെന്ന് എസ്ഡിഎഫ് ആരോപിച്ചു. എസ്ഡിഎഫിലെ മുഖ്യ പങ്കാളികളായ കുർദിഷ് വൈപിജി പോരാളികൾക്കും ഐഎസിനുമെതിരേയാണു പോരാട്ടമെന്നു തുർക്കി വ്യക്തമാക്കി.
സിറിയയിലെ ടെൽഅബിയാദ് പട്ടണം ഇന്നലെ തുർക്കിസൈന്യത്തിന്റെ നിയന്ത്രണത്തിലായി. ഇതിനിടെ വടക്കൻസിറിയയിൽനിന്ന് ആയിരം യുഎസ് സൈനികരെക്കൂടി പിൻവലിക്കുകയാണെന്നു പെന്റഗൺ പ്രഖ്യാപിച്ചു.
തുർക്കി കൂടുതൽ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണെന്നും യുഎസ് സൈനികരുടെ സുരക്ഷ കണക്കിലെടുത്താണു പിൻവലിക്കുന്നതെന്നും പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ പറഞ്ഞു. തുർക്കിയുടെ ആക്രമണത്തെ നേരിടാൻ റഷ്യയുമായി കരാറുണ്ടാക്കാൻ കുർദിഷ് പോരാളികൾക്കു പ്രാമുഖ്യമുള്ള എസ്ഡിഎഫ് ശ്രമിക്കുന്നതായി സൂചനയുണ്ടെന്നും എസ്പർ പറഞ്ഞു.
ഐഎസിനെതിരായ പോരാട്ടത്തിൽ യുഎസ് സൈന്യത്തെ സഹായിച്ച എസ്ഡിഎഫിനെ(സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ്) ഭീകരരായാണു തുർക്കി കാണുന്നത്. എസ്ഡിഎഫിന്റെ അഭ്യർഥന വകവയ്ക്കാതെ നേരത്തെ ട്രംപ് കുറച്ചു യുഎസ് സൈനികരെ പിൻവലിച്ചിരുന്നു. ഇതെത്തുടർന്നാണ് തുർക്കി സൈന്യവും സിറിയൻ വിമതസേനയും സംയുക്തമായി വടക്കൻ സിറിയ പിടിക്കാൻ ആക്രമണം ആരംഭിച്ചത്. വടക്കൻ സിറിയയിൽ മുപ്പതു കിലോമീറ്റർ വീതിയിലും 120കിലോമീറ്റർ നീളത്തിലുമുള്ള പ്രദേശം പിടിച്ച് കുർദ് മുക്ത സുരക്ഷിത മേഖല സ്ഥാപിക്കാനാണ് തുർക്കിയുടെ നീക്കം. ഇപ്പോൾ തുർക്കിയിലുള്ള സിറിയൻ അഭയാർഥികളിൽ നല്ല പങ്കിനെ ഇവിടെ പുനരധിവസിപ്പിക്കും.
യുഎസിനെ സഹായിച്ച തങ്ങളെ മരണത്തിലേക്കു തള്ളിവിടുകയാണു ട്രംപ് ചെയ്തതെന്ന് എസ്ഡിഎഫ് ആരോപിച്ചു. എസ്ഡിഎഫിലെ മുഖ്യ പങ്കാളികളായ കുർദിഷ് വൈപിജി പോരാളികൾക്കും ഐഎസിനുമെതിരേയാണു പോരാട്ടമെന്നു തുർക്കി വ്യക്തമാക്കി.