ടോക്കിയോ: ജപ്പാനിൽ ശനിയാഴ്ച ആഞ്ഞടിച്ച ഹഗിബിസ് കൊടുങ്കാറ്റിൽ മരിച്ചവരുടെ എണ്ണം 33 ആയി. 20 പേരെ കാണാതായി. നിരവധി പേർക്കു പരിക്കേറ്റിട്ടുണ്ട്.
മധ്യ, കിഴക്കൻ ജപ്പാനിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. അറുപതു വർഷത്തിനുള്ളിൽ ഉണ്ടാവുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. രക്ഷാപ്രവർത്തനത്തിനു 31,000 സൈനികർ ഉൾപ്പെടെ 100,000 പേരെ നിയോഗിച്ചു. തലസ്ഥാനമായ ടോക്കിയോയിൽ കാര്യമായ നാശനഷ്ടമില്ലെങ്കിലും സമീപ മേഖലകളിൽ ഹഗിബിസ് കനത്ത നാശം വിതച്ചു. ടോക്കിയോയ്ക്കു തെക്ക് കാവാസാക്കി സിറ്റിക്കു സമീപം തീരക്കടലിൽ ചരക്കു കപ്പൽ മുങ്ങി. പാനമയിൽ രജിസ്റ്റർ ചെയ്ത കപ്പലിലെ 12 ജീവനക്കാരിൽ അഞ്ചുപേർ മരിച്ചു.
മധ്യ ജപ്പാനിലെ നഗാനോ ഉൾപ്പെടെ ഒരു ഡസൻ മേഖലകളിൽ നദികൾ കരകവിഞ്ഞു. ചികുമാ നദിയിൽനിന്നുള്ള വെള്ളം നഗാനോ നഗരത്തിലെ ചില വീടുകളുടെ രണ്ടാംനിലവരെ കയറി. കവാഗോയിൽ വെള്ളത്തിലായ വയോജന കേന്ദ്രത്തിൽ നിന്നു നൂറുകണക്കിനാളുകളെ ഒഴിപ്പിച്ചു മാറ്റി. ഹാക്കോൺ റിസോർട്ട് നഗരത്തിൽ 24 മണിക്കൂറിൽ 37 ഇഞ്ച് മഴയാണു പെയ്തത്.
സ്പീഡ് എന്നർഥമുള്ള ഹഗിബിസ് ശനിയാഴ്ച ഹോൺഷു ദ്വീപിലാണ് ആദ്യം ആഞ്ഞടിച്ചത്. മണിക്കൂറിൽ 214 കിലോമീറ്റർ വേഗത്തിലാണു കാറ്റു വീശിയത്. മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ഉണ്ടായി. ടോക്കിയോയിൽ ഭൂകന്പവുമുണ്ടായി. ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് 1,35,000 പേരാണു സർക്കാരിന്റെ അഭയാർഥി ക്യാന്പുകളിൽ ഉള്ളത്. ശനിയാഴ്ച റഗ്ബി ലോകകപ്പ് മത്സരങ്ങൾ മാറ്റിവച്ചു.
മധ്യ, കിഴക്കൻ ജപ്പാനിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. അറുപതു വർഷത്തിനുള്ളിൽ ഉണ്ടാവുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. രക്ഷാപ്രവർത്തനത്തിനു 31,000 സൈനികർ ഉൾപ്പെടെ 100,000 പേരെ നിയോഗിച്ചു. തലസ്ഥാനമായ ടോക്കിയോയിൽ കാര്യമായ നാശനഷ്ടമില്ലെങ്കിലും സമീപ മേഖലകളിൽ ഹഗിബിസ് കനത്ത നാശം വിതച്ചു. ടോക്കിയോയ്ക്കു തെക്ക് കാവാസാക്കി സിറ്റിക്കു സമീപം തീരക്കടലിൽ ചരക്കു കപ്പൽ മുങ്ങി. പാനമയിൽ രജിസ്റ്റർ ചെയ്ത കപ്പലിലെ 12 ജീവനക്കാരിൽ അഞ്ചുപേർ മരിച്ചു.
മധ്യ ജപ്പാനിലെ നഗാനോ ഉൾപ്പെടെ ഒരു ഡസൻ മേഖലകളിൽ നദികൾ കരകവിഞ്ഞു. ചികുമാ നദിയിൽനിന്നുള്ള വെള്ളം നഗാനോ നഗരത്തിലെ ചില വീടുകളുടെ രണ്ടാംനിലവരെ കയറി. കവാഗോയിൽ വെള്ളത്തിലായ വയോജന കേന്ദ്രത്തിൽ നിന്നു നൂറുകണക്കിനാളുകളെ ഒഴിപ്പിച്ചു മാറ്റി. ഹാക്കോൺ റിസോർട്ട് നഗരത്തിൽ 24 മണിക്കൂറിൽ 37 ഇഞ്ച് മഴയാണു പെയ്തത്.
സ്പീഡ് എന്നർഥമുള്ള ഹഗിബിസ് ശനിയാഴ്ച ഹോൺഷു ദ്വീപിലാണ് ആദ്യം ആഞ്ഞടിച്ചത്. മണിക്കൂറിൽ 214 കിലോമീറ്റർ വേഗത്തിലാണു കാറ്റു വീശിയത്. മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ഉണ്ടായി. ടോക്കിയോയിൽ ഭൂകന്പവുമുണ്ടായി. ഇന്നലെ വൈകുന്നേരത്തെ കണക്കനുസരിച്ച് 1,35,000 പേരാണു സർക്കാരിന്റെ അഭയാർഥി ക്യാന്പുകളിൽ ഉള്ളത്. ശനിയാഴ്ച റഗ്ബി ലോകകപ്പ് മത്സരങ്ങൾ മാറ്റിവച്ചു.